ചെന്നൈ : ഇന്ത്യക്കാരെ കളി പഠിപ്പിച്ചുകൊണ്ട് ഒന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയം. ഷിമ്രോൺ ഹെയ്റ്റ്റ്റ് മെ...
ചെന്നൈ : ഇന്ത്യക്കാരെ കളി പഠിപ്പിച്ചുകൊണ്ട് ഒന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയം. ഷിമ്രോൺ ഹെയ്റ്റ്റ്റ് മെയറുടെ തകർപ്പൻ സെഞ്ചുറിയും പിന്നാലെ ഷായ് ഹോപ് നേടിയ സെഞ്ചുറിയും ചേർന്നപ്പോൾ ഇന്ത്യയെ അനായാസം വെസ്റ്റിൻഡീസ് മറികടക്കുകയായിരുന്നു.
ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് ഇന്ത്യ നേടിയത്.
ഇന്ത്യയുടെ തുടക്കം നിരാശാജനകമായിരുന്നു. കെ എൽ രാഹുൽ [6] , വിരാട് കോലി [4], രോഹിത് ശർമ [36] എന്നിവർ നിരാശപ്പെടുത്തി കൂടാരം കയറി.
പിന്നീട് ശ്രേയസ് അയ്യർ [70], ഋഷഭ് പന്ത് [71], കേദാർ യാദവ് [40] എന്നിവരുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ ഉയർത്തിയത്. രവീന്ദ്ര ജഡേജ [21], ശിവം ദുബേ [9] എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
7 റൺസുമായി ദീപക് ചഹറും റൺസ് ഒന്നും എടുക്കാതെ മുഹമ്മദ് ഷമിയും പുറത്താകാതെനിന്നു. വെസ്റ്റിൻഡീസ് ബോളർമാർ നന്നായി പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ബോളർമാർ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് .
11 ഫോറും ഏഴ് സിക്സുമായി 106 പന്തിൽ നിന്ന് 135 റൺസാണ് ഹെയ്റ്റ് മെയർ നേടിയത്. എല്ലാ അർത്ഥത്തിലും സ്ഫോടനാത്മകമായ ബാറ്റിംഗ് മെയർ കാഴ്ചവെച്ചപ്പോൾ മറുവശത്ത് ക്ഷമയുടെ പര്യായമായ ഷായ് ഹോപ് നിന്നു.
151 പന്തിൽ 102 റൺസെടുത്ത് ഹോപ് പുറത്താകാതെ നിന്നു. ഹോപ് നേടിയ 102 വിജയത്തിൽ നിർണായകമാവുകയും ചെയ്തു.
വെസ്റ്റിൻഡീസിന് തുടക്കം മോശമായിരുന്നു. 11 സ്കോർബോർഡിൽ 11 റൺസ് മാത്രമുള്ളപ്പോൾ സുനിൽ അംബ്രിസിനെ നഷ്ടമായി. പക്ഷേ പിന്നീട് ഒത്തുചേർന്ന ഹോപ്പും ഹെയ്റ്റ് മെയറും 218 റൺസിന്റെ കൂട്ടുകെട്ടുയർത്തി. ഇന്ത്യൻ ബൗളർമാർ ഈ കൂട്ടുകെട്ടിനു മുന്നിൽ എല്ലാ അർത്ഥത്തിലും പതറുകയും ചെയ്തു.
നിക്കോളാസ് പുരാൻ 23 പന്തിൽ 29 റൺസെടുത്ത് ടീമിന് ജയം ഉറപ്പാക്കി. 13 പന്തും 8 വിക്കറ്റും ബാക്കി നിർത്തിയായിരുന്നു വെസ്റ്റിൻഡീസ് അനായാസമായി ലക്ഷ്യം കണ്ടത്.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ വെസ്റ്റിൻഡീസ് മുന്നിലെത്തി. രണ്ടാമത്തെ മത്സരം പതിനെട്ടാം തീയതി വിശാഖപട്ടണത്ത് നടക്കും.
Key words : India, West Indies, One day international, Cricket, Virat Kohli
ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് ഇന്ത്യ നേടിയത്.
ഇന്ത്യയുടെ തുടക്കം നിരാശാജനകമായിരുന്നു. കെ എൽ രാഹുൽ [6] , വിരാട് കോലി [4], രോഹിത് ശർമ [36] എന്നിവർ നിരാശപ്പെടുത്തി കൂടാരം കയറി.
പിന്നീട് ശ്രേയസ് അയ്യർ [70], ഋഷഭ് പന്ത് [71], കേദാർ യാദവ് [40] എന്നിവരുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ ഉയർത്തിയത്. രവീന്ദ്ര ജഡേജ [21], ശിവം ദുബേ [9] എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
7 റൺസുമായി ദീപക് ചഹറും റൺസ് ഒന്നും എടുക്കാതെ മുഹമ്മദ് ഷമിയും പുറത്താകാതെനിന്നു. വെസ്റ്റിൻഡീസ് ബോളർമാർ നന്നായി പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ബോളർമാർ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് .
11 ഫോറും ഏഴ് സിക്സുമായി 106 പന്തിൽ നിന്ന് 135 റൺസാണ് ഹെയ്റ്റ് മെയർ നേടിയത്. എല്ലാ അർത്ഥത്തിലും സ്ഫോടനാത്മകമായ ബാറ്റിംഗ് മെയർ കാഴ്ചവെച്ചപ്പോൾ മറുവശത്ത് ക്ഷമയുടെ പര്യായമായ ഷായ് ഹോപ് നിന്നു.
151 പന്തിൽ 102 റൺസെടുത്ത് ഹോപ് പുറത്താകാതെ നിന്നു. ഹോപ് നേടിയ 102 വിജയത്തിൽ നിർണായകമാവുകയും ചെയ്തു.
വെസ്റ്റിൻഡീസിന് തുടക്കം മോശമായിരുന്നു. 11 സ്കോർബോർഡിൽ 11 റൺസ് മാത്രമുള്ളപ്പോൾ സുനിൽ അംബ്രിസിനെ നഷ്ടമായി. പക്ഷേ പിന്നീട് ഒത്തുചേർന്ന ഹോപ്പും ഹെയ്റ്റ് മെയറും 218 റൺസിന്റെ കൂട്ടുകെട്ടുയർത്തി. ഇന്ത്യൻ ബൗളർമാർ ഈ കൂട്ടുകെട്ടിനു മുന്നിൽ എല്ലാ അർത്ഥത്തിലും പതറുകയും ചെയ്തു.
നിക്കോളാസ് പുരാൻ 23 പന്തിൽ 29 റൺസെടുത്ത് ടീമിന് ജയം ഉറപ്പാക്കി. 13 പന്തും 8 വിക്കറ്റും ബാക്കി നിർത്തിയായിരുന്നു വെസ്റ്റിൻഡീസ് അനായാസമായി ലക്ഷ്യം കണ്ടത്.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ വെസ്റ്റിൻഡീസ് മുന്നിലെത്തി. രണ്ടാമത്തെ മത്സരം പതിനെട്ടാം തീയതി വിശാഖപട്ടണത്ത് നടക്കും.
Key words : India, West Indies, One day international, Cricket, Virat Kohli
COMMENTS