കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ ഇടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം സി ജെ...
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ ഇടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം സി ജെ എം കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിക്കാൻ പോയ സംസ്ഥാന സർക്കാരിനും പൊലീസിനും തിരിച്ചടി.
ശ്രീറാമിന് കഴിഞ്ഞ ദിവസം നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ഓരോന്നായി അക്കമിട്ട് പറഞ്ഞു രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്.
തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പൊലീസ് തടഞ്ഞില്ല?, ശ്രീറാമിനെതിരായ തെളിവ് അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോ എന്നും ചോദിച്ച കോടിതി ഗവര്‍ണ്ണര്‍ ഉള്‍പ്പെടെയുള്ളവര്‍ പോകുന്ന വഴിയിൽ സിസിടിവി എങ്ങനെ കാമറ ഇല്ലെന്ന് പറയുമെന്നും ചോദിച്ചു...
തെളിവ് നല്‍കാതെ കബളിപ്പിച്ചുവെന്നും, തെളിവ് നശിപ്പിക്കാന്‍ കിംസ് ആശുപത്രിയുമായി ഗുഢാലോചന നടത്തിയെന്നും അതിനാല്‍ ശ്രീറാമിന് നല്‍കിയ ജാമ്യത്തിന്മേല്‍ അടിയന്തര സ്‌റ്റേ അനുവദിക്കണമെന്നുമുള്ള സര്‍ക്കാര്‍ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
നരഹത്യാകുറ്റം നിലനില്‍ക്കുമെന്ന് പറയുന്നുണ്ടെങ്കിലും ശ്രീറാമിന്റെ ജാമ്യത്തിന് സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Keywords: Sri Ram, Bail, High Court
COMMENTS