തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി രൂപപ്പെട്ട ന്യൂനമർദ്ദങ്ങൾ നിമിത്തം ന്യൂനമർദ്ദ സാധ്യതകൾ കേരളത്തിൽ വ്യാപകമായ തീവ്ര മഴയ്ക്ക്...
തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി രൂപപ്പെട്ട ന്യൂനമർദ്ദങ്ങൾ നിമിത്തം ന്യൂനമർദ്ദ സാധ്യതകൾ കേരളത്തിൽ വ്യാപകമായ തീവ്ര മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഇരട്ട ന്യൂനമർദ്ദങ്ങളുടെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ, ഒറ്റപ്പെട്ട അതിശക്തമായ മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി.
വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.
മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തെക്ക്-കിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിനോട് ചേർന്ന പ്രദേശത്തും രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.
അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ട്.
കേരള തീരങ്ങളിലും സമീപ കടൽ പ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കി.മീ. വരെയും ചില അവസരങ്ങളിൽ 55 കി.മീ. വരെയും വേഗതയിൽ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഫ്ലാഷ് ഫ്ലഡിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.



COMMENTS