തിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീരാം വെങ്കിട്ടരാമൻ ഐ എ എസ് മദ്യപിച്ച് അതിവേഗത്തിൽ ഓടിച്ച കാറിടിച്ച് യുവ മാധ്യമപ്രവർത്തകൻ കെ.എം ബഷീർ (...
തിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീരാം വെങ്കിട്ടരാമൻ ഐ എ എസ് മദ്യപിച്ച് അതിവേഗത്തിൽ ഓടിച്ച കാറിടിച്ച് യുവ മാധ്യമപ്രവർത്തകൻ കെ.എം ബഷീർ (35) മരിച്ചു.
പുലർച്ചെ 1.45 ന് പബ്ലിക് ലൈബ്രറിക്ക് മുന്നിലായിരുന്നു അപകടം. കൊല്ലത്ത് ഔദ്യോഗിക ആവശ്യത്തിന് പോയിവന്ന ബഷീർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നിൽ നിന്ന് അമിതവേഗത്തിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. മ്യൂസിയം പൊലീസ് എത്തി ബഷീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പതിനൊന്നു മണിയോടെ പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാര ശുശ്രൂഷകൾക്കായി മാറ്റും.
ശ്രീരാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്ന കാറിൽ വഫ ഫിറോസ് എന്ന സ്ത്രീയും ഉണ്ടായിരുന്നു. ഇവരുടെ ഉടമസ്ഥതയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് കാർ. വാഹനം ഓടിച്ചിരുന്നത് വഫയാണ് എന്നാണ് ശ്രീറാം പോലീസിന് മൊഴി നൽകിയത്. എന്നിട്ടും വഫയെ കസ്റ്റഡിയിൽ എടുക്കാതെ പോലീസ് പറഞ്ഞുവിടുകയായിരുന്നു. തുടർന്ന് മാധ്യമ പ്രവർത്തകർ എത്തി കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ മാത്രമാണ് വഫയെ ഫോണിൽ വിളിക്കാൻ പോലും പൊലീസ് തയ്യാറായത്.
എന്നാൽ ശ്രീറാം തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് ദൃക്സാക്ഷികളായ ഓട്ടോ ഡ്രൈവർമാർ നൽകിയ മൊഴി. അദ്ദേഹത്തെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.
കൈക്ക് ചെറിയ പരിക്കുള്ള ശ്രീറാം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
പഠന അവധിക്കു ശേഷം കഴിഞ്ഞ ദിവസമാണ് ശ്രീറാം സർവേ ഡയറക്ടറായി ചുമതലയേറ്റത്. ദേവികുളം സബ് കളക്ടർ ആയിരിക്കെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതിലൂടെയാണ് ശ്രീറാം ശ്രദ്ധ നേടിയത്.
മലപ്പുറം തിരൂർ സ്വദേശിയാണ് കെ എം ബഷീർ. സിറാജ് ദിനപത്രത്തിൽ തിരൂർ ലേഖകനായി പ്രവർത്തനമാരംഭിച്ച ബഷീർ പ്രവർത്തന മികവിലൂടെയാണ് തിരുവനന്തപുരം ബ്യൂറോ ചീഫ് സ്ഥാനത്ത് എത്തിയത്. കഴിവുറ്റ മാധ്യമപ്രവർത്തകനും വലിയൊരു സൗഹൃദ വലയത്തിന് ഉടമയുമായിരുന്നു ബഷീർ. ഭാര്യ ജസീല. ജന്ന, അസ്മി എന്നിവർ മക്കളാണ്
പുലർച്ചെ 1.45 ന് പബ്ലിക് ലൈബ്രറിക്ക് മുന്നിലായിരുന്നു അപകടം. കൊല്ലത്ത് ഔദ്യോഗിക ആവശ്യത്തിന് പോയിവന്ന ബഷീർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നിൽ നിന്ന് അമിതവേഗത്തിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. മ്യൂസിയം പൊലീസ് എത്തി ബഷീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പതിനൊന്നു മണിയോടെ പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാര ശുശ്രൂഷകൾക്കായി മാറ്റും.
ശ്രീരാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്ന കാറിൽ വഫ ഫിറോസ് എന്ന സ്ത്രീയും ഉണ്ടായിരുന്നു. ഇവരുടെ ഉടമസ്ഥതയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് കാർ. വാഹനം ഓടിച്ചിരുന്നത് വഫയാണ് എന്നാണ് ശ്രീറാം പോലീസിന് മൊഴി നൽകിയത്. എന്നിട്ടും വഫയെ കസ്റ്റഡിയിൽ എടുക്കാതെ പോലീസ് പറഞ്ഞുവിടുകയായിരുന്നു. തുടർന്ന് മാധ്യമ പ്രവർത്തകർ എത്തി കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ മാത്രമാണ് വഫയെ ഫോണിൽ വിളിക്കാൻ പോലും പൊലീസ് തയ്യാറായത്.
എന്നാൽ ശ്രീറാം തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് ദൃക്സാക്ഷികളായ ഓട്ടോ ഡ്രൈവർമാർ നൽകിയ മൊഴി. അദ്ദേഹത്തെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.
കൈക്ക് ചെറിയ പരിക്കുള്ള ശ്രീറാം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
പഠന അവധിക്കു ശേഷം കഴിഞ്ഞ ദിവസമാണ് ശ്രീറാം സർവേ ഡയറക്ടറായി ചുമതലയേറ്റത്. ദേവികുളം സബ് കളക്ടർ ആയിരിക്കെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതിലൂടെയാണ് ശ്രീറാം ശ്രദ്ധ നേടിയത്.
മലപ്പുറം തിരൂർ സ്വദേശിയാണ് കെ എം ബഷീർ. സിറാജ് ദിനപത്രത്തിൽ തിരൂർ ലേഖകനായി പ്രവർത്തനമാരംഭിച്ച ബഷീർ പ്രവർത്തന മികവിലൂടെയാണ് തിരുവനന്തപുരം ബ്യൂറോ ചീഫ് സ്ഥാനത്ത് എത്തിയത്. കഴിവുറ്റ മാധ്യമപ്രവർത്തകനും വലിയൊരു സൗഹൃദ വലയത്തിന് ഉടമയുമായിരുന്നു ബഷീർ. ഭാര്യ ജസീല. ജന്ന, അസ്മി എന്നിവർ മക്കളാണ്
COMMENTS