The government set an economic target to scale Tamil Nadu into a $1.5 trillion economy by 2036.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത നടപടിയിലും പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്ക മേൽനോട്ട വീഴ്ചകളിലും കേന്ദ്ര സർക്കാരിന്റെ കർശന നടപടിയെ തുടർന്ന് 'മെറ്റാ' ആഗോള പ്രതിനിധി സംഘം ഡൽഹിയിലെത്തി. മെറ്റാ ഗ്ലോബൽ അഫയേഴ്‌സ് ഓഫീസർ ജോയൽ കപ്ലാന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ഐടി സെക്രട്ടറി എസ്. കൃഷ്ണൻ, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് യുവാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച ഔദ്യോഗിക പോസ്റ്റ് മെറ്റായുടെ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ നീക്കം ചെയ്തിരുന്നു. സാങ്കേതിക തകരാറാണെന്ന മെറ്റായുടെ വാദം അപൂർണ്ണമെന്ന് വിലയിരുത്തിയാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം കമ്പനിയുടെ ആഗോള ഉന്നതതല സംഘത്തെ നേരിട്ട് വിളിപ്പിച്ചത്.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പണം വാങ്ങി പരസ്യമായി (Paid Ads) കാണിച്ചതിനെതിരെ കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ മെറ്റായ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
വ്യാജ ഉള്ളടക്കങ്ങളും ഡീപ്ഫെയ്ക്കുകളും തടയുന്നതിൽ കമ്പനി പരാജയപ്പെടുന്നതായും, അൽഗോരിതങ്ങൾ ചില ഉള്ളടക്കങ്ങൾക്ക് നൽകുന്ന അനാവശ്യ പ്രൊമോഷൻ രാജ്യസുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
മാർക്ക് സക്കർബർഗിന്റെ മാപ്പപേക്ഷ
പ്ലാറ്റ്‌ഫോം നിയന്ത്രണത്തിലുണ്ടായ ഗുരുതര വീഴ്ചകളിൽ മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ഔദ്യോഗികമായി മാപ്പപേക്ഷിച്ചതായി ഐടി മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
പണം വാങ്ങിയുള്ള പ്രൊമോഷൻ അംഗീകരിച്ചു
ചില വിദ്വേഷ/വ്യാജ ഉള്ളടക്കങ്ങൾക്കും പരസ്യങ്ങൾക്കും പണം വാങ്ങി വിതരണം വേഗത്തിലാക്കിയതിൽ കമ്പനിക്ക് പിഴവ് സംഭവിച്ചതായി മെറ്റാ സംഘം അംഗീകരിച്ചു.
സോഫ്റ്റ്‌വെയർ പിഴവ് വിശദീകരണം
പ്ലാറ്റ്‌ഫോമിലെ വ്യാജ വിഡിയോകൾ ഫിൽട്ടർ ചെയ്യാനുള്ള എഐ ഓട്ടോമേഷൻ ശ്രമങ്ങൾക്കിടയിലാണ് പ്രധാനമന്ത്രിയുടെ യഥാർത്ഥ വീഡിയോ അബദ്ധത്തിൽ നീക്കം ചെയ്യപ്പെട്ടതെന്ന് പ്രതിനിധികൾ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പും നിബന്ധനകളും
സേഫ് ഹാർബർ സംരക്ഷണം റദ്ദാക്കും
ഉള്ളടക്കം സ്വയം തിരഞ്ഞെടുത്ത് ഉപയോക്താക്കളിലേക്ക് എഐ വഴി എത്തിക്കുന്നതിനാൽ, ഐടി നിയമപ്രകാരം സോഷ്യൽ മീഡിയ കമ്പനികൾക്ക് ലഭിക്കുന്ന 'സേഫ് ഹാർബർ' (നിയമപരമായ വിമുക്തി) റദ്ദാക്കാൻ വ്യവസ്ഥയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
പ്രത്യേക സുരക്ഷാ പരിശോധന:
പ്രധാനമന്ത്രിയുടെയും മറ്റ് ഭരണഘടനാ പദവിയിലുള്ളവരുടെയും അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ ഹ്യൂമൻ ഓവർസൈറ്റ് സംവിധാനം ഏർപ്പെടുത്തിയതായി മെറ്റാ അറിയിച്ചു.
രാജ്യത്തെ പൗരന്മാരുടെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്ന ഉള്ളടക്കങ്ങൾ തടയാൻ ഇന്ത്യൻ ഐടി നിയമങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് മന്ത്രാലയം കടുപ്പിച്ച് മുന്നറിയിപ്പ് നൽകി.
ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് യുവാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച ഔദ്യോഗിക പോസ്റ്റ് മെറ്റായുടെ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ നീക്കം ചെയ്തിരുന്നു. സാങ്കേതിക തകരാറാണെന്ന മെറ്റായുടെ വാദം അപൂർണ്ണമെന്ന് വിലയിരുത്തിയാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം കമ്പനിയുടെ ആഗോള ഉന്നതതല സംഘത്തെ നേരിട്ട് വിളിപ്പിച്ചത്.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പണം വാങ്ങി പരസ്യമായി (Paid Ads) കാണിച്ചതിനെതിരെ കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ മെറ്റായ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
വ്യാജ ഉള്ളടക്കങ്ങളും ഡീപ്ഫെയ്ക്കുകളും തടയുന്നതിൽ കമ്പനി പരാജയപ്പെടുന്നതായും, അൽഗോരിതങ്ങൾ ചില ഉള്ളടക്കങ്ങൾക്ക് നൽകുന്ന അനാവശ്യ പ്രൊമോഷൻ രാജ്യസുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
മാർക്ക് സക്കർബർഗിന്റെ മാപ്പപേക്ഷ
പ്ലാറ്റ്‌ഫോം നിയന്ത്രണത്തിലുണ്ടായ ഗുരുതര വീഴ്ചകളിൽ മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ഔദ്യോഗികമായി മാപ്പപേക്ഷിച്ചതായി ഐടി മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
പണം വാങ്ങിയുള്ള പ്രൊമോഷൻ അംഗീകരിച്ചു
ചില വിദ്വേഷ/വ്യാജ ഉള്ളടക്കങ്ങൾക്കും പരസ്യങ്ങൾക്കും പണം വാങ്ങി വിതരണം വേഗത്തിലാക്കിയതിൽ കമ്പനിക്ക് പിഴവ് സംഭവിച്ചതായി മെറ്റാ സംഘം അംഗീകരിച്ചു.
സോഫ്റ്റ്‌വെയർ പിഴവ് വിശദീകരണം
പ്ലാറ്റ്‌ഫോമിലെ വ്യാജ വിഡിയോകൾ ഫിൽട്ടർ ചെയ്യാനുള്ള എഐ ഓട്ടോമേഷൻ ശ്രമങ്ങൾക്കിടയിലാണ് പ്രധാനമന്ത്രിയുടെ യഥാർത്ഥ വീഡിയോ അബദ്ധത്തിൽ നീക്കം ചെയ്യപ്പെട്ടതെന്ന് പ്രതിനിധികൾ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പും നിബന്ധനകളും
സേഫ് ഹാർബർ സംരക്ഷണം റദ്ദാക്കും
ഉള്ളടക്കം സ്വയം തിരഞ്ഞെടുത്ത് ഉപയോക്താക്കളിലേക്ക് എഐ വഴി എത്തിക്കുന്നതിനാൽ, ഐടി നിയമപ്രകാരം സോഷ്യൽ മീഡിയ കമ്പനികൾക്ക് ലഭിക്കുന്ന 'സേഫ് ഹാർബർ' (നിയമപരമായ വിമുക്തി) റദ്ദാക്കാൻ വ്യവസ്ഥയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
പ്രത്യേക സുരക്ഷാ പരിശോധന:
പ്രധാനമന്ത്രിയുടെയും മറ്റ് ഭരണഘടനാ പദവിയിലുള്ളവരുടെയും അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ ഹ്യൂമൻ ഓവർസൈറ്റ് സംവിധാനം ഏർപ്പെടുത്തിയതായി മെറ്റാ അറിയിച്ചു.
രാജ്യത്തെ പൗരന്മാരുടെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്ന ഉള്ളടക്കങ്ങൾ തടയാൻ ഇന്ത്യൻ ഐടി നിയമങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് മന്ത്രാലയം കടുപ്പിച്ച് മുന്നറിയിപ്പ് നൽകി.
Summary : Following government summons, top global executives from Meta (including Global Affairs Officer Joel Kaplan) met with Union IT Minister Ashwini Vaishnaw and IT Secretary S. Krishnan.


COMMENTS