ന്യൂഡല്‍ഹി: കാശ്മീരിനെ രണ്ടായി വിഭജിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനത്തില്‍ വ്യക്ത...
ന്യൂഡല്‍ഹി: കാശ്മീരിനെ രണ്ടായി വിഭജിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധ ബഹളത്തിനിടെ കാശ്മീരിനെ ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി രണ്ടായി വിഭജിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അമിത് ഷാ അവതരിപ്പിച്ച ബില്‍ അനുബന്ധ ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചു.
ഇതോടെ 29 സംസ്ഥാനങ്ങളുണ്ടായിരുന്ന ഇന്ത്യയിൽ ഇനി 28 സംസ്ഥാനങ്ങളാകും ഉണ്ടാകുക.
എന്നാല്‍, ഏഴ് കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നത് ഇനി മുതല്‍ ഒമ്പതാകും.
ഗവര്‍ണ്ണര്‍ ഇല്ലാത്ത മുഖ്യമന്ത്രിയും നിയമസഭയും ഉള്‍പ്പെടെയുള്ള ഭരണത്തിന്റെ മേല്‍നോട്ടം ലഫ്റ്റനന്റ് ഗവർണറിൽ നിക്ഷിപ്തമായ ഡല്‍ഹി മോഡല്‍ ഭരണമാകും കാശ്മീരില്‍ ഉണ്ടാകുകയെന്ന് അമിത് ഷാ വ്യക്തമാക്കി.
എന്നാല്‍, ലഡാക്കില്‍ നിയമസഭയുണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ദാമന്‍ ദിയുവിനെ പോലെയാകും ഭരണമെന്നും അമിത് ഷാ പറഞ്ഞു.
ഇതോടൊപ്പം കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കി.
കാശ്മീരിന്റെ ഭാഗമായിരുന്ന ലഡാക്ക് വലിയ ഭൂപ്രദേശമായിരുന്നുവെന്നും ഇതിനെ പ്രത്യേകമാക്കണമെന്നുള്ള ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നും അമിഷ് ഷാ വിശദമാക്കി.
പഴുതടച്ചുള്ള മുന്നൊരുക്കങ്ങളായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും നേതൃത്വത്തില്‍ നടന്നത്.
വിഭജനത്തിന്റെ മുന്നോടിയായി കാശ്മീര്‍ താഴ്‌വരയില്‍ പതിനായിരം അര്‍ദ്ധ സൈനീകരെയും, 35000 ത്തോളം സൈനികരെയും വിന്യസിച്ചിരുന്നു. സംസ്ഥാനത്ത് തലേന്ന് അര്‍ദ്ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മുന്‍ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കുകയും, നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ എല്ലാ വിദ്യഭ്യാസ സ്ഥപനങ്ങള്‍ക്കും അവധി നല്‍കുകയും, മൊബൈല്‍, കേബിള്‍, ടിവി ഇന്റര്‍ നെറ്റ് കണക്ഷനുകള്‍ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിച്ഛേദിച്ചിരുന്നു.
തീര്‍ത്ഥാടകരെയും വിനോദ സഞ്ചാരികളെയും സംസ്ഥാനത്തിന് പുറത്തേയ്ക്ക് പോകാനുള്ള നിര്‍ദ്ദേശവും നല്‍കിയിരുന്നു.
Keywords: Kashmir, Ladakh, Amith Shah
COMMENTS