ബംഗളൂരു: സ്വയം വരുത്തിവച്ച അബദ്ധമാണ് കാട്ടുകള്ളൻ വീരപ്പന്റെ അനുയായിയായിരുന്ന സ്റ്റെല്ലാ മേരി പോലീസ് പിടിയിലാവാൻ കാരണമായത്. 27 വർഷത്തിന...
ബംഗളൂരു: സ്വയം വരുത്തിവച്ച അബദ്ധമാണ് കാട്ടുകള്ളൻ വീരപ്പന്റെ അനുയായിയായിരുന്ന സ്റ്റെല്ലാ മേരി പോലീസ് പിടിയിലാവാൻ കാരണമായത്.
27 വർഷത്തിനു ശേഷമാണ് സ്റ്റെല്ലാ മേരിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത് . പതിമൂന്നാം വയസ്സിൽ വീരപ്പന്റെ ഒപ്പം കൂടി കാടുകയറിയ സ്റ്റെല്ല നിരവധി അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കൂട്ടുനിൽക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഇവർക്കെതിരെ നിരവധി കേസുകൾ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്. സ്റ്റെല്ലയെ പിടികൂടാൻ 27 വർഷമായി പോലീസ് ശ്രമിച്ചെങ്കിലും നടക്കാതെ പോവുകയായിരുന്നു.
ആദ്യ ഭർത്താവ് വെളളായൻ അസുഖം ബാധിച്ച് മരിച്ചതിനെ തുടർന്ന് വേലുസ്വാമി എന്നയാളെ വിവാഹം കഴിച്ചു കൊല്ലേ ഗലിനടുത്ത് ജാഗേരി എന്ന സ്ഥലത്ത് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്നു.
ജാഗേരിയിൽ കാട്ടാനശല്യം വളരെ കൂടുതലാണ്. കാട്ടാനകളെ സ്റ്റെല്ല വെടിവെച്ച് തുരത്തുകയാണ് പതിവ്.
ഇത്തരത്തിൽ നടത്തിയ ഒരു വെടിവയ്പ്പിനിടെ കാട്ടുതീ പടരുകയും വലിയൊരു പ്രദേശത്തെ കൃഷി നശിക്കുകയും ചെയ്തിരുന്നു.
വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ വെടിയുണ്ടയിൽ നിന്നാണ് തീ പടർന്നതെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണമാണ് സ്റ്റെല്ലയിൽ എത്തിച്ചേരാൻ സഹായിച്ചത് .
തുടർന്ന് പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ ചോദ്യം ചെയ്യലിൽ പൂർവകാല ചരിത്രം സ്റ്റെല്ല തുറന്നു പറയുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ സ്റ്റെല്ലയെ റിമാൻഡ് ചെയ്തു.
Key words: Stella Mary, Veerappan, Forest, Police, Chamarajanagar
27 വർഷത്തിനു ശേഷമാണ് സ്റ്റെല്ലാ മേരിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത് . പതിമൂന്നാം വയസ്സിൽ വീരപ്പന്റെ ഒപ്പം കൂടി കാടുകയറിയ സ്റ്റെല്ല നിരവധി അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കൂട്ടുനിൽക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഇവർക്കെതിരെ നിരവധി കേസുകൾ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്. സ്റ്റെല്ലയെ പിടികൂടാൻ 27 വർഷമായി പോലീസ് ശ്രമിച്ചെങ്കിലും നടക്കാതെ പോവുകയായിരുന്നു.
ആദ്യ ഭർത്താവ് വെളളായൻ അസുഖം ബാധിച്ച് മരിച്ചതിനെ തുടർന്ന് വേലുസ്വാമി എന്നയാളെ വിവാഹം കഴിച്ചു കൊല്ലേ ഗലിനടുത്ത് ജാഗേരി എന്ന സ്ഥലത്ത് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്നു.
ജാഗേരിയിൽ കാട്ടാനശല്യം വളരെ കൂടുതലാണ്. കാട്ടാനകളെ സ്റ്റെല്ല വെടിവെച്ച് തുരത്തുകയാണ് പതിവ്.
ഇത്തരത്തിൽ നടത്തിയ ഒരു വെടിവയ്പ്പിനിടെ കാട്ടുതീ പടരുകയും വലിയൊരു പ്രദേശത്തെ കൃഷി നശിക്കുകയും ചെയ്തിരുന്നു.
വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ വെടിയുണ്ടയിൽ നിന്നാണ് തീ പടർന്നതെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണമാണ് സ്റ്റെല്ലയിൽ എത്തിച്ചേരാൻ സഹായിച്ചത് .
തുടർന്ന് പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ ചോദ്യം ചെയ്യലിൽ പൂർവകാല ചരിത്രം സ്റ്റെല്ല തുറന്നു പറയുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ സ്റ്റെല്ലയെ റിമാൻഡ് ചെയ്തു.
Key words: Stella Mary, Veerappan, Forest, Police, Chamarajanagar
COMMENTS