മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 240 റൺസ്. ഇന്നലെ മഴ മുടക്കിയ കളിയുടെ തുടർച്ച ഇന്ന് 239 റൺസി...
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 240 റൺസ്.
ഇന്നലെ മഴ മുടക്കിയ കളിയുടെ തുടർച്ച ഇന്ന് 239 റൺസിന് അവസാനിക്കുകയായിരുന്നു .
എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 239 റൺസ് എടുത്തത് .10 ഓവറിൽ 43 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ ശകുമാറാണ് ബോളർമാരിൽ ഏറ്റവും തിളങ്ങിയത്.
ജസ്പ്രീത് ബുംറ 10 ഓവറിൽ 39 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി.
മഴ ശമനമില്ലാതെ തുടർന്നതോടെ കളിയുടെ ശേഷിച്ച ഭാഗം റിസർവ് ദിനമായ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇടവിട്ട് പെയ്ത മഴ നിമിത്തം മത്സരം പുനരാരംഭിക്കാൻ കഴിയാതെവരികയും ഇന്നത്തേക്ക് മാറ്റുകയുമായിരുന്നു.
ഇന്നലെ കളി എവിടെ അവസാനിച്ചുവോ അതിന്റെ ശേഷിച്ച ഭാഗം ആണ് ഇന്നു നടക്കുക. 23 പന്തുകൾ കൂടി ഇന്ത്യ ഇന്ന് എറിഞ്ഞു.
ഇന്നലെകളി പുനരാരംഭിക്കാൻ കഴിയാതിരുന്നത് ഒരർത്ഥത്തിൽ ഇന്ത്യയ്ക്ക് അനുഗ്രഹമായി. അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് 20 ഓവറിൽ 143 റൺസ് എടുക്കേണ്ട സ്ഥിതി ഉണ്ടാകുമായിരുന്നു. സമ്മർദ്ദത്തിൽ നിന്ന് ഇന്ത്യയ്ക്കു കരകയറാനായി. ഇതോടെ ഇന്ന് അനായാസം ജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.
46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തു നില്‍ക്കുന്ന ന്യൂസിലന്‍ഡിന് തെല്ല് ആശ്വാസം പകര്‍ന്നുകൊണ്ടാണ് മഴയെത്തിയത് എന്നുപറയാം.
ന്യൂസിലന്‍ഡിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. അവിടെ നിന്ന് അവര്‍ പിടിച്ചു കയറാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ ചെയ്തുകൊണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ കിവികളെ കെട്ടി വരികയായിരുന്നു.
സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ തുടക്കത്തില്‍ തന്നെ പുറത്തായി. കേവലം ഒരു റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് എടുക്കാനായത്. 28 റണ്‍സുമായി ഹെന്‍ട്രി നിക്കോള്‍സ് മടങ്ങി. പിന്നീട് ക്യാപ്ടന്‍ കെയിന്‍ വില്യംസണാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 95 പന്തില്‍ നിന്ന് 67 റണ്‍സാണ് വില്യംസണ്‍ നേടിയത്. ആറു ഫോറുകള്‍ ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു ക്യാപ്ടന്റെ ഇന്നിംഗ്‌സ്.
ന്യൂസിലന്‍ഡിനെ വന്‍ പതനത്തില്‍ നിന്നു രക്ഷിക്കുന്നതില്‍ റോസ് ടെയ്ലറും മികച്ച സംഭാവന നല്‍കി. 85 പന്തില്‍ നിന്ന് 67 റണ്‍സുമായി റോസ് ടെയ്ലര്‍ പുറത്താകാതെ നില്‍ക്കുകയാണ്. മൂന്നു ഫോറും ഒരു സിക്‌സും അടങ്ങിയതാണ് ടൈലറുടെ ഇതുവരെയുള്ള ഇന്നിംഗ്‌സ്.
ജെയിംസ് നീഷം 18 പന്തില്‍ 12 റണ്‍സെടുത്ത് പുറത്തായി. കോളിന്‍ ഗ്രാന്‍ഡ്‌ഹോം 10 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത് പുറത്തായി. റോസ് ടെയ്‌ലര്‍ക്കു കൂട്ടായി ക്രീസിലുള്ളത് ടോം ലാതമാണ്. നാലു പന്തില്‍ മൂന്നു റണ്‍സാണ് ലാതത്തിന്റെ സമ്പാദ്യം.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയും അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചത്. എട്ട് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 25 റണ്‍സ് മാത്രമാണ് ബുംറ വിട്ടുകൊടുത്ത്. ഒരു വിക്കറ്റ് നേടുകയും ചെയ്തു.
ഭുവനേശ്വര്‍ കുമാര്‍ ആകട്ടെ 8.1 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തു ഒരു വിക്കറ്റ് നേടി. ഒരു മെയ്ഡന്‍ ഓവര്‍ അറിയുകയും ചെയ്തു. രവീന്ദ്ര ജഡേജ 10 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത് യുസ്‌വേന്ദ്ര ചഹലാണ്. 63 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് ചഹല്‍ നേടി. ഹര്‍ദിക് പാണ്ഡ്യ 10 ഓവറില്‍ 55 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.
ശേഷിക്കുന്ന മൂന്ന് ഓവറുകളില്‍ അത്ഭുതം കാട്ടിയാല്‍ മാത്രമേ കിവികള്‍ക്ക് ഇന്ത്യയ്ക്കു മുന്നില്‍ അല്പമെങ്കിലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിയൂ. നാല്പത്തേഴാം ഓവറിലെ ആദ്യ പന്തില്‍ മഴ തുടങ്ങി. അപ്പോള്‍തന്നെ പിച്ച് മൂടിയിരിക്കുകയാണ.് മഴ മാറി രണ്ടു മണിക്കൂറിനുള്ളില്‍ കളി പുനരാരംഭിക്കാന്‍ കഴിഞ്ഞാല്‍ ഓവറുകള്‍ വെട്ടിച്ചുരിക്കില്ല. അല്ലെങ്കില്‍ മഴ നിയമം കളിയെ ബാധിച്ചേക്കാം.
ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓള്‍ഡ് ട്രഫോഡില്‍ ഇന്ത്യയെ വിറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് വില്യംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുത്തത്. പക്ഷേ ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിയാന്‍ തുടങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിന് ബാറ്റിംഗ് ദുഷ്‌കരമായ മാറി.
COMMENTS