ബംഗളൂരു: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം കർണാടകത്തിലെ രാഷ്ട്രീയ നാടകങ്ങൾ ഇന്നു നിയമസഭയിൽ പുനരാരംഭിക്കും. രാവിലെ 11 മണിക്ക് സഭ ചേരും. വിശ്...
ബംഗളൂരു: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം കർണാടകത്തിലെ രാഷ്ട്രീയ നാടകങ്ങൾ ഇന്നു നിയമസഭയിൽ പുനരാരംഭിക്കും.
രാവിലെ 11 മണിക്ക് സഭ ചേരും. വിശ്വാസ വോട്ടെടുപ്പ് നടപടിയോ കുമാരസ്വാമി സർക്കാരിൻറെ രാജിയോ ഇന്ന് ഉണ്ടാക്കാനാണ് സാധ്യത. പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമത്തിലാണ് ജനതാദളും കോൺഗ്രസും. അതേസമയം ഏതുവിധത്തിലും സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷമായ ബിജെപി.
ഇന്നു തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സ്വന്തം എംഎൽഎമാർക്ക് വിപ്പ് നൽകാനുള്ള അധികാരം പാർട്ടി നേതൃത്വത്തിനുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി കുമാരസ്വാമിയും പിസിസി അധ്യക്ഷൻ ഗുണ്ടുറാവുവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ സുപ്രീം കോടതിയുടെ നിലപാട് പ്രധാനമാണ്.
ഇതേസമയം ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കർ രമേഷ് കുമാർ നിർദേശിച്ചതും ഭരണപക്ഷത്തിന് ചെറിയ തിരിച്ചടിയായിട്ടുണ്ട്. ഭരണപക്ഷത്ത് തന്നെയാണ് ഉറച്ചുനിൽക്കുന്നതെങ്കിലും സ്വന്തം വ്യക്തിത്വം സൂക്ഷിക്കുന്നതിനുള്ള നടപടിയായി കൂടിയാണ് സ്പീക്കർ ഇങ്ങനെ പറഞ്ഞത്.
ഭരണത്തിൽ കടിച്ചുതൂങ്ങാൻ ഇല്ലെന്നും പണം കൊടുത്ത് എംഎൽഎമാരെ വിലയ്ക്കെടുക്കുന്ന ബിജെപിയുടെ പൊള്ളത്തരവും കൊള്ളരുതായ്മയും തുറന്നുകാട്ടുക മാത്രമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു.
കോൺഗ്രസിൽ നിന്നു സിദ്ധരാമയ്യ പരമേശ്വര, ഡികെ ശിവകുമാർ ഇവരിൽ ഒരാളെ മുഖ്യമന്ത്രിയാക്കി കൊണ്ട് പ്രതിസന്ധി പരിഹരിക്കാൻ കുമാരസ്വാമി അനുമതി നൽകിയതായി വാർത്തകൾ വന്നിരുന്നു. ശിവകുമാറിനെ ഉദ്ധരിച്ചുകൊണ്ട് ഒരു ദേശീയ ദിനപത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വാർത്ത പിസിസി അധ്യക്ഷൻ ഗുണ്ടു റാവു തള്ളിക്കളഞ്ഞു.
Keywords: Karnataka, Politics, Janata Dal, Congress, BJP, Kumara Swamy
രാവിലെ 11 മണിക്ക് സഭ ചേരും. വിശ്വാസ വോട്ടെടുപ്പ് നടപടിയോ കുമാരസ്വാമി സർക്കാരിൻറെ രാജിയോ ഇന്ന് ഉണ്ടാക്കാനാണ് സാധ്യത. പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമത്തിലാണ് ജനതാദളും കോൺഗ്രസും. അതേസമയം ഏതുവിധത്തിലും സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷമായ ബിജെപി.
ഇന്നു തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സ്വന്തം എംഎൽഎമാർക്ക് വിപ്പ് നൽകാനുള്ള അധികാരം പാർട്ടി നേതൃത്വത്തിനുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി കുമാരസ്വാമിയും പിസിസി അധ്യക്ഷൻ ഗുണ്ടുറാവുവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ സുപ്രീം കോടതിയുടെ നിലപാട് പ്രധാനമാണ്.
ഇതേസമയം ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കർ രമേഷ് കുമാർ നിർദേശിച്ചതും ഭരണപക്ഷത്തിന് ചെറിയ തിരിച്ചടിയായിട്ടുണ്ട്. ഭരണപക്ഷത്ത് തന്നെയാണ് ഉറച്ചുനിൽക്കുന്നതെങ്കിലും സ്വന്തം വ്യക്തിത്വം സൂക്ഷിക്കുന്നതിനുള്ള നടപടിയായി കൂടിയാണ് സ്പീക്കർ ഇങ്ങനെ പറഞ്ഞത്.
ഭരണത്തിൽ കടിച്ചുതൂങ്ങാൻ ഇല്ലെന്നും പണം കൊടുത്ത് എംഎൽഎമാരെ വിലയ്ക്കെടുക്കുന്ന ബിജെപിയുടെ പൊള്ളത്തരവും കൊള്ളരുതായ്മയും തുറന്നുകാട്ടുക മാത്രമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു.
കോൺഗ്രസിൽ നിന്നു സിദ്ധരാമയ്യ പരമേശ്വര, ഡികെ ശിവകുമാർ ഇവരിൽ ഒരാളെ മുഖ്യമന്ത്രിയാക്കി കൊണ്ട് പ്രതിസന്ധി പരിഹരിക്കാൻ കുമാരസ്വാമി അനുമതി നൽകിയതായി വാർത്തകൾ വന്നിരുന്നു. ശിവകുമാറിനെ ഉദ്ധരിച്ചുകൊണ്ട് ഒരു ദേശീയ ദിനപത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വാർത്ത പിസിസി അധ്യക്ഷൻ ഗുണ്ടു റാവു തള്ളിക്കളഞ്ഞു.
Keywords: Karnataka, Politics, Janata Dal, Congress, BJP, Kumara Swamy
COMMENTS