ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടു നടന്ന പാർലമെന്റ് ...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടു നടന്ന പാർലമെന്റ് മാർച്ചിൽ വിദ്യാർഥികളെ ആക്രമിച്ചിട്ടില്ലെന്ന സർക്കാരിന്റെയും കേന്ദ്രസേനയുടെയും വാദങ്ങൾ പൊളിയുന്നു. സമരക്കാർക്ക് നേരെ ക്രൂരമായ ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന ആശുപത്രി രേഖകൾ പുറത്തുവന്നു.ഡൽഹി പൊലീസും റാപ്പിഡ് ആക്‌ഷൻ ഫോഴ്സും (ആർഎഎഫ്) സിആർപിഎഫും ഉൾപ്പെടെയുള്ള കേന്ദ്ര സേനകൾ പെല്ലറ്റ് തോക്കും ആണി തറച്ച ലാത്തിയും കണ്ണീർവാതക ഷെല്ലുകളും ഉപയോഗിച്ചാണ് വിദ്യാർഥികളെ നേരിട്ടതെന്ന് മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നു.
ഡൽഹിയിലെ വിവിധ ആശുപത്രികളിൽ മുന്നൂറിലധികം വിദ്യാർഥികളാണ് ചികിത്സ തേടിയത്. ഇതിൽ പലർക്കും പെല്ലറ്റ് ആക്രമണത്തിലും ആണി തറച്ച ലാത്തികൊണ്ടുള്ള മർദനത്തിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെല്ലറ്റ് കണ്ണിൽ തറച്ചുകയറി പരിക്കേറ്റ 19 വയസ്സുകാരനായ ഒരു വിദ്യാർഥിയുടെ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ വൻതോതിൽ കണ്ണീർവാതക ഷെല്ലുകളും മാരകമായ ആയുധങ്ങളും പ്രയോഗിച്ചതായാണ് പരിക്കുകളുടെ സ്വഭാവം വ്യക്തമാക്കുന്നത്.
വിദ്യാർഥികൾക്ക് നേരെ ബലപ്രയോഗം നടത്തിയിട്ടില്ലെന്ന സുരക്ഷാസേനകളുടെ ഔദ്യോഗിക വിശദീകരണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ഈ മെഡിക്കൽ റിപ്പോർട്ടുകൾ. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.
Key Words : CJP Protest,

COMMENTS