കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്...
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് സൈബർ പൊലീസാണ് കേസ് എടുത്തത്. മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും അവഹേളനപരവുമായ ഉള്ളടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച പൊലീസ് ബന്ധപ്പെട്ട നിയമവകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്ന നടപടികളും പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കേസിൽ തുടർ അന്വേഷണത്തിന് ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മുന്‍പ് പ്രചരിച്ച വിഡിയോയില്‍ മോദിയുടെ മാതാപിതാക്കളെ അപഹസിച്ച് ജാന്‍മണി സംസാരിച്ചിരുന്നു. ‘1947 ലാണ് മോദിയുടെ അച്ഛൻ മരിച്ചത്.
നരേന്ദ്രമോദി ജനിച്ചത് 1950 ആണ്. ഫസ്റ്റ് അവൻ അവന്റെ അച്ഛനെ കണ്ടു പിടിക്കട്ടെ. മൂന്നുവർഷം അമ്മയ്‌ക്ക് പ്രഗ്നൻസി ഉണ്ടാകില്ലല്ലോ’, എന്നായിരുന്നു പ്രസ്താവന. ഇത് പിന്നീട് ഗൂഗിള്‍ ചെയ്ത് നോക്കിയെന്നും തന്‍റെ അറിവ് തെറ്റായിരുന്നുവെന്നും ജാന്‍മണി വിഡിയോയില്‍ പറഞ്ഞിരുന്നു.
അതേസമയം സംഭവത്തില്‍ ക്ഷമ ചോദിച്ച് ജാന്‍മണി രംഗത്തെത്തിയിരുന്നു. ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല. എന്റെ കയ്യില്‍ നിന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. എന്റെ തെറ്റാണ്, അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിന് മുന്നേ അത് പരിശോധിച്ചില്ല. അത് ആരും ഗൗരവത്തിലെടുക്കരുത്. ഒരു തമാശയായി കണ്ടാല്‍ മതി – എന്നാണ് ജാന്‍മണി പറയുന്നത്.
Key Words : Police Case, Janmani, Complaint, Mahila Morcha, Navya Haridas, Prime Minister

COMMENTS