ബംഗളൂരു: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ എല്ലാ വൈകല്യങ്ങളും ഒരിക്കൽ കൂടി വെളിവാക്കിക്കൊണ്ട് കർണാടകത്തിൽ എച്ച് ഡി കുമാരസ്വാമി മന്ത്രിസഭ വിശ്വാ...
ബംഗളൂരു: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ എല്ലാ വൈകല്യങ്ങളും ഒരിക്കൽ കൂടി വെളിവാക്കിക്കൊണ്ട്
കർണാടകത്തിൽ എച്ച് ഡി കുമാരസ്വാമി മന്ത്രിസഭ വിശ്വാസവോട്ടിൽ പരാജയപ്പെട്ടു പുറത്തേക്ക്. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തെ ഭരണപക്ഷത്തെ 99 അംഗങ്ങൾ അനുകൂലിച്ചു. 105 പേർ എതിർത്തു. 20 പേർ വോട്ടു ചെയ്യാതെ വിട്ടുനിന്നു. ഇന്നത്തെ ഹാജർ പ്രകാരം 103 അംഗങ്ങളുടെ പിന്തുണയായിരുന്നു സർക്കാരിന് വേണ്ടിയിരുന്നത്.
വിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നവരുടെ കണക്കാണ് ആദ്യം എടുത്തത്. തുടർന്ന് എതിർക്കുന്നവരുടെ കണക്കെടുത്തു. അതിനുശേഷം വിശ്വാസപ്രമേയം പരാജയപ്പെട്ടുവെന്ന് സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.
ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾ താൽക്കാലികമായി അവസാനിച്ചെന്നു പറയാം. വിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജ്ഭവനിലെത്തി എത്തി ഗവർണർ വാജു ഭായ് വാലക്കു രാജിക്കത്ത് കൈമാറി. മുഖ്യമന്ത്രിയുടെ രാജി കയ്യോടെ സ്വീകരിച്ചതായി രാജ്ഭവൻ അറിയിക്കുകയും ചെയ്തു.
ഓപ്പറേഷൻ താമരയിലൂടെ കോടികൾ വാരിയെറിഞ്ഞാണ് ബിജെപി ഭരണപക്ഷത്തുനിന്ന് 16 എംഎൽഎമാരെ രാജി വയ്പ്പിച്ചത്. രാജിവെച്ചവരെയെല്ലാം രായ്ക്കുരാമാനം മുംബൈയിലേക്ക് മാറ്റുകയും ചെയ്തു.
ഇവരെ തിരിച്ചെത്തിച്ചു വോട്ട് ചെയ്യിക്കാൻ ഭരണപക്ഷം കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്വാതന്ത്രർ ഉൾപ്പെടെ 20 പേരെയാണ് ബിജെപി വോട്ടെടുപ്പിൽ നി മാറ്റിനിർത്തിയത്. അങ്ങനെയാണ് സർക്കാരിൻറെ പതനം ഉറപ്പാക്കിയത്.
പണമുണ്ടെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തുമാവാം എന്നുള്ളതിന് തെളിവ് കൂടിയായി ജനതാദൾ-കോൺഗ്രസ് സഖ്യസർക്കാരിൻറെ പതനം.
ഇതുകൊണ്ടും കർണാടക രാഷ്ട്രീയത്തിലെ പ്രതിസന്ധികൾ അവസാനിക്കാൻ പോകുന്നില്ല. വിട്ടുനിൽക്കുന്ന വിമതർക്ക് അവർ ചോദിക്കുന്ന വകുപ്പുകളും സ്ഥാനമാനങ്ങളും നൽകിയില്ലെങ്കിൽ പുകിലുകൾ പിന്നാലെ വരാനിരിക്കുന്നതേയുള്ളൂ.
Keywords: Karnataka, Kumaraswamy, BJP, Congress Janata Dal, Yeddyurappa
കർണാടകത്തിൽ എച്ച് ഡി കുമാരസ്വാമി മന്ത്രിസഭ വിശ്വാസവോട്ടിൽ പരാജയപ്പെട്ടു പുറത്തേക്ക്. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തെ ഭരണപക്ഷത്തെ 99 അംഗങ്ങൾ അനുകൂലിച്ചു. 105 പേർ എതിർത്തു. 20 പേർ വോട്ടു ചെയ്യാതെ വിട്ടുനിന്നു. ഇന്നത്തെ ഹാജർ പ്രകാരം 103 അംഗങ്ങളുടെ പിന്തുണയായിരുന്നു സർക്കാരിന് വേണ്ടിയിരുന്നത്.
വിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നവരുടെ കണക്കാണ് ആദ്യം എടുത്തത്. തുടർന്ന് എതിർക്കുന്നവരുടെ കണക്കെടുത്തു. അതിനുശേഷം വിശ്വാസപ്രമേയം പരാജയപ്പെട്ടുവെന്ന് സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.
ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾ താൽക്കാലികമായി അവസാനിച്ചെന്നു പറയാം. വിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജ്ഭവനിലെത്തി എത്തി ഗവർണർ വാജു ഭായ് വാലക്കു രാജിക്കത്ത് കൈമാറി. മുഖ്യമന്ത്രിയുടെ രാജി കയ്യോടെ സ്വീകരിച്ചതായി രാജ്ഭവൻ അറിയിക്കുകയും ചെയ്തു.
വിശ്വാസപ്രമേയം പരാജയപ്പെട്ടതോടെ കൂടി ബിജെപി ക്യാമ്പിൽ ആഹ്ലാദം അണപൊട്ടുകയാണ്. നാലാം തവണയും മുഖ്യമന്ത്രിയാകാൻ വേണ്ടി ബി ജെ പി നേതാവ് യെദിയൂരപ്പ തയ്യാറെടുപ്പുകൾ ആരംഭിച്ചു.Karnataka Governor, Vajubhai Vala accepts HD Kumaraswamy's resignation. pic.twitter.com/AVuD082In4— ANI (@ANI) July 23, 2019
ഓപ്പറേഷൻ താമരയിലൂടെ കോടികൾ വാരിയെറിഞ്ഞാണ് ബിജെപി ഭരണപക്ഷത്തുനിന്ന് 16 എംഎൽഎമാരെ രാജി വയ്പ്പിച്ചത്. രാജിവെച്ചവരെയെല്ലാം രായ്ക്കുരാമാനം മുംബൈയിലേക്ക് മാറ്റുകയും ചെയ്തു.
ഇവരെ തിരിച്ചെത്തിച്ചു വോട്ട് ചെയ്യിക്കാൻ ഭരണപക്ഷം കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്വാതന്ത്രർ ഉൾപ്പെടെ 20 പേരെയാണ് ബിജെപി വോട്ടെടുപ്പിൽ നി മാറ്റിനിർത്തിയത്. അങ്ങനെയാണ് സർക്കാരിൻറെ പതനം ഉറപ്പാക്കിയത്.
പണമുണ്ടെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തുമാവാം എന്നുള്ളതിന് തെളിവ് കൂടിയായി ജനതാദൾ-കോൺഗ്രസ് സഖ്യസർക്കാരിൻറെ പതനം.
ഇതുകൊണ്ടും കർണാടക രാഷ്ട്രീയത്തിലെ പ്രതിസന്ധികൾ അവസാനിക്കാൻ പോകുന്നില്ല. വിട്ടുനിൽക്കുന്ന വിമതർക്ക് അവർ ചോദിക്കുന്ന വകുപ്പുകളും സ്ഥാനമാനങ്ങളും നൽകിയില്ലെങ്കിൽ പുകിലുകൾ പിന്നാലെ വരാനിരിക്കുന്നതേയുള്ളൂ.
Keywords: Karnataka, Kumaraswamy, BJP, Congress Janata Dal, Yeddyurappa
COMMENTS