തിരുവനന്തപുരം: കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പാലാ നിയോജകമണ്ഡലത്തിൽ സെപ്തംബർ 23 ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 27നാണ് വ...
തിരുവനന്തപുരം: കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പാലാ നിയോജകമണ്ഡലത്തിൽ സെപ്തംബർ 23 ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 27നാണ് വോട്ടെണ്ണൽ.
ഈ മാസം 28ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും. സെപ്റ്റംബർ നാലുവരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സെപ്റ്റംബർ 7 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലാ മണ്ഡലം ഉൾപ്പെടുന്ന കോട്ടയം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ഇതേസമയം പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെഎം മാണിയുടെ മരുമകൾ നിഷാ ജോസ് കെ മാണി വരാൻ സാധ്യതയേറി. നിഷ മത്സരിച്ചാൽ എതിർക്കില്ലെന്ന് കഴിഞ്ഞദിവസം വിമതവിഭാഗം നേതാവ് പി ജെ ജോസഫ് പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ നിഷയ്ക്ക് സാധ്യതയേറെയാണ്. പാലാ മണ്ഡലം രൂപീകരിച്ചതു മുതൽ ആറു മാസം മുൻപ് വരെയും കെഎം മാണി മാത്രമാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നത്.
തങ്ങളുടെ വളക്കൂറുള്ള മണ്ണ് നഷ്ടപ്പെടാൻ യുഡിഎഫ് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പി ജെ ജോസഫ് സ്ഥാനാർഥിത്വത്തിനെതിരെ പറയാൻ സാധ്യതയില്ലെന്നാണ് പൊതുധാരണ.
ഈ മാസം 28ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും. സെപ്റ്റംബർ നാലുവരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സെപ്റ്റംബർ 7 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലാ മണ്ഡലം ഉൾപ്പെടുന്ന കോട്ടയം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ഇതേസമയം പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെഎം മാണിയുടെ മരുമകൾ നിഷാ ജോസ് കെ മാണി വരാൻ സാധ്യതയേറി. നിഷ മത്സരിച്ചാൽ എതിർക്കില്ലെന്ന് കഴിഞ്ഞദിവസം വിമതവിഭാഗം നേതാവ് പി ജെ ജോസഫ് പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ നിഷയ്ക്ക് സാധ്യതയേറെയാണ്. പാലാ മണ്ഡലം രൂപീകരിച്ചതു മുതൽ ആറു മാസം മുൻപ് വരെയും കെഎം മാണി മാത്രമാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നത്.
തങ്ങളുടെ വളക്കൂറുള്ള മണ്ണ് നഷ്ടപ്പെടാൻ യുഡിഎഫ് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പി ജെ ജോസഫ് സ്ഥാനാർഥിത്വത്തിനെതിരെ പറയാൻ സാധ്യതയില്ലെന്നാണ് പൊതുധാരണ.
COMMENTS