ന്യൂഡൽഹി : ഇന്ത്യൻ കമ്പനിയുമായുള്ള 769 കോടിയുടെ ആയുധ ഇടപാടിലെ അഴിമതിയെത്തുടർന്ന് എസ്റ്റോണിയൻ പ്രതിരോധ മന്ത്രി രാജി വെച്ചു ഉക്രെയ്ന് നൽകാനായി...
ന്യൂഡൽഹി : ഇന്ത്യൻ കമ്പനിയുമായുള്ള 769 കോടിയുടെ ആയുധ ഇടപാടിലെ അഴിമതിയെത്തുടർന്ന് എസ്റ്റോണിയൻ പ്രതിരോധ മന്ത്രി രാജി വെച്ചു
ഉക്രെയ്ന് നൽകാനായി ഉദ്ദേശിച്ചിരുന്ന 70 ദശലക്ഷം യൂറോയുടെ (ഏകദേശം 768.50 കോടി രൂപ) വെടിയുണ്ട ഇടപാടിലെ ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്ന് എസ്റ്റോണിയൻ പ്രതിരോധ മന്ത്രി ഹന്നോ പെവ്കൂർ രാജി വെച്ചു. മുമ്പ് പീരങ്കി ഉണ്ടകൾ വിറ്റ പരിചയമില്ലാത്ത, ഒരു ഇൻഡോ-ബന്ധമുള്ള കമ്പനിക്കാണ് ഈ കരാർ നൽകിയിരുന്നത്.
2022 മുതൽ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച പെവ്കൂർ, എസ്റ്റോണിയയുടെ നാഷണൽ ഓഡിറ്റ് ഓഫീസ് പുറത്തുവിട്ട ഗുരുതരമായ കണ്ടെത്തലുകളെ തുടർന്നാണ് ബുധനാഴ്ച തന്റെ രാജി പ്രഖ്യാപിച്ചത്.
"എസ്റ്റോണിയയുടെ സുരക്ഷ ഒരു വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമല്ല, അത് നമ്മൾ എല്ലാവരുടെയും സംയുക്ത ബാധ്യതയാണ്. അതുകൊണ്ടാണ് പ്രതിരോധ മേഖലയിലെ പൂർണ്ണ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അനുയോജ്യമായ സമയത്ത് പ്രധാനമന്ത്രിക്കും പുതിയ മന്ത്രിക്കും ചുമതല കൈമാറാൻ ഞാൻ തീരുമാനിച്ചത്," രാജി പ്രഖ്യാപിച്ചുകൊണ്ട് പെവ്കൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Key words : Estonian Defense Minister, Indian company, Allegation

COMMENTS