നോട്ടിങ്ഹാം: പാകിസ്ഥാന്റെ അവിശ്വസനീയമായ തിരിച്ചുവരവും കരുത്തരായ ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭരാക്കി വിട്ട ബംഗ്‌ളാദേശിന്റെ മിന്നുന്ന പ്രകടന...
നോട്ടിങ്ഹാം: പാകിസ്ഥാന്റെ അവിശ്വസനീയമായ തിരിച്ചുവരവും കരുത്തരായ ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭരാക്കി വിട്ട ബംഗ്‌ളാദേശിന്റെ മിന്നുന്ന പ്രകടനവും ഏഷ്യന്‍ ടീമുകള്‍ക്കാകെ ആത്മവിശ്വാസം പകരുന്നു.
ഈ ലോകകപ്പില്‍ പാകിസ്ഥാനും ശ്രീലങ്കയും ആദ്യ മത്സരങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. വെസ്റ്റിന്‍ഡീസിനോട് മാനംകെട്ട തോല്വി ഏറ്റുവങ്ങഇയ ശേഷമാണ് ഫേവറിറ്റുകളായ ഇംഗ്‌ളണ്ടിനെ അടിച്ചു പറപറത്തി പാകിസ്ഥാന്‍ തിരിച്ചുവന്നരിക്കുന്നത്.
14 റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇംഗ്‌ളണ്ടിനെതിരേ പാകിസ്ഥാന്‍ നേടിയത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സെടുത്തു. അതേ നാണയത്തില്‍ മറുപടിയുമായി ഇറങ്ങിയ ഇംഗ്‌ളണ്ടിന് അവസാന ഓവറുകളില്‍ കാലിടറി. അവര്‍ 334ന് പുറത്തായി.
ജയം കൈവിട്ടുവെന്നു കരുതിയ പാകിസ്ഥാനെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത് പേസര്‍മാരായ മുഹമ്മദ് അമീറും വഹാബ് റിയാസുമാണ്. റിയാസ് മൂന്നും അമീര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
ജോ റൂട്ടും (104 പന്തില്‍ 107) ജോസ് ബട്ലറും (76 പന്തില്‍ 103) സെഞ്ചുറിയുമായി പൊരുതിയെങ്കിലും ഫലമുണ്ടായില്ല. 62 പന്തില്‍ 84 റണ്ണും ഒരു വിക്കറ്റും വീഴ്ത്തിയ മുഹമ്മദ് ഹഫീസ് പാകിസ്ഥാനെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയെന്നു പറയാം.
ഇതേവേദിയിലായിരുന്നു ആദ്യ കളിയില്‍ വെസ്റ്റിന്‍ഡീസിനോട് പാകിസ്ഥാന്‍ തകര്‍ന്നു തരിപ്പണമായത്. ഇമാം ഉള്‍ ഹഖും ഫഖര്‍ സമാനും അതിവേഗ പേസര്‍ ജോഫ്ര ആര്‍ച്ചറെയും ക്രിസ് വോക്‌സിനെയും അടിച്ചൊതുക്കി. ഒന്നാം വിക്കറ്റില്‍ ഇവര്‍ 82 റണ്‍സെടുത്തു. സമാനെയും (40 പന്തില്‍ 36) ഇമാമിനെയും (58 പന്തില്‍ 44) അലി മടക്കി സ്പിന്നര്‍ മൊയീന്‍ അലി ഇംഗ്‌ളണ്ടിന് ആശ്വാസം പകര്‍ന്നു.
പിന്നീടുവന്ന ബാബര്‍ അസമും ഹഫീസും റണ്‍നിരക്ക് താഴാതെ മുന്നോട്ടു പോയി. തുടക്കത്തില്‍ ഫഹീസിനെ ജാസണ്‍ റോയ് വിട്ടുകളഞ്ഞത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ബാബര്‍ 66 പന്തില്‍ 63 റണ്ണെടുത്തു. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും (44 പന്തില്‍ 55) അടിച്ചുതകര്‍ത്തു.
10 ഓവറില്‍ 79 റണ്‍ വിട്ടുകൊടുത്ത ആര്‍ച്ചെര്‍ക്ക് വിക്കറ്റൊന്നും കിട്ടിയില്ല. അലിയും വോക്‌സും മൂന്ന് വീതം വിക്കറ്റെടുത്തു. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് ആര്‍ച്ചെറായിരുന്നു.
ഇംഗ്ലണ്ടിന് തുടക്കത്തില്ഡ ജാസണ്‍ റോയിയും (7 പന്തില്‍ 8) ജോണി ബെയര്‍സ്‌റ്റോയും (31 പന്തില്‍ 32) ന ഷ്ടമായി. ക്യാപ്റ്റന്‍ ഇയോവിന്‍ മോര്‍ഗനും (18 പന്തില്‍ 9) ബെന്‍ സ്‌റ്റോക്‌സും (18 പന്തില്‍ 13) പൊരുതാതെ കീഴടങ്ങി. ഇതോടെ പാകിസ്ഥാന്‍ ആത്മവിശ്വാസത്തിലേക്കു വന്നു.
പക്ഷേ, കളി പിന്നീടായിരുന്നു. ഒരറ്റത്ത് ജോ റൂട്ട് പിടിച്ചുനിന്നു. കൂട്ടിന് ബട്ലര്‍ വന്നതോടെ കളിയുടെ ഗതി മാറി. എന്നാല്‍, 38-ാം ഓവറില്‍ റൂട്ടിനെ ഹഫീസിന്റെ കൈകളിലെത്തിച്ച് ഷദാബ് ഖാന്‍ പാകിസ്ഥാനെ ആശ്വാസം പകര്‍ന്നു. റൂട്ട് പുറത്തായതിനു പിന്നാലെ ബട്‌ലറും സെഞ്ചുറി തികച്ച്, മുഹമ്മദ് അമീറിനെ ബൗണ്ടറി കട്ട് ചെയ്യാന്‍ ശ്രമിച്ച വഹാബ് റിയാസിന്റെ കൈകളില്‍ കുരുങ്ങി.
പിന്നീട് ഇംഗ്ണ്ടിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. 47-ാം ഓവറില്‍ അലിയെയും (20 പന്തില്‍ 19) വോക്‌സിനെയും (14 പന്തില്‍ 21) തുടര്‍ച്ചയായ പന്തുകളില്‍ പറഞ്ഞുവിട്ടുകൊണ്ട് റിയാസ് പാകിസ്ഥാന്റെ വിജയം ഉറപ്പാക്കി.
ഈ ജയത്തോടെ, പാകിസ്ഥാന്‍ മാത്രമല്ല, ഏഷ്യന്‍ ടീമുകളൊന്നാകെ ഉണര്‍ന്നിരിക്കുകയാണ്.
COMMENTS