ബംഗളൂരു : 13 എംഎൽഎമാരുടെ രാജിയോടെ പ്രതിസന്ധിയിലായ കർണാടക സർക്കാരിനെ രക്ഷിച്ചു നിർത്താൻ കോൺഗ്രസും ജനതാദളും ശ്രമിക്കുന്നതിനിടെ ഏതുവിധത്തിലു...
ബംഗളൂരു : 13 എംഎൽഎമാരുടെ രാജിയോടെ പ്രതിസന്ധിയിലായ കർണാടക സർക്കാരിനെ രക്ഷിച്ചു നിർത്താൻ കോൺഗ്രസും ജനതാദളും ശ്രമിക്കുന്നതിനിടെ ഏതുവിധത്തിലും സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി ബിജെപിയും തീവ്രശ്രമം തുടരുന്നു.
രാജിവെച്ച എംഎൽഎമാരെ ബിജെപിക്കാരനും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ എംപിയുടെ വിമാനത്തിൽ കയറ്റി മുംബൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
മുംബൈയിലും ഇവരുമായി തിരക്കിട്ട ചർച്ച നടക്കുകയാണ് . രാജിവെച്ച കോൺഗ്രസ് അംഗങ്ങളെ മന്ത്രിമാരാക്കിക്കൊണ്ട് ഒത്തുതീർപ്പിനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.
ഇത്തരം ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കെ സി വേണുഗോപാലാണ്. എംഎൽഎമാരെ ബിജെപി നേതാക്കളും കണ്ട് വിലപേശുന്നുണ്ട്.
ഏറ്റവും കൂടുതൽ പണവും അധികാരവും നൽകുന്ന പക്ഷത്തേക്ക് രാജിവെച്ചവർ ചായുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ കോടികളുടെ കുതിരക്കച്ചവടമാണ് നടക്കാൻ പോകുന്നത്.
ബിജെപിയിൽ ചേരുമെന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച പ്രതാപ് ഗൗഡ പാട്ടീൽ വ്യക്തമാക്കിയിട്ടുണ്ട്. മാക്കിയിട്ടുണ്ട്.
രാജി വെച്ച കോൺഗ്രസ് അംഗം രാമലിംഗ റെഡ്ഡി ബംഗളൂരുവിൽ തന്നെ തുടരുകയാണ്. അദ്ദേഹവുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി. മന്ത്രിസ്ഥാനം നൽകിയാൽ രാജി പിൻവലിക്കാൻ തയാറാണെന്ന് റെഡി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലുള്ള മന്ത്രിമാരെ പിൻവലിച്ചുകൊണ്ട് രാജിവച്ചവരെ മന്ത്രിമാരാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.
ഇത് എത്രകണ്ട് വിജയിക്കുമെന്ന് വ്യക്തമല്ല. നിലവിലുള്ള വരെ ഒഴിവാക്കിയാൽ അവരും രാജിവച്ച് പോകാനുള്ള സാധ്യതയുണ്ട്.
വിദേശത്ത് പോയ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഇന്ന് വൈകുന്നേരത്തോടെ ബംഗളൂരുവിൽ ശേഷമായിരിക്കും കൂടുതൽ ചർച്ച നടക്കുക.
രാജിക്കത്തുകൾ സ്വീകരിക്കുന്ന കാര്യത്തിൽ ചൊവ്വാഴ്ച സ്വീകരിക്കുന്ന തീരുമാനമെടുക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനർത്ഥം ബിജെപിക്കും കോൺഗ്രസിനും ജെഡിഎസിനും ചൊവ്വാഴ്ച വരെ സമയം ലഭിക്കുമെന്നാണ്.
ഭരണപക്ഷത്തുനിന്ന് 13 എംഎൽഎമാർ കൂടി രാജിവെച്ചതോടെ കർണാടകത്തിൽ എച്ച് ഡി കുമാരസ്വാമി സർക്കാർ പ്രതിസന്ധിയിലാവുകയായിരുന്നു. കോൺഗ്രസിൽ നിന്ന് പത്ത് അംഗങ്ങളും ജനതാദളിൽ നിന്ന് മൂന്ന് അംഗങ്ങളുമാണ് രാജിവെച്ചത്. ഒരു കോൺഗ്രസ് അംഗം നേരത്തെ തന്നെ രാജി വച്ചിരുന്നു. ഇതോടെ രാജിവച്ച ഭരണപക്ഷ എംഎൽഎമാരുടെ എണ്ണം 14 ആയി.
മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കൻ സന്ദർശനത്തിന് പോയ വേളയിലാണ് ബിജെപി അട്ടിമറിനീക്കം നടത്തി 13 അംഗങ്ങളെ കൂടി ചാടിച്ചത്. സർക്കാർ നിലംപൊത്തുമെന്ന സ്ഥിതി വന്നതോടെ മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
രാജിവെച്ച എംഎൽഎമാരെ ബിജെപിക്കാരനും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ എംപിയുടെ വിമാനത്തിൽ കയറ്റി മുംബൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
മുംബൈയിലും ഇവരുമായി തിരക്കിട്ട ചർച്ച നടക്കുകയാണ് . രാജിവെച്ച കോൺഗ്രസ് അംഗങ്ങളെ മന്ത്രിമാരാക്കിക്കൊണ്ട് ഒത്തുതീർപ്പിനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.
ഇത്തരം ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കെ സി വേണുഗോപാലാണ്. എംഎൽഎമാരെ ബിജെപി നേതാക്കളും കണ്ട് വിലപേശുന്നുണ്ട്.
ഏറ്റവും കൂടുതൽ പണവും അധികാരവും നൽകുന്ന പക്ഷത്തേക്ക് രാജിവെച്ചവർ ചായുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ കോടികളുടെ കുതിരക്കച്ചവടമാണ് നടക്കാൻ പോകുന്നത്.
ബിജെപിയിൽ ചേരുമെന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച പ്രതാപ് ഗൗഡ പാട്ടീൽ വ്യക്തമാക്കിയിട്ടുണ്ട്. മാക്കിയിട്ടുണ്ട്.
രാജി വെച്ച കോൺഗ്രസ് അംഗം രാമലിംഗ റെഡ്ഡി ബംഗളൂരുവിൽ തന്നെ തുടരുകയാണ്. അദ്ദേഹവുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി. മന്ത്രിസ്ഥാനം നൽകിയാൽ രാജി പിൻവലിക്കാൻ തയാറാണെന്ന് റെഡി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലുള്ള മന്ത്രിമാരെ പിൻവലിച്ചുകൊണ്ട് രാജിവച്ചവരെ മന്ത്രിമാരാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.
ഇത് എത്രകണ്ട് വിജയിക്കുമെന്ന് വ്യക്തമല്ല. നിലവിലുള്ള വരെ ഒഴിവാക്കിയാൽ അവരും രാജിവച്ച് പോകാനുള്ള സാധ്യതയുണ്ട്.
വിദേശത്ത് പോയ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഇന്ന് വൈകുന്നേരത്തോടെ ബംഗളൂരുവിൽ ശേഷമായിരിക്കും കൂടുതൽ ചർച്ച നടക്കുക.
രാജിക്കത്തുകൾ സ്വീകരിക്കുന്ന കാര്യത്തിൽ ചൊവ്വാഴ്ച സ്വീകരിക്കുന്ന തീരുമാനമെടുക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനർത്ഥം ബിജെപിക്കും കോൺഗ്രസിനും ജെഡിഎസിനും ചൊവ്വാഴ്ച വരെ സമയം ലഭിക്കുമെന്നാണ്.
ഭരണപക്ഷത്തുനിന്ന് 13 എംഎൽഎമാർ കൂടി രാജിവെച്ചതോടെ കർണാടകത്തിൽ എച്ച് ഡി കുമാരസ്വാമി സർക്കാർ പ്രതിസന്ധിയിലാവുകയായിരുന്നു. കോൺഗ്രസിൽ നിന്ന് പത്ത് അംഗങ്ങളും ജനതാദളിൽ നിന്ന് മൂന്ന് അംഗങ്ങളുമാണ് രാജിവെച്ചത്. ഒരു കോൺഗ്രസ് അംഗം നേരത്തെ തന്നെ രാജി വച്ചിരുന്നു. ഇതോടെ രാജിവച്ച ഭരണപക്ഷ എംഎൽഎമാരുടെ എണ്ണം 14 ആയി.
മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കൻ സന്ദർശനത്തിന് പോയ വേളയിലാണ് ബിജെപി അട്ടിമറിനീക്കം നടത്തി 13 അംഗങ്ങളെ കൂടി ചാടിച്ചത്. സർക്കാർ നിലംപൊത്തുമെന്ന സ്ഥിതി വന്നതോടെ മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
COMMENTS