വൈത്തിരി: വയനാട്ടിൽ വൈത്തിരിക്കടുത്ത് മേപ്പാടിയിലെ പുത്തുമലയിൽ കൂറ്റൻ മലയിഞ്ഞ് നാല്പപതോളം പേർ കുടുങ്ങിയതായി സംശയം. ഇവരിൽ പലർക്കും ജീവഹാന...
വൈത്തിരി: വയനാട്ടിൽ വൈത്തിരിക്കടുത്ത് മേപ്പാടിയിലെ പുത്തുമലയിൽ കൂറ്റൻ മലയിഞ്ഞ് നാല്പപതോളം പേർ കുടുങ്ങിയതായി സംശയം. ഇവരിൽ പലർക്കും ജീവഹാനി സംഭവിച്ചതായും ഭയക്കുന്നു.
ഇവിടെ ഒരു എസ്റ്റേറ്റിന് പാടിയും ക്ഷേത്രവും മുസ്ലിം പള്ളിയും തകർന്നിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ജനങ്ങൾ ഉണ്ടായിരുന്ന സമയത്താണ് ദുരന്തം സംഭവിച്ചത് .
രക്ഷാപ്രവർത്തനത്തിന് സൈന്യവും എത്തിയിട്ടുണ്ട്. നാട്ടുകാരാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. ദുരന്തസ്ഥലം ഒറ്റപ്പെട്ട നിലയിലാണ്. അഞ്ചു കിലോമീറ്റർ നടന്ന് മാത്രമേ ഇവിടെ എത്താൻ കഴിയൂ. ഏതാനും പേരെ രക്ഷിച്ചു സമീപത്തെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.കനത്ത മഴയും ഇരുട്ടും മോശം കാലാവസ്ഥയും യും യാത്രാക്ലേശവും രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വൻ ശബ്ദത്തോടെയാണ് മല അടർന്നു വീണത്. നോക്കിനിൽക്കെ പാടിയും ക്ഷേത്രവും പള്ളിയും എല്ലാം മണ്ണിനടിയിൽ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതലയോഗം വിളിച്ചു. അടിയന്തര നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം കൊടുത്തു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ റാമ്പിൽ വരെ വെള്ളം കയറിയതിനെ തുടർന്ന് ഇന്ന് രാത്രി 12 മണി വരെ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.
വിമാനത്താവളത് പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് വെള്ളം ഉയർന്നുകൊണ്ടിരിക്കുന്നത്.
കോഴിക്കോട് കനത്ത മഴയെ തുടർന്ന് വിവിധ സ്ഥലങ്ങളിലായി 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവയിലായി 447 പേരെ ഇന്ന് വൈകുന്നേരം വരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട് ചുരത്തിൽ വൈകിട്ട് ആറ് മണിമുതൽ രാവിലെ 6 മണി വരെ യാത്ര നിരോധിച്ചിരിക്കുകയാണ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
Key words: Rain, Flood, Kerala, Wayanad
ഇവിടെ ഒരു എസ്റ്റേറ്റിന് പാടിയും ക്ഷേത്രവും മുസ്ലിം പള്ളിയും തകർന്നിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ജനങ്ങൾ ഉണ്ടായിരുന്ന സമയത്താണ് ദുരന്തം സംഭവിച്ചത് .
രക്ഷാപ്രവർത്തനത്തിന് സൈന്യവും എത്തിയിട്ടുണ്ട്. നാട്ടുകാരാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. ദുരന്തസ്ഥലം ഒറ്റപ്പെട്ട നിലയിലാണ്. അഞ്ചു കിലോമീറ്റർ നടന്ന് മാത്രമേ ഇവിടെ എത്താൻ കഴിയൂ. ഏതാനും പേരെ രക്ഷിച്ചു സമീപത്തെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.കനത്ത മഴയും ഇരുട്ടും മോശം കാലാവസ്ഥയും യും യാത്രാക്ലേശവും രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വൻ ശബ്ദത്തോടെയാണ് മല അടർന്നു വീണത്. നോക്കിനിൽക്കെ പാടിയും ക്ഷേത്രവും പള്ളിയും എല്ലാം മണ്ണിനടിയിൽ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതലയോഗം വിളിച്ചു. അടിയന്തര നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം കൊടുത്തു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ റാമ്പിൽ വരെ വെള്ളം കയറിയതിനെ തുടർന്ന് ഇന്ന് രാത്രി 12 മണി വരെ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.
വിമാനത്താവളത് പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് വെള്ളം ഉയർന്നുകൊണ്ടിരിക്കുന്നത്.
കോഴിക്കോട് കനത്ത മഴയെ തുടർന്ന് വിവിധ സ്ഥലങ്ങളിലായി 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവയിലായി 447 പേരെ ഇന്ന് വൈകുന്നേരം വരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട് ചുരത്തിൽ വൈകിട്ട് ആറ് മണിമുതൽ രാവിലെ 6 മണി വരെ യാത്ര നിരോധിച്ചിരിക്കുകയാണ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
Key words: Rain, Flood, Kerala, Wayanad
COMMENTS