തിരുവനന്തപുരം :ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ തലച്ചോറിൽ രക്തസ്രാവം ഉണ്ട...
തിരുവനന്തപുരം :ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. മെഡിക്കൽ കോളേജിലെ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ചതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന്റെ അറസ്റ്റിനെ തുടർന്ന് പൂജപ്പുര ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പി.എസ്. പ്രശാന്ത്. കേസിൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി അടുത്തിടെ തള്ളിയിരുന്നു. ജയിലിൽ കഴിയുന്നതിനിടയിൽ ആരോഗ്യനില വഷളാകുകയും തുടർന്ന് തലച്ചോറിലെ രക്തസ്രാവം കണ്ടെത്തുകയുമായിരുന്നു. നിലവിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമുള്ളത്.
Key Words : Former Devaswom Board President P.S. Prashanth, Brain Hemorrhage

COMMENTS