ചെന്നൈ : തമിഴ് നടൻ വിജയ് യുടെ വീട്ടിൽ 30 മണിക്കൂർ നീണ്ട പരിശോധന ആദായ നികുതി വകുപ്പ് അധികൃതർ പൂർത്തിയാക്കി. വിജയ് യുടെ വസ്തുവകകളുടെ പ്...
ചെന്നൈ : തമിഴ് നടൻ വിജയ് യുടെ വീട്ടിൽ 30 മണിക്കൂർ നീണ്ട പരിശോധന ആദായ നികുതി വകുപ്പ് അധികൃതർ പൂർത്തിയാക്കി.
വിജയ് യുടെ വസ്തുവകകളുടെ പ്രമാണങ്ങൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, ബാങ്ക് അക്കൗണ്ട് രേഖകൾ തുടങ്ങിയവയെല്ലാം ആദായനികുതിവകുപ്പ് അധികൃതർ പിടിച്ചെടുത്തു.
ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റാണ് പരിശോധന നടത്തിയത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് വിജയ് യുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സൈറ്റിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
അവിടെനിന്ന് ചെന്നൈയിൽ പനയൂരിലെ വീട്ടിലേക്ക് നടന്നു വരികയായിരുന്നു. ചോദ്യം ചെയ്തതതിനൊപ്പം അദ്ദേഹത്തിൻറെ വീട്ടിൽ റെയ്ഡും തുടർന്നു.
സമീപ കാലത്ത് ഇറങ്ങിയ വിജയ് ചിത്രങ്ങളായ മെർസൽ, സർക്കാർ, ബിഗിൽ തുടങ്ങിയവയെല്ലാം കേന്ദ്ര സർക്കാരിനെയും തമിഴ്നാട് സർക്കാരിനെയും അതിനിശിതമായി വിമർശിക്കുന്ന യാണ്.
ഇതിനുള്ള പകപോക്കലാണ് റെയ്ഡ് എന്നാണ് വിജയ് ആരാധകർ ആരോപിക്കുന്നത്. തെന്നിന്ത്യൻ സിനിമയിൽ വലിയൊരു വിഭാഗം നടീനടന്മാരും റെയ്ഡിഡിനെതിരേ രംഗത്തുവന്നിട്ടുണ്ട് .
ഇതേസമയം ഏറ്റവും ഒടുവിൽ ഇറങ്ങിയ വിജയ് ചിത്രമായ ബിഗിലിന് 30 കോടി രൂപ പ്രതിഫലമായി താരം വാങ്ങിയതാണ് ആദായ നികുതി വകുപ്പ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.
ഈ പ്രതിഫലം സംബന്ധിച്ച് വിജയ് നൽകിയ മൊഴികളും ചിത്രത്തിൻറെ നിർമാതാക്കളായ എ ജി എസ് ഗ്രൂപ്പ് നൽകിയ മൊഴിയും ചിത്രത്തിന് ഫിനാൻസ് ചെയ്ത അൻപു ചേഴിയൻ കൊടുത്ത മൊഴിയും വ്യത്യസ്തമായിരുന്നു.
ഇതാണ് വിജയിന് എതിരായ ആയുധമായി ആദായനികുതി വകുപ്പ് അധികൃതർ ഉപയോഗിച്ചത്. എ ജി എസ് ഗ്രൂപ്പിന്റെ ഓഫീസിൽനിന്ന് 77 കോടി രൂപയാണ് കണക്കിൽപ്പെടാത്തതായി കണ്ടെത്തി പിടിച്ചെടുത്തത്.
അൻപു ചേഴിയനിൽ നിന്ന് കണക്കിൽപെടാത്ത 65 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്.
Key words: Vijay, Tamil, Bigil
വിജയ് യുടെ വസ്തുവകകളുടെ പ്രമാണങ്ങൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, ബാങ്ക് അക്കൗണ്ട് രേഖകൾ തുടങ്ങിയവയെല്ലാം ആദായനികുതിവകുപ്പ് അധികൃതർ പിടിച്ചെടുത്തു.
ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റാണ് പരിശോധന നടത്തിയത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് വിജയ് യുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സൈറ്റിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
അവിടെനിന്ന് ചെന്നൈയിൽ പനയൂരിലെ വീട്ടിലേക്ക് നടന്നു വരികയായിരുന്നു. ചോദ്യം ചെയ്തതതിനൊപ്പം അദ്ദേഹത്തിൻറെ വീട്ടിൽ റെയ്ഡും തുടർന്നു.
സമീപ കാലത്ത് ഇറങ്ങിയ വിജയ് ചിത്രങ്ങളായ മെർസൽ, സർക്കാർ, ബിഗിൽ തുടങ്ങിയവയെല്ലാം കേന്ദ്ര സർക്കാരിനെയും തമിഴ്നാട് സർക്കാരിനെയും അതിനിശിതമായി വിമർശിക്കുന്ന യാണ്.
ഇതിനുള്ള പകപോക്കലാണ് റെയ്ഡ് എന്നാണ് വിജയ് ആരാധകർ ആരോപിക്കുന്നത്. തെന്നിന്ത്യൻ സിനിമയിൽ വലിയൊരു വിഭാഗം നടീനടന്മാരും റെയ്ഡിഡിനെതിരേ രംഗത്തുവന്നിട്ടുണ്ട് .
ഇതേസമയം ഏറ്റവും ഒടുവിൽ ഇറങ്ങിയ വിജയ് ചിത്രമായ ബിഗിലിന് 30 കോടി രൂപ പ്രതിഫലമായി താരം വാങ്ങിയതാണ് ആദായ നികുതി വകുപ്പ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.
ഈ പ്രതിഫലം സംബന്ധിച്ച് വിജയ് നൽകിയ മൊഴികളും ചിത്രത്തിൻറെ നിർമാതാക്കളായ എ ജി എസ് ഗ്രൂപ്പ് നൽകിയ മൊഴിയും ചിത്രത്തിന് ഫിനാൻസ് ചെയ്ത അൻപു ചേഴിയൻ കൊടുത്ത മൊഴിയും വ്യത്യസ്തമായിരുന്നു.
ഇതാണ് വിജയിന് എതിരായ ആയുധമായി ആദായനികുതി വകുപ്പ് അധികൃതർ ഉപയോഗിച്ചത്. എ ജി എസ് ഗ്രൂപ്പിന്റെ ഓഫീസിൽനിന്ന് 77 കോടി രൂപയാണ് കണക്കിൽപ്പെടാത്തതായി കണ്ടെത്തി പിടിച്ചെടുത്തത്.
അൻപു ചേഴിയനിൽ നിന്ന് കണക്കിൽപെടാത്ത 65 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്.
Key words: Vijay, Tamil, Bigil
COMMENTS