പൊലീസിന്റെ കേവലമൊരു മൊഴിയുടെ അടിസ്ഥാനത്തില്‍ നീതിപീഠങ്ങളേപ്പോലും പ്രതിക്കൂട്ടിലാക്കാമെന്ന് ശ്രീജിത്തിന്റെ കസ്റ്റഡി മരണം തെളിയിക്കുന്ന...
പൊലീസിന്റെ കേവലമൊരു മൊഴിയുടെ അടിസ്ഥാനത്തില്‍ നീതിപീഠങ്ങളേപ്പോലും പ്രതിക്കൂട്ടിലാക്കാമെന്ന് ശ്രീജിത്തിന്റെ കസ്റ്റഡി മരണം തെളിയിക്കുന്നു
കെ.ജെ. ജോസ് പ്രകാശ്
എറണാകുളം റൂറല്‍ എസ്.പിയുടെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഏപ്രില്‍ ആറാം തീയതി വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടുപോയ ശ്രീജിത്തിനെ വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ കസ്റ്റഡിയിലാണ് വച്ചിരുന്നത്.യുവാവിനെ നോര്‍ത്ത് പറവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എസ്. സ്മിതയ്ക്കു മുമ്പില്‍ ഹാജരാക്കുവാന്‍ അനുമതി ചോദിച്ചിട്ട് മജിസ്‌ട്രേറ്റ് സമ്മതിച്ചില്ലെന്നാണ് പൊലീസ് പറയുന്നു. ഇത് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്താണ് ഈ വനിതാ മജിസ്‌ട്രേറ്റിനെ ശിക്ഷാ നടപടിയെന്നോണം ഞാറയ്ക്കലേക്കു സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.
ശ്രീജിത്തിന്റെ അറസ്റ്റു പോലും രേഖപ്പെടുത്താത്ത പൊലീസിന്റെ മൊഴി എത്രത്തോളം വിശ്വസനീയമാണ്. സംശയമുള്ളവര്‍ക്ക് പൊലീസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള തീയതികളില്‍ അറസ്റ്റു ചെയ്യപ്പെട്ടയാളുകളെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് റഫര്‍ ചെയ്യാവുന്നതാണ്.
പൊലീസിന്റെ കേവലമൊരു മൊഴിയുടെ അടിസ്ഥാനത്തില്‍ നീതിപീഠങ്ങളേപ്പോലും പ്രതിക്കൂട്ടിലാക്കാമെന്ന് ഈ സംഭവം തെളിയിക്കുന്നു.
പൊലീസിനാല്‍ കുറ്റാരോപിതരായി ന്യായാധിപര്‍ക്കു മുമ്പില്‍ ഹാജരാക്കപ്പെടുന്ന ആളുകള്‍ക്ക് അവരുടെ ഭാഗം കേള്‍ക്കാനുള്ള അവസരം പോലും നല്‍കാതെ റിമാന്റു ചെയ്യുകയാണ് പതിവ്.
ഈ സാഹചര്യത്തില്‍ വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ വനിതാ മജിസ്‌ട്രേറ്റിനെ ഉള്‍പ്പെടുത്തിയ പൊലീസിന്റെ കുടിലബുദ്ധി ന്യായാധിപ സമൂഹം തിരിച്ചറിയണം. കുറ്റാരോപിതരായി തങ്ങള്‍ക്കു മുമ്പില്‍ എത്തിക്കപ്പെടുന്ന വ്യക്തികളെ കേള്‍ക്കുവാനും തയ്യാറാകണം.
COMMENTS