ശബരിമല: ശബരിമല സന്നിധാധനത്ത് ഇന്നുച്ചയ്ക്കു നാട്ടിയ സ്വർണ കൊടിമരത്തിനു ചുവട്ടിൽ മെർക്കുറി [രസം] ഒഴിച്ച് മണി ക്കുറുകൾക്കുള്ളിൽ കേടുവരുത്തി...
ശബരിമല: ശബരിമല സന്നിധാധനത്ത് ഇന്നുച്ചയ്ക്കു നാട്ടിയ സ്വർണ കൊടിമരത്തിനു ചുവട്ടിൽ മെർക്കുറി [രസം] ഒഴിച്ച് മണി ക്കുറുകൾക്കുള്ളിൽ കേടുവരുത്തിയവരെന്നു സംശയിക്കുന്ന അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പമ്പ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആന്ധ്ര സ്വദേ ശികളാണ് ഇവർ. ഡിവൈ എസ്പിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കൊടിമര ചുവട്ടിൽ അഞ്ചു പേർ എന്തോ ഇടുന്നതു കാമറയിൽ പതിഞ്ഞിരുന്നു. ഇവരുടെ മുഖം വ്യക്തമായിരുന്നില്ല. എങ്കിലും അടയാളങ്ങൾ വച്ച് ഇവരെ പിടികൂടുകയായിരുന്നു.
കൊടിമരത്തിൽ സ്വർണസമർപ്പണത്തിന് ഇന്ന് അനുമതിപ്പുണ്ടായിരുന്നു. അങ്ങനെ വന്നവരുടെ ദൃശ്യമാണോ കാമറയിൽ പതിഞ്ഞതെന്നും സംശയമുണ്ടായിരുന്നു.
കൊടിമരം സ്ഥാപിക്കുന്നതിന് മെർക്കുറിയും ഉപയോഗിച്ചിരുന്നു. ഇത് തൊഴിലാളികളുടെ അശ്രദ്ധ കൊണ്ട് തട്ടിമറിഞ്ഞോ എന്നും അന്വേഷിക്കുന്നുണ്ട്.
എന്നാൽ, സംഭവത്തിനു പിന്നിൽ ബോധപൂർവമായ ചതി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ.
ധ്വജസ്ഥാപന ചടങ്ങുമായി ബന്ധപ്പെട്ട് കടകംപള്ളിയും സന്നിധാനത്തുണ്ട്.
കൊടിമരം സ്ഥാപിക്കുന്നതിനെതിരേ ചില കബുദ്ധികൾ രംഗത്തു വന്നിരുന്നു. അതു കൊണ്ട് പലതും സംശയിക്കണമെന്ന് കടകംപള്ളി പറഞ്ഞു.
കൊടിമരത്തിന്റെ ചുവട്ടിൽ പഞ്ചവർഗത റയിലാണ് രസം ഒഴിച്ചത്. ഇവിടെ സ്വർണം ഉരുകിയിട്ടുണ്ട്.
ഡി ജി പി ക്ക് പരാതി കൊടുത്തെന്നും ഫോറൻസിക് വിദഗ്ദ്ധർ വരുന്നുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ശബരിമലയിലെ പഴയ കൊടിമരം ദ്രവിച്ചു പോയിരുന്നു.
മൂന്നര കോടി രൂപ മുടക്കിയാണ് തേക്ക് തടിയിൽ സ്വർണം പൂശി പുതിയ കൊടിമരം സ്ഥാപിച്ചത്. ഹൈദരാബാദിലെ ഒരു സ്ഥാപനമാണ് ഇതിനുള്ള സാമ്പത്തികം ചെലവഴിച്ചത്.
ശബരിമലയ്ക്കു ഭീകര ഭീഷണി ഉണ്ടായിരുന്നതിനാൽ പുതിയ സംഭവം ഗൗരവമേറിയ അന്വേഷണം ആവശ്യപ്പെടുന്നു.
പമ്പ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആന്ധ്ര സ്വദേ ശികളാണ് ഇവർ. ഡിവൈ എസ്പിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കൊടിമര ചുവട്ടിൽ അഞ്ചു പേർ എന്തോ ഇടുന്നതു കാമറയിൽ പതിഞ്ഞിരുന്നു. ഇവരുടെ മുഖം വ്യക്തമായിരുന്നില്ല. എങ്കിലും അടയാളങ്ങൾ വച്ച് ഇവരെ പിടികൂടുകയായിരുന്നു.
കൊടിമരത്തിൽ സ്വർണസമർപ്പണത്തിന് ഇന്ന് അനുമതിപ്പുണ്ടായിരുന്നു. അങ്ങനെ വന്നവരുടെ ദൃശ്യമാണോ കാമറയിൽ പതിഞ്ഞതെന്നും സംശയമുണ്ടായിരുന്നു.
എന്നാൽ, സംഭവത്തിനു പിന്നിൽ ബോധപൂർവമായ ചതി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ.
ധ്വജസ്ഥാപന ചടങ്ങുമായി ബന്ധപ്പെട്ട് കടകംപള്ളിയും സന്നിധാനത്തുണ്ട്.
കൊടിമരം സ്ഥാപിക്കുന്നതിനെതിരേ ചില കബുദ്ധികൾ രംഗത്തു വന്നിരുന്നു. അതു കൊണ്ട് പലതും സംശയിക്കണമെന്ന് കടകംപള്ളി പറഞ്ഞു.
കൊടിമരത്തിന്റെ ചുവട്ടിൽ പഞ്ചവർഗത റയിലാണ് രസം ഒഴിച്ചത്. ഇവിടെ സ്വർണം ഉരുകിയിട്ടുണ്ട്.
ഡി ജി പി ക്ക് പരാതി കൊടുത്തെന്നും ഫോറൻസിക് വിദഗ്ദ്ധർ വരുന്നുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ശബരിമലയിലെ പഴയ കൊടിമരം ദ്രവിച്ചു പോയിരുന്നു.
മൂന്നര കോടി രൂപ മുടക്കിയാണ് തേക്ക് തടിയിൽ സ്വർണം പൂശി പുതിയ കൊടിമരം സ്ഥാപിച്ചത്. ഹൈദരാബാദിലെ ഒരു സ്ഥാപനമാണ് ഇതിനുള്ള സാമ്പത്തികം ചെലവഴിച്ചത്.
ശബരിമലയ്ക്കു ഭീകര ഭീഷണി ഉണ്ടായിരുന്നതിനാൽ പുതിയ സംഭവം ഗൗരവമേറിയ അന്വേഷണം ആവശ്യപ്പെടുന്നു.
COMMENTS