കോട്ടയം: നീണ്ട ആശയക്കുഴപ്പങ്ങൾക്ക് ഒടുവിൽ ജോസ് ടോം പുലിക്കുന്നേലിനെ പാലാ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ...
കോട്ടയം: നീണ്ട ആശയക്കുഴപ്പങ്ങൾക്ക് ഒടുവിൽ ജോസ് ടോം പുലിക്കുന്നേലിനെ പാലാ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ഇനി ചിഹ്നം അനുവദിക്കുന്നതായി അടുത്ത തലവേദന.
ജോസ് ടോമിനെ അംഗീകരിക്കില്ലെന്ന് ആദ്യം പറഞ്ഞ പി.ജെ ജോസഫ് പിന്നീട് നിലപാട് മാറ്റിയിട്ടുണ്ട്. യുഡിഎഫ് നേതാക്കളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ജോസഫ് നിലപാട് മാറ്റിയത് എന്നാണ് അറിയുന്നത്. പിജെ ജോസഫിനേയും ജോസ് കെ മാണി യേയും ഒപ്പമിരുത്തിയാണ് രമേശ് ചെന്നിത്തല സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
എന്നാൽ ' തനിക്ക് രണ്ടില ചിഹ്നം അത്യാവശ്യമില്ലെന്നും കെ എം മാണിയുടെ ചിത്രം വെച്ച് മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും ജോസ് ടോം പുലിക്കുന്നേൽ പറഞ്ഞു.
സ്ഥാനാർത്ഥി തന്നെ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇനി രണ്ടില ചിന്നം അനുവദിക്കേണ്ട കാര്യമില്ലെന്നും ആ വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്നും ജോസഫ് പ്രതികരിച്ചു.
എന്നാൽ രണ്ടിലയുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫിലെ മുതിർന്ന നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്.
രണ്ടില ചിഹ്നത്തിൽ പുലിക്കുന്നേലിനെ മത്സരിപ്പിക്കാൻ തിരക്കിട്ട് ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
നിഷാ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന ധാരണ. എന്നാൽ നിഷയെ മത്സരിച്ചാൽ പിന്തുണയ്ക്കില്ലെന്ന് ജോസഫ് പരോക്ഷമായി സൂചിപ്പിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പുലിക്കുന്നേലിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.
മാണി കുടുംബത്തിന്റെ വിശ്വസ്തനാണ് എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കൂടിയായ പുലിക്കുന്നേൽ
യുഡിഎഫ് എഫ് സ്ഥാനാർഥി വിഷയത്തിൽ തമ്മിലടി തുടരുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ പ്രചരണ രംഗത്ത് സജീവമായി കഴിഞ്ഞു.
COMMENTS