ബംഗളൂരു: ശാസ്ത്രലോകത്തിനാകെ കൗതുകവും ആശ്വാസവും പകർന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിനിടെ ആശയവിനിമയം നഷ്ടപ്പെട്ട വിക്രം ലാൻഡർ ചന്ദ്രയാൻ 2 ഓർബിറ്...
ബംഗളൂരു: ശാസ്ത്രലോകത്തിനാകെ കൗതുകവും ആശ്വാസവും പകർന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിനിടെ ആശയവിനിമയം നഷ്ടപ്പെട്ട വിക്രം ലാൻഡർ ചന്ദ്രയാൻ 2 ഓർബിറ്റർ കണ്ടെത്തി.
ചന്ദ്രയാൻ മല ക്യാമറ സംവിധാനങ്ങൾ ഉപയോഗിച്ച് തെർമൽ ഇമേജിങ് വഴിയാണ് ലാൻഡറ്റിന്റെ സ്ഥാനം നിർണയിച്ചിരിക്കുന്നത്.
അതിശൈത്യവും ഇരുൾ നിറഞ്ഞതുമായ പ്രദേശത്താണ് ലാൻഡർ ഉള്ളത്. ഇതുകൊണ്ടു തന്നെ നേരിട്ട് ചിത്രങ്ങൾ ലഭ്യമാക്കുക എളുപ്പമാവില്ല.
ഇപ്പോൾ ലഭിച്ച ചിത്രങ്ങൾ വിശകലനം ചെയ്തു പേടകത്തിന്റെ സ്ഥിതി മനസ്സിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ.
ഓർബിറ്ററും ലാൻഡറും തമ്മിൽ നേരിട്ട് ആശയവിനിമയം നടക്കുന്നില്ല. എന്നാൽ ഇറങ്ങിയ സ്ഥലം നിശ്ചയിക്കാനായത് വലിയ നേട്ടവുമാണ് .
വരുംദിവസങ്ങളിൽ പേടകവുമായി ആശയവിനിമയം സാധ്യമാകുമെന്നുള്ള പ്രതീക്ഷയിലാണ് ഐ എസ് ആർ ഒ.
വിക്രം ലാൻഡറിലെ റോവറിന് എന്ത് സംഭവിച്ചു എന്നും സംശയമുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ശ്രമം തുടരുകയാണ്.
ഇന്നുവരെ ചന്ദ്രനിലേക്ക് അയച്ചിട്ടുള്ള പേടകങ്ങളിൽ ഏറ്റവും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ചന്ദ്രയാൻ-2 ൽ ഉണ്ട്. ഹൈ റസല്യൂഷൻ ക്യാമറകളും മറ്റും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിന് സഹായകമാകുമെന്നാണ് പ്രതീക്ഷ.
പേടകത്തിന് സംഭവിച്ച പിഴവിനെ കുറിച്ച് പഠിക്കുന്നതിനായി ഐഎസ്ആർഒ ഫെയ്ല്വർ അസസ്മെൻറ് കമ്മിറ്റിയെ നിയോഗിച്ചു. ലഭ്യമായ വിവരങ്ങൾ കമ്മിറ്റി വിശകലന വിധേയമാക്കുകയാണ്.
മാഡ്രിഡിലെ നാസയുടെ ഡീപ്സ്പേസ് നെറ്റ് വർക്ക് സെൻറർ, മൗറീഷ്യസിലെ ഇന്ത്യൻ സ്റ്റേഷൻ എന്നിവ സമാന്തരമായി പേടകവുമായി ബന്ധപ്പെടുന്നതിനു ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
Keywords: ISRO, Chandrayaan, India, Vikram Lander, Rover, Lunar mission
ചന്ദ്രയാൻ മല ക്യാമറ സംവിധാനങ്ങൾ ഉപയോഗിച്ച് തെർമൽ ഇമേജിങ് വഴിയാണ് ലാൻഡറ്റിന്റെ സ്ഥാനം നിർണയിച്ചിരിക്കുന്നത്.
അതിശൈത്യവും ഇരുൾ നിറഞ്ഞതുമായ പ്രദേശത്താണ് ലാൻഡർ ഉള്ളത്. ഇതുകൊണ്ടു തന്നെ നേരിട്ട് ചിത്രങ്ങൾ ലഭ്യമാക്കുക എളുപ്പമാവില്ല.
ഇപ്പോൾ ലഭിച്ച ചിത്രങ്ങൾ വിശകലനം ചെയ്തു പേടകത്തിന്റെ സ്ഥിതി മനസ്സിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ.
ഓർബിറ്ററും ലാൻഡറും തമ്മിൽ നേരിട്ട് ആശയവിനിമയം നടക്കുന്നില്ല. എന്നാൽ ഇറങ്ങിയ സ്ഥലം നിശ്ചയിക്കാനായത് വലിയ നേട്ടവുമാണ് .
വരുംദിവസങ്ങളിൽ പേടകവുമായി ആശയവിനിമയം സാധ്യമാകുമെന്നുള്ള പ്രതീക്ഷയിലാണ് ഐ എസ് ആർ ഒ.
വിക്രം ലാൻഡറിലെ റോവറിന് എന്ത് സംഭവിച്ചു എന്നും സംശയമുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ശ്രമം തുടരുകയാണ്.
ഇന്നുവരെ ചന്ദ്രനിലേക്ക് അയച്ചിട്ടുള്ള പേടകങ്ങളിൽ ഏറ്റവും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ചന്ദ്രയാൻ-2 ൽ ഉണ്ട്. ഹൈ റസല്യൂഷൻ ക്യാമറകളും മറ്റും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിന് സഹായകമാകുമെന്നാണ് പ്രതീക്ഷ.
പേടകത്തിന് സംഭവിച്ച പിഴവിനെ കുറിച്ച് പഠിക്കുന്നതിനായി ഐഎസ്ആർഒ ഫെയ്ല്വർ അസസ്മെൻറ് കമ്മിറ്റിയെ നിയോഗിച്ചു. ലഭ്യമായ വിവരങ്ങൾ കമ്മിറ്റി വിശകലന വിധേയമാക്കുകയാണ്.
മാഡ്രിഡിലെ നാസയുടെ ഡീപ്സ്പേസ് നെറ്റ് വർക്ക് സെൻറർ, മൗറീഷ്യസിലെ ഇന്ത്യൻ സ്റ്റേഷൻ എന്നിവ സമാന്തരമായി പേടകവുമായി ബന്ധപ്പെടുന്നതിനു ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
Keywords: ISRO, Chandrayaan, India, Vikram Lander, Rover, Lunar mission
COMMENTS