കൊച്ചി : കടയ്ക്കാക്കാവൂരിൽ പ്രായപൂർത്തിയാകാത്ത മകനെ ദുരുപയോഗം ചെയ്തെന്ന് ആരോപിക്കുന്ന കേസിൽ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു . കടുത്ത ...
കൊച്ചി : കടയ്ക്കാക്കാവൂരിൽ പ്രായപൂർത്തിയാകാത്ത മകനെ ദുരുപയോഗം ചെയ്തെന്ന് ആരോപിക്കുന്ന കേസിൽ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു .
കടുത്ത ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം ഒപ്പം കേസിൽ തുടർ അന്വേഷണത്തിന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ നേതൃത്വം നൽകണമെന്നും കോടതി നിർദേശിച്ചു. കുട്ടിയുടെ മാനസിക നിലവാരവും ആരോഗ്യസ്ഥിതിയും വിലയിരുത്തുന്നതിനായി മെഡിക്കൽ കോളജിലെ ഉയർന്ന ഡോക്ടർമാരും സൈക്കോളജിസ്റ്റും പീഡിയാട്രിക് വിഭാഗം ഡോക്ടറും ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഈ സമിതിയുടെ നിരീക്ഷണവും ഐപിഎസ് ഉദ്യോഗസ്ഥയുടെ അന്വേഷണ പുരോഗതിയും സമയാസമയം കോടതിയെ അറിയിക്കണമെന്നും നിർദ്ദേശം നൽകി.
ആവശ്യമെന്നുണ്ടെങ്കിൽ കുട്ടിയെ അച്ഛൻറെ അടുത്തു നിന്നു മാറ്റി ശിശുക്ഷേമ സമിതിയുടെ സ്ഥാപനത്തിൽ പാർപ്പിക്കണമെന്ന് ഐപിഎസ് ഉദ്യോഗസ്ഥയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ ഉദ്യോഗസ്ഥയ്ക്ക് തന്നെ തീരുമാനമെടുക്കാം.
മാതൃത്വം ഇത്തരത്തിൽ ചോദ്യം ചെയ്യപ്പെടുന്ന കേസ് ആദ്യമായാണ്. ഇതിൻറെ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ട് എന്നും കോടതി നിരീക്ഷിച്ചു.
തൻറെ മാതൃത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് കേസ് എന്ന് കുട്ടിയുടെ അമ്മ അമ്മ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു.
തന്നെ ഉപേക്ഷിച്ച് രണ്ടാം വിവാഹം ചെയ്തത് ഇത് ചോദ്യംചെയ്തതിന് ഭർത്താവിൻറെ പ്രതികാര നടപടിയാണ് കുട്ടിയെ കൊണ്ട് ഇത്തരത്തിൽ പറയിച്ചത് എന്നാണ് അമ്മയുടെ വാദം. ദമ്പതികൾക്ക് മൂന്നു കുട്ടികളുണ്ട്. ഇതിൽ ഏറ്റവും ഇളയ കുട്ടിയും അമ്മയുടെ വാദം ശരിവയ്ക്കുന്ന തരത്തിൽ മൊഴിനൽകിയിട്ടുണ്ട്.
COMMENTS