തൂത്തുക്കുടി : രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാലു പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍. സ...
തൂത്തുക്കുടി : രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാലു പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍.
സസ്പെന്‍ഷനിലായ സബ് ഇന്‍സ്പെക്ടര്‍ രഘു ഗണേഷിനെ ബുധനാഴ്ച അറസ്റ്റുചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്നു വെളുപ്പിന് സബ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ മുത്തുരാജ്, മുരുകന്‍, ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ എന്നിവരെ കൂടി തമിഴ് നാട് സിബി സി ഐ ഡി അറസ്റ്റു ചെയ്തു. സിബി സിഐഡി 10 സംഘങ്ങളായി തിരിഞ്ഞാണ് കേസന്വേഷണം നടത്തുന്നത്.
ഐപിസി (കൊലപാതകം) സെക്ഷന്‍ 302 പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ആകെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സബ് ഇന്‍സ്പെക്ടര്‍ രഘു ഗണേഷിനെ അറസ്റ്റുചെയ്തത് തൂത്തുക്കുടിയിലെ സാത്തന്‍കുളം നിവാസികള്‍ പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്.
പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തുമെന്നും ഒരു വിട്ടുവീഴ്ചയുമില്ലാതെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നും ഐജി ശങ്കര്‍ പറഞ്ഞു.
മൊബൈല്‍ ഫോണ്‍ കട അനുവദിച്ച സമയത്തില്‍ 15 മിനിറ്റ് അധികം തുറന്നുവച്ചെന്ന് ആരോപിച്ച് ജൂണ്‍ 19നാണ് ജയരാജ് (59), മകന്‍ ബെനിക്‌സ് (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ ഇരുവരും അതിക്രൂരമായ പീഡനത്തിനിരയായിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായാണ് അച്ഛനും മകനും മരിച്ചത്.
ജയരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് അന്വേഷിച്ചെത്തിയ ബെനിക്‌സിനെയും തടഞ്ഞുവച്ചു ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബെനിക്‌സിന്റെ മലദ്വാരത്തില്‍ കമ്പി കുത്തിക്കയറ്റിയിരുന്നു. ജയിലിലേക്കു കൊണ്ടുപോകുമ്പോള്‍ രക്തസ്രാവം നിലക്കാത്തിനെ തുടര്‍ന്ന് പലവട്ടം ഉടുമുണ്ട് മാറ്റി. ബെന്നിക്‌സിന്റെ കാലുകള്‍, ഇടുപ്പ് എന്നിവിടങ്ങളില്‍ പരിക്കും മുഖത്ത് വീക്കവുമുണ്ടെന്ന് ജയില്‍ രേഖകളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
സാത്തന്‍കുളം മജിസ്ട്രേറ്റ് ഡി. ശരവണന്‍ ഇരുവരെയും കാണാതെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് ഒപ്പിട്ടതെന്നും വ്യക്തമായി. റിമാന്‍ഡ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രീം കോടതി മാനദണ്ഡങ്ങള്‍ ലംഘിച്ച മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്ന് വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഗുരുതര പരിക്കുള്ള ഇരുവര്‍ക്കും ചികിത്സ നല്‍കാതെ ജയില്‍ അധികൃതരും ഗുരതരമായ വീഴ്ചയാണ് വരുത്തിയത്. 22ന് ജയിലില്‍ എത്തിച്ച് മണിക്കൂറുകള്‍ക്കം ഇരുവരും മരിച്ചു. മദ്രാസ് ഹൈക്കോടതി കോടതി സ്വമേധയാ കേസെടുത്തതോടെയാണ് പ്രതികള്‍ കുടുങ്ങിയത്.
സംഭവം മൂടിവയ്ക്കാന്‍ പൊലീസുകാര്‍ ശ്രമിച്ചപ്പോള്‍ ഇതേ സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളായ രേവതി നല്കിയ മൊഴിയാണ് പ്രതികളെ കുടുക്കുന്നതില്‍ നിര്‍ണായകമായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഒത്തുകളിച്ചപ്പോള്‍ രേവതി മജിസ്‌ട്രേട്ടിനു മൊഴി നല്കുകയായിരുന്നു. സംഭവത്തിനു സാക്ഷിയായ രേവതിയുടെ മൊഴി നിര്‍ണായകമായി മാറുകയും ചെയ്തു.
തന്നെയും കുടുംബത്തെയും ഈ സംഭവത്തില്‍ വലിച്ചഴയ്ക്കരുതെന്ന് രേവതി പൊതു സമൂഹത്തോടും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. തനിക്കെതിരേ പൊലീസുകാര്‍ ഒന്നടങ്കം തിരുയമെന്നും പകവീട്ടുമെന്നും രേവതിക്കു ഭയമുണ്ട്.
ജൂണ്‍ 19ന് രാത്രി ഒന്‍പതു മണിയോടെ അറസ്റ്റിലായ ജയരാജിനെയും മകന്‍ ബെന്നിക്‌സിനെയും 20നു പുലര്‍ച്ചെ വരെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചെന്നു രേവതി മജിസ്‌ട്രേട്ടിനു മൊഴി നല്‍കിയിട്ടുണ്ട്. അടിച്ച ലാത്തികളിലും മേശപ്പുറത്തും രക്തം ഉണ്ടായിരുന്നെന്നും രേവതി മൊഴി കൊടുത്തു. ദൃക്‌സാക്ഷി എന്ന നിലയില്‍ രേവതിയുടെ മൊഴി പ്രതികള്‍ക്കു വലയി കുരുക്കാകും.
ഒരു മാസത്തെ അവധി വേണമെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടു രേവതി തൂത്തുക്കുടി കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. രണ്ടു കോണ്‍സ്റ്റബിള്‍മാരെ രേവതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചെന്നും അവധി അനുവദിച്ചെന്നും കളക്ടര്‍ സന്ദീപ് നന്ദൂരി അറിയിച്ചു.
രേവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെ ലാത്തികള്‍ മജിസ്‌ട്രേട്ട് കസ്റ്റഡിയില്‍ എടുത്തു. അന്വേഷിക്കാനെത്തിയ കോവില്‍പട്ടി മജിസ്‌ട്രേറ്റിനെ തൂത്തുക്കുടി മുന്‍ എഡിഎസ്പി ഡി. കുമാര്‍, മുന്‍ ഡിഎസ്പി സി. പ്രതാപന്‍ എന്നിവര്‍ ആക്ഷേപിച്ചതും വലിയ വിവാദമായി. ഇരുവരും കോടതിയലക്ഷ്യ നടപടി നേരിടുകയാണ്. ഇതിനിടെ, ഇവരെ ഒരാഴ്ച റിസര്‍വ് പട്ടികയിലിട്ട ശേഷം പുതിയ നിയമനം നല്കിയ സര്‍ക്കാര്‍ നടപടിയും വിവാദമായിട്ടുണ്ട്.
സാത്തന്‍കുളം സ്റ്റേഷനിലെ പൊലീസുകാര്‍ അന്വേഷണവുമായി സഹകരിക്കാതിരുന്നപ്പോള്‍ മൊഴി നല്‍കാന്‍ സധൈര്യം മുന്നോട്ടുവന്ന രേവതിയെ തമിഴ് സിനിമാ താരങ്ങളടക്കം പ്രശംസകൊണ്ടു മൂടുകയാണ്.
Keywords: CB-CID, Tuticorin, Custodial deaths, Jayaraj, Beniks, Sub Inspector Balakrishnan, Muthuraj, Murugan, Inspector Sridhar,Tamil Nadu Police , IPC, Sub Inspector Ragu Ganesh, Sathankulam
COMMENTS