കോഴിക്കോട്: മാവോയിസ്റ്റുകളെന്നുപറഞ്ഞ് യുഎപിഎ ചുമത്തപ്പെട്ട് അലനെയും താഹയേയും പിന്തുണച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്...
കോഴിക്കോട്: മാവോയിസ്റ്റുകളെന്നുപറഞ്ഞ് യുഎപിഎ ചുമത്തപ്പെട്ട് അലനെയും താഹയേയും പിന്തുണച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മണിക്കൂറുകള്‍ക്കകം വാക്കുമാറി.
സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും അമ്പരപ്പിക്കുന്നതായിരുന്നു മോഹനന്റെ പരാമര്‍ശം. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനും മേല്‍ യു.എ.പി.എ ചുമത്തിയത് ശരിയല്ലെന്നായിരുന്നു മോഹനന്റെ പ്രധാന പരാമര്‍ശം.
മാവോയിസ്റ്റു കേസ് വിഷയത്തില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഒരേനിലപാടാണെന്നും താന്‍പറഞ്ഞ കാര്യങ്ങള്‍ ചില മാദ്ധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്നമാണ് പി മോഹനന്റെ പുതിയ പ്രസ്താവന.
യു.എ.പിഎ കേസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമപരമായി മാത്രമേ മുന്നോട്ടു പോകാനാവൂ എന്നാണ് താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അതിനെ മുഖ്യമന്ത്രിക്കെതിരാക്കി ചില മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചു.
പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരേ നിലപാടാണ്. പരിശോധനാ സമിതിക്ക് മുന്നിലെത്തുമ്പോള്‍ യു.എ.പി.എ ഒഴിവാക്കപ്പെടുമെന്നാണ് പാര്‍ട്ടിയും സര്‍ക്കാരും പറഞ്ഞിട്ടുള്ളത്.
കേരളത്തിലെ ചില ബി.ജെ.പി നേതാക്കളുടെ സമ്മര്‍ദ്ദം വന്നതിനെ തുടര്‍ന്നാണ് അലന്റെയും താഹയുടെയും കേസ് എന്‍.ഐ.എ ഏറ്റെടുത്തത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ 132 യു.എ.പി.എ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്.
അദ്ദേഹം ഉള്‍പ്പെടെ ഇപ്പോള്‍ യു.എ.പി.എയ്ക്കെതിരെ രംഗത്തുവരുന്നത് രാഷ്ട്രീയ നാടകമാണെന്നും പി.മോഹനന്‍ ആരോപിക്കുന്നു.
മോഹനന്‍ രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്:
അലനും താഹയും ഇപ്പോഴും പാർട്ടി അംഗങ്ങളെന്ന് സി പി എം ജില്ലാ സെക്രട്ടറി പി.മോഹനന്‍, യു എ പി എ അംഗീകരിക്കില്ല, മുഖ്യമന്ത്രിയുടെ നിലപാട് ചോദ്യചിഹ്നമായി
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലനും താഹയ്ക്കും പിന്തുണയുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍. അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തിയത് അംഗീകരിക്കാനാവില്ലെന്നും അവരുടെ ഭാഗം ഇതുവരെ കേട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അവര്‍ പറയുന്നതും കൂടി കേട്ടാല്‍ മാത്രമേ ഈ കേസില്‍ പങ്കുണ്ടോയെന്ന് അറിയാന്‍ കഴിയുകയുള്ളൂയെന്നും മോഹനന്‍ വ്യക്തമാക്കി. പാര്‍ട്ടി ഇതുവരെ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അതിനാല്‍ അവര്‍ ഇപ്പോഴും പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ചോദ്യംചെയ്യപ്പെടുകയാണ്.
അവര്‍ പറയുന്നതും കൂടി കേട്ടാല്‍ മാത്രമേ ഈ കേസില്‍ പങ്കുണ്ടോയെന്ന് അറിയാന്‍ കഴിയുകയുള്ളൂയെന്നും മോഹനന്‍ വ്യക്തമാക്കി. പാര്‍ട്ടി ഇതുവരെ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അതിനാല്‍ അവര്‍ ഇപ്പോഴും പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ചോദ്യംചെയ്യപ്പെടുകയാണ്.
Keywords: CPM, P Mohanan, Allan Shuhaib, Thaha, Maoists, Pantheerankavu
COMMENTS