കൊച്ചി: തീരദേശ നിയമം ലംഘിച്ചു നിർമിച്ചതിനു സുപ്രീം കോടതി പൊളിച്ചു മാറ്റാൻ നിർദ്ദേശിച്ച നാലു ഫ്ലാറ്റുകളും നിലംപൊത്തി. മരടിലെ ഗോൾഡൻ കായല...
കൊച്ചി: തീരദേശ നിയമം ലംഘിച്ചു നിർമിച്ചതിനു സുപ്രീം കോടതി പൊളിച്ചു മാറ്റാൻ നിർദ്ദേശിച്ച നാലു ഫ്ലാറ്റുകളും നിലംപൊത്തി.
മരടിലെ ഗോൾഡൻ കായലോരം ഫ്ളാറ്റാണ് ഏറ്റവുമൊടുവിൽ സ്ഫോടനത്തിലൂടെ തകർത്തത്. ഇതോടെ വിവാദ ഫ്ളാറ്റുകൾ ഓർമ്മ മാത്രമായി.
ഉച്ചയ്ക്ക് രണ്ടരയോടെ മൂന്നാം സൈറൺ മുഴങ്ങിയപ്പോഴാണ് ഗോൾഡൻ കായലോരം തകർത്തത്. കേവലം ആറു സെക്കൻഡ് കൊണ്ട് ഫ്ലാറ്റ് തകർന്നു തരിപ്പണമായി നിലംപൊത്തുകയായിരുന്നു.
സമീപത്തെ അങ്കണവാടിക്ക് അപകടം സംഭവിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും മതിൽ മാത്രമാണ് പൊളിഞ്ഞത്. അവശിഷ്ടങ്ങൾ കായലിൽ വീണിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
വൈകുന്നേരം നാലു മണി വരെ സ്ഥലത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
മരടിലെ തന്നെ ജയിൻ കോറൽ കോവ് ഫ്ലാറ്റ് രാവിലെ തകർത്തിരുന്നു. 17 നിലകളുള്ള ഫ്ലാറ്റ് കേവലം 5.6 സെക്കൻഡ് കൊണ്ടാണ് തകർത്തത്.
Key words: Kochi, Maradu, Flat, Golden Kayaloram
മരടിലെ ഗോൾഡൻ കായലോരം ഫ്ളാറ്റാണ് ഏറ്റവുമൊടുവിൽ സ്ഫോടനത്തിലൂടെ തകർത്തത്. ഇതോടെ വിവാദ ഫ്ളാറ്റുകൾ ഓർമ്മ മാത്രമായി.
ഉച്ചയ്ക്ക് രണ്ടരയോടെ മൂന്നാം സൈറൺ മുഴങ്ങിയപ്പോഴാണ് ഗോൾഡൻ കായലോരം തകർത്തത്. കേവലം ആറു സെക്കൻഡ് കൊണ്ട് ഫ്ലാറ്റ് തകർന്നു തരിപ്പണമായി നിലംപൊത്തുകയായിരുന്നു.
സമീപത്തെ അങ്കണവാടിക്ക് അപകടം സംഭവിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും മതിൽ മാത്രമാണ് പൊളിഞ്ഞത്. അവശിഷ്ടങ്ങൾ കായലിൽ വീണിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
വൈകുന്നേരം നാലു മണി വരെ സ്ഥലത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
മരടിലെ തന്നെ ജയിൻ കോറൽ കോവ് ഫ്ലാറ്റ് രാവിലെ തകർത്തിരുന്നു. 17 നിലകളുള്ള ഫ്ലാറ്റ് കേവലം 5.6 സെക്കൻഡ് കൊണ്ടാണ് തകർത്തത്.
Key words: Kochi, Maradu, Flat, Golden Kayaloram
COMMENTS