ലക്‌നൗ: ഉന്നാവോ ബലാത്സംഗ കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെങ്കറിനെതിരെ ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജ...
ലക്‌നൗ: ഉന്നാവോ ബലാത്സംഗ കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെങ്കറിനെതിരെ ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കെതിരെ പോസ്‌കോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
എം.എല്‍.എയുടെ സഹോദരന്‍ അതുല്‍ സിംഗ് സെങ്കറിനെയും മറ്റു നാലു പേരെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ആശുപത്രിയില്‍ ആക്കുന്നതിനു പകരം എം.എല്‍.എയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ആശുപത്രിയില്‍ ആക്കിയ പെണ്‍കുട്ടിയുടെ പിതാവ് അവിടെവച്ച് മരിക്കുകയും ചെയ്തിരുന്നു. ഇതിനാണ് എം.എല്‍.എയുടെ സഹോദരനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2017 ജൂണ്‍ നാലിന് അയല്‍ക്കാരിലൊരാള്‍ എം.എല്‍.എയുടെ താമസസ്ഥലത്തേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയെന്നും എം.എല്‍.എ ജോലി വാഗ്ദാനം ചെയ്‌തെന്നും തുടര്‍ന്ന് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് എം.എല്‍.എയും കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ ആരോപണം. തുടര്‍ന്ന് ജൂണ്‍ 13 ന് രക്ഷപ്പെട്ട ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് ആഗസ്റ്റ് 17 ന് മുഖ്യമന്ത്രി ആദിത്യനാഥിനെ പരാതി അറിയിക്കുകുയും ചെയ്‌തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറയുന്നു.
തുടര്‍ന്ന് ഒത്തുതീര്‍പ്പിലെത്തുന്നതിനായി എം.എല്‍.എയുടെയും കൂട്ടാളികളുടെയും ഭാഗത്ത് നിന്നും പല സമ്മര്‍ദ്ദങ്ങളും ഉണ്ടായെന്നും ഇത് എതിര്‍ത്തതോടെ കള്ളക്കേസുകള്‍ പിതാവിനും അമ്മാവനും നേരെ രജിസ്റ്റര്‍ ചെയ്‌തെന്നും യുവതി വ്യക്തമാക്കിയിരുന്നു.
പരാതിയില്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട യുവതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
എം.എല്‍.എയുടെ സഹോദരന്‍ അതുല്‍ സിംഗ് സെങ്കറിനെയും മറ്റു നാലു പേരെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ആശുപത്രിയില്‍ ആക്കുന്നതിനു പകരം എം.എല്‍.എയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ആശുപത്രിയില്‍ ആക്കിയ പെണ്‍കുട്ടിയുടെ പിതാവ് അവിടെവച്ച് മരിക്കുകയും ചെയ്തിരുന്നു. ഇതിനാണ് എം.എല്‍.എയുടെ സഹോദരനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2017 ജൂണ്‍ നാലിന് അയല്‍ക്കാരിലൊരാള്‍ എം.എല്‍.എയുടെ താമസസ്ഥലത്തേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയെന്നും എം.എല്‍.എ ജോലി വാഗ്ദാനം ചെയ്‌തെന്നും തുടര്‍ന്ന് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് എം.എല്‍.എയും കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ ആരോപണം. തുടര്‍ന്ന് ജൂണ്‍ 13 ന് രക്ഷപ്പെട്ട ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് ആഗസ്റ്റ് 17 ന് മുഖ്യമന്ത്രി ആദിത്യനാഥിനെ പരാതി അറിയിക്കുകുയും ചെയ്‌തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറയുന്നു.
തുടര്‍ന്ന് ഒത്തുതീര്‍പ്പിലെത്തുന്നതിനായി എം.എല്‍.എയുടെയും കൂട്ടാളികളുടെയും ഭാഗത്ത് നിന്നും പല സമ്മര്‍ദ്ദങ്ങളും ഉണ്ടായെന്നും ഇത് എതിര്‍ത്തതോടെ കള്ളക്കേസുകള്‍ പിതാവിനും അമ്മാവനും നേരെ രജിസ്റ്റര്‍ ചെയ്‌തെന്നും യുവതി വ്യക്തമാക്കിയിരുന്നു.
പരാതിയില്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട യുവതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
COMMENTS