കൊച്ചി : അമേരിക്കൻ കമ്പനിയായ കോറോ ഹെല്‍ത്തിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കമ്പനി മാനേജ്‌മെന്റുമായി നടത്തിയ ചർച്ച ഫലം കണ്ടില്...
കൊച്ചി : അമേരിക്കൻ കമ്പനിയായ കോറോ ഹെല്‍ത്തിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കമ്പനി മാനേജ്‌മെന്റുമായി നടത്തിയ ചർച്ച ഫലം കണ്ടില്ല. കമ്പനിയുമായുള്ള ഒത്തുതീർപ്പ് ചർച്ച തുടരും. 20 ന് വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം.
എന്നാൽ അടച്ചുപൂട്ടാതെ മറ്റു മാര്‍ഗ്ഗമില്ലെന്നാണ് കമ്പനി പറയുന്നത്. അതേസമയം സ്ഥാപനത്തെ നിലനിര്‍ത്താന്‍ എന്ത് സഹായവും ചെയ്യാമെന്ന് സർക്കാർ അറിയിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ കമ്പനി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ അടച്ചുപൂട്ടാതെ വേറെ നിവർത്തിയില്ല എന്ന നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്.
ചർച്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി ബിന്ദു കൃഷ്ണ ജീവനക്കാരുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചുവെന്നാണ് പ്രതികരിച്ചത്. സ്റ്റാറ്റസ് ക്വോ നിലനിര്‍ത്താനുള്ള നിര്‍ദേശം പാലിച്ചില്ല. ചര്‍ച്ചയില്‍ സ്ഥാപനത്തെ നിലനിര്‍ത്താന്‍ എന്ത് സഹായവും ചെയ്യാമെന്ന് അറിയിച്ചു.
പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. അടച്ചുപൂട്ടൽ വരെ സ്ഥാപനം നല്ല രീതിയിലാണ് പ്രവർത്തിച്ചത്. മാത്രമല്ല കമ്പനി ലാഭത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്ന് രേഖകളിൽ വ്യക്തമാണ്. തങ്ങൾ എല്ലാ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. എന്നാൽ ജീവനക്കാർ വീട്ടിലിരിക്കട്ടെ എന്നാണ് കമ്പനി അറിയിച്ചത്. അത് പറ്റില്ലെന്ന് അറിയിച്ചു. നഷ്ടപരിഹാരം ഇപ്പോള്‍ പ്രധാന ചര്‍ച്ചയല്ലെന്നും മന്ത്രി അറിയിച്ചു. ഐആര്‍ കോഡ് പരിഗണിച്ചാണെങ്കിലും 60 ദിവസം മുന്‍പ് എങ്കിലും കമ്പനി അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തൊഴിൽമന്ത്രി പറഞ്ഞു. കേന്ദ്ര തൊഴില്‍ മന്ത്രിയെ തിങ്കളാഴ്ച നേരിൽ കാണാനാണ് തീരുമാനം. രാജ്യത്തെ തൊഴില്‍ നിയമങ്ങളുടെ ലംഘനം നടന്നു. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കോറോ ഹെല്‍ത്ത് മാനേജ്‌മെന്റിന് ഇരട്ടത്താപ്പാണെന്ന് ഹൈബി ഈഡന്‍ എംപിയും ആരോപിച്ചു.
Key Words : Mass layoffs, Corro Health Company

COMMENTS