തിരുവനന്തപുരം : കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്കും സൗജന്യ യാത്രാസൗകര്യം നല്‍കുന്ന സംസ്ഥാന സർക്കാര...
തിരുവനന്തപുരം : കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്കും സൗജന്യ യാത്രാസൗകര്യം നല്‍കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് പദ്ധതിക്കെതിരായ പൊതുതാല്‍പ്പര്യ ഹർജി ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്ന ജനക്ഷേമ പദ്ധതിയെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ സമർപ്പിച്ച ഊഹാപോഹങ്ങള്‍ മാത്രമുള്ള ഹർജിയാണിതെന്ന് കോടതി നിരീക്ഷിച്ചു.
പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിലൂടെ ബസുകളില്‍ അമിത തിരക്കുണ്ടാകുന്നുവെന്നും ഇത് നിരന്തര വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ആരോപിച്ചായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന യാതൊരുവിധ രേഖകളോ തെളിവുകളോ ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Key Words : High Court, PIL ,Priyadarshini free bus scheme

COMMENTS