ബംഗളൂരു: ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ ബിഎസ് യെദ്യൂരപ്പ സ...
ബംഗളൂരു: ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സത്യപ്രതിജ്ഞാ ചടങ്ങിൽ യെദിയൂരപ്പ മാത്രമാണ് അധികാരമേറ്റത്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് സൂചന.
സർക്കാർ തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിശ്വാസവോട്ട് തേടുമെന്നും സത്യപ്രതിജ്ഞയ്ക്കുശേഷം യെദ്യൂരപ്പ വാർത്താലേഖകരോട് പറഞ്ഞു.
കൂറുമാറിയ മൂന്ന് ജനതാദൾ എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതിനു തൊട്ടുപിന്നാലെയാണ് യെദ്യൂരപ്പ സത്യപ്രതിജ്ഞയ്ക്കു സ്പീക്കറുടെ അനുമതി തേടിയത്.
ഇതോടെയാണ് സർക്കാർ രൂപീകരിക്കാനുള്ള അംഗബലം ബിജെപിക്ക് ഉറപ്പായത്. പ്രധാനമന്ത്രി കിസാൻ യോജന പദ്ധതി യിൽ ലഭിക്കുന്ന 6000 രൂപയ്ക്ക് പുറമേ 4000 രൂപ കൂടി കർഷകർ അനുവദിക്കുമെന്നുള്ള പ്രഖ്യാപനമാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി യെദ്യൂരപ്പ നടത്തിയത് .
കഴിഞ്ഞ 14 മാസമായി സംസ്ഥാനത്ത് ഭരണം ഉണ്ടായിരുന്നില്ലെന്നും എല്ലാ മേഖലയിലും തകർച്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും യെദ്യൂരപ്പ ആരോപിച്ചു.
എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് കാട്ടിത്തരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷവുമായി അഭിപ്രായഭിന്നത ഉണ്ടെങ്കിലും എല്ലാം മറന്നും പൊറുത്തും മുന്നോട്ടുപോകാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിക്കുന്നതിന് ബിജെപി അധ്യക്ഷൻ അമിത് ഷായെ ആവശ്യമെങ്കിൽ കാണാൻ ഡൽഹിക്ക് പോകുമെന്നും യെദ്യൂരപ്പ പറഞ്ഞു.
Keywords: BJP, Karnataka, Yeddyurappa, Government, Congress party, Janata Dal
സത്യപ്രതിജ്ഞാ ചടങ്ങിൽ യെദിയൂരപ്പ മാത്രമാണ് അധികാരമേറ്റത്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് സൂചന.
സർക്കാർ തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിശ്വാസവോട്ട് തേടുമെന്നും സത്യപ്രതിജ്ഞയ്ക്കുശേഷം യെദ്യൂരപ്പ വാർത്താലേഖകരോട് പറഞ്ഞു.
കൂറുമാറിയ മൂന്ന് ജനതാദൾ എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതിനു തൊട്ടുപിന്നാലെയാണ് യെദ്യൂരപ്പ സത്യപ്രതിജ്ഞയ്ക്കു സ്പീക്കറുടെ അനുമതി തേടിയത്.
ഇതോടെയാണ് സർക്കാർ രൂപീകരിക്കാനുള്ള അംഗബലം ബിജെപിക്ക് ഉറപ്പായത്. പ്രധാനമന്ത്രി കിസാൻ യോജന പദ്ധതി യിൽ ലഭിക്കുന്ന 6000 രൂപയ്ക്ക് പുറമേ 4000 രൂപ കൂടി കർഷകർ അനുവദിക്കുമെന്നുള്ള പ്രഖ്യാപനമാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി യെദ്യൂരപ്പ നടത്തിയത് .
കഴിഞ്ഞ 14 മാസമായി സംസ്ഥാനത്ത് ഭരണം ഉണ്ടായിരുന്നില്ലെന്നും എല്ലാ മേഖലയിലും തകർച്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും യെദ്യൂരപ്പ ആരോപിച്ചു.
എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് കാട്ടിത്തരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷവുമായി അഭിപ്രായഭിന്നത ഉണ്ടെങ്കിലും എല്ലാം മറന്നും പൊറുത്തും മുന്നോട്ടുപോകാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിക്കുന്നതിന് ബിജെപി അധ്യക്ഷൻ അമിത് ഷായെ ആവശ്യമെങ്കിൽ കാണാൻ ഡൽഹിക്ക് പോകുമെന്നും യെദ്യൂരപ്പ പറഞ്ഞു.
Keywords: BJP, Karnataka, Yeddyurappa, Government, Congress party, Janata Dal
COMMENTS