നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ താരങ്ങളുടെ മൊഴി പുറത്ത്, മൊഴികളെല്ലാം ദിലീപിനെതിരേ പ്രോസിക്യൂഷന് ആയുധമാക്കാന്‍ പോന്നവ, കുരുക്കുകള്‍ മുറുകുന്നു

സ്വന്തം ലേഖകന്‍ കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരങ്ങള്‍ ഓരോരുത്തരുടെയും മൊഴി പുറത്തുവന്നുകൊണ്ടിരിക്കെ, മിക്കവരുടെയും മൊഴികള...



സ്വന്തം ലേഖകന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരങ്ങള്‍ ഓരോരുത്തരുടെയും മൊഴി പുറത്തുവന്നുകൊണ്ടിരിക്കെ, മിക്കവരുടെയും മൊഴികള്‍ ഫലത്തില്‍ നടന്‍ ദിലീപിനെതിരാണ്. ദിലീപിന്റെ വേണ്ടപ്പെട്ടവര്‍ പോലും കൊടുത്തിരിക്കുന്ന മൊഴികള്‍ അദ്ദേഹത്തിന് ആക്രമിക്കപ്പെട്ട നടിയുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നു സ്ഥാപിക്കാന്‍ പോന്നതാണ്.

ദിലീപുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് നടിയും ഗായികയുമായ റിമി ടോമി. റിമി നല്കിയിരിക്കുന്ന മൊഴിയിലെ പ്രധാന വസ്തുതകളിലൊന്ന് അമേരിക്കന്‍ പര്യടന വേളയില്‍ കാവ്യാ മാധവനും ദിലീപും ഒരുമിച്ചു ബാത്ത്‌റൂമില്‍ പോയതിനു താന്‍ സാക്ഷിയാണെന്നാണ്.

റിമിയുടെ മൊഴി ഇങ്ങനെയാണ്:

മീശമാധവന്‍'' എന്ന സിനിമയുടെ ഭാഗമായി 2002ലാണ് ഞാന്‍ ദിലീപിനെ പരിചയപ്പെടുന്നത്. അതിനു ശേഷം 2010 ല്‍ ദിലീപേട്ടന്‍,  കാവ്യാ മാധവന്‍, ആക്രമിക്കപ്പെട്ട നടി, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം ദിലീപ് ഷോയില്‍ പങ്കെടുത്ത് ഞാനും അമേരിക്കയില്‍ പോയിരുന്നു.

കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും അമ്മയും അന്ന് യാത്രയിലുണ്ടായിരുന്നു.  കാവ്യയും ദിലീപും തമ്മില്‍ അടുപ്പമുണ്ടെന്ന് അന്നു ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്റ്റായിരുന്നു. അതിനാല്‍ അമേരിക്കന്‍ യാത്രയില്‍ അവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.

അമേരിക്കന്‍ ഷോ കഴിഞ്ഞ രാത്രി കാവ്യാ മാധവന്‍, അച്ഛനമ്മമാരുടെ അനുവാദത്തോടെ എന്റെയും ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ ഒരുമിച്ച് കിടന്നുറങ്ങാന്‍ വന്നു. അന്നു രാത്രി ഒരുമണിയോടെ ദിലീപേട്ടന്‍ ഞങ്ങളുടെ മുറിയിലെത്തി. തുടര്‍ന്ന് കാവ്യയും ദിലീപും ഒരുമിച്ച് ബാത്ത്‌റൂമില്‍ കയറി. കുറച്ചുകഴിഞ്ഞാണ് ഇരുവരും തിരികെവന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടന്‍ സ്വന്തം മുറിയിലേക്കു പോവുകയും ചെയ്തുവെന്നാണ് റിമിയുടെ മൊഴി.

2012 ഫെബ്രുവരി 12ന് മഞ്ജുച്ചേച്ചിയും സംയുക്താവര്‍മ്മയും ഗീതു മോഹന്‍ദാസുംകൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ പോയിരുന്നു. ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി അവര്‍ സംസാരിച്ചതായി അറിയാം.

അമേരിക്കന്‍ ട്രിപ്പില്‍ നടന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ആക്രമിക്കപ്പെട്ട നടി മഞ്ജു ചേച്ചിയോടു പറഞ്ഞു. തുടര്‍ന്ന് മഞ്ജു ചേച്ചിയോട് എല്ലാം തുറന്നുപറയണമെന്നും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് പറഞ്ഞു.

ഇതിനു പിന്നാലെ മഞ്ജു ചേച്ചി എന്നെ വിളിച്ചു. ചില കാര്യങ്ങളൊക്കെ ഞാന്‍ പറഞ്ഞു. തുടര്‍ന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ട.

2013 ലെ അമ്മ ഷോയുടെ റിഹേഴ്‌സലിനിടെ ദിലീപേട്ടനും കാവ്യയും ഒരുമിച്ചിരിക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ചിത്രങ്ങള്‍ മഞ്ജു ചേച്ചി അംഗമായ വാട്ട്‌സ് ആപ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്.

ദിലീപും മഞ്ജുവാര്യരും തമ്മില്‍ പിരിയാന്‍ താനല്ല കാരണക്കാരിയെന്നാണ് കാവ്യാ മാധവന്‍ മൊഴി കൊടുത്തിരിക്കുന്നത്.

കാവ്യാ മാധവന്‍ പറയുന്നു: 

ദിലീപേട്ടനും മഞ്ജുവുമായുള്ള പ്രശ്‌നങ്ങള്‍ എപ്പോഴാണ് തുടങ്ങിയതെന്നു എനിക്കറിയില്ല. ആക്രമിക്കപ്പെട്ട നടിയും അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണമായിട്ടുണ്ടെന്നറിയാം. ഞാനും ദിലീപേട്ടനും അടുത്തിരിക്കുന്ന ഫോട്ടോ മഞ്ജുച്ചേച്ചിക്ക് നടി അയച്ചുകൊടുത്തിട്ടുണ്ടെന്നു ദിലീപേട്ടന്‍ പറഞ്ഞിട്ടുണ്ട്.

മഞ്ജുച്ചേച്ചിയും ദിലീപേട്ടനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ ഞാനാണ് കാരണക്കാരിയെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞതായി കേട്ടറിഞ്ഞിട്ടുണ്ട്.

2013 ല്‍ 'മഴവില്ലഴകില്‍ അമ്മ' എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ അബാദ് പ്ലാസ ഹോട്ടലില്‍ നടക്കുമ്പോള്‍  ആക്രമിക്കപ്പെട്ട നടി എന്നെയും ദിലീപേട്ടനെയുംകുറിച്ച് പലരോടും പലതും പറഞ്ഞിരുന്നു. സിദ്ദീഖ് അങ്കിള്‍ (നടന്‍ സിദ്ദീഖ്) അതിലിടപെട്ട് സംസാരിച്ചിരുന്നു.

ബിന്ദു പണിക്കരും ആ സമയത്ത് ഇക്കാര്യം ദിലീപേട്ടനോടു പറഞ്ഞിരുന്നു. തുടര്‍ന്ന് ദിലീപേട്ടന്‍ സിദ്ദീഖ് അങ്കിളിനോട് നടിയെ പറഞ്ഞുവിലക്കാന്‍ ആവശ്യപ്പെട്ടു. പ്രാക്ടീസ് സ്ഥലത്തുവച്ചു തന്നെ ആക്രമിക്കപ്പെട്ട നടിയുമായി സിദ്ദീഖ് അങ്കിള്‍ സംസാരിച്ചു.

ഈ സംഭവത്തിനുശേഷം ദിലീപേട്ടന്‍ അവളുമായി സംസാരിച്ചിട്ടില്ല. 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന സിനിമയിലെ 'പതിനേഴില്‍' എന്നു തുടങ്ങുന്ന പാട്ടിലെ നൃത്തരംഗമാണ് ഞാനും ദിലീപേട്ടനും ആ ഷോയില്‍ അവതരിപ്പിച്ചിരുന്നത്.

ദിലീപേട്ടന്റെ വീട്ടില്‍നിന്ന് മഞ്ജുച്ചേച്ചി  ഇറങ്ങിപ്പോകുന്നത് ദിലീപേട്ടനും മകള്‍ മീനൂട്ടിയും ഓസ്‌ട്രേലിയയില്‍ പോയ സമയത്താണ്. ഞാനിപ്പോള്‍ മഞ്ജുച്ചേച്ചിയുമായി സംസാരിക്കാറില്ല. പിറ്റേന്ന് റിമി ടോമി ഫോണ്‍ വിളിച്ച്  പറയുമ്പോഴാണ് നടി ആക്രമിക്കപ്പെട്ട സംഭവം ഞാനറിയുന്നത്.

ഇതിനു പിന്നാലെ  ദിലീപേട്ടന് ചായയിട്ട് കൊടുക്കാന്‍ ചെന്നപ്പോള്‍ ദിലീപേട്ടന്‍ പ്രൊഡ്യൂസര്‍ ആന്റോ ചേട്ടനോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. തലേന്നത്തെ മിസ്ഡ് കോള്‍ കണ്ടാണ് ആന്റോ ചേട്ടനെ വിളിച്ചത്.

നടിയെ ആക്രമിക്കപ്പെട്ടെന്നും സുനിയും കൂട്ടരുമാണു ആക്രമിച്ചതെന്നും ദിലീപേട്ടന്‍ പറഞ്ഞു. രാത്രിയില്‍ ആന്റോ ചേട്ടന്റെ മിസ്ഡ് കോള്‍ കണ്ടാണ് രാവിലെ വിളിച്ചതെന്നും പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ ഫോണ്‍ നമ്പര്‍ എന്നോടു ചോദിച്ചു. എനിക്കറിയില്ലെന്നു മറുപടി കൊടുത്തു.

തുടര്‍ന്ന് നടി രമ്യാ നമ്പീശന്‍ വിളിച്ചു. ആക്രമിക്കപ്പെട്ട നടി കൂടെയുണ്ടെന്ന് രമ്യ പറഞ്ഞപ്പോള്‍ നടിക്ക്  ഫോണ്‍ കൊടുക്കാമോ എന്നു ചോദിച്ചു. നടി ക്ഷീണിതയായി കിടക്കുകയാണെന്ന് രമ്യ പറഞ്ഞു. തുടര്‍ന്ന്  ഫോണ്‍ നടിയുടെ അമ്മയ്ക്കു കൊടുത്തു. അവരുമായി ദിലീപേട്ടന്‍ സംസാരിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു.

സുനിയെ മുമ്പ് കണ്ടതായി ഓര്‍ക്കുന്നില്ല. ദിലീപേട്ടന് ശത്രുക്കളുണ്ടായിരുന്നതായി തോന്നിയിരുന്നില്ല. ഇപ്പോള്‍ ശത്രുക്കളുണ്ടെന്നു തോന്നുന്നു. പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് ദിലീപ്-മഞ്ജു വിവാഹമോചനത്തിനു കാരണക്കാരന്‍. ദിലീപേട്ടനെതിരേ സോഷ്യല്‍ മീഡിയയിലൂടെ ശ്രീകുമാര്‍ ചേട്ടന്‍  പ്രചാരണം നടത്തിയിരുന്നുവെന്നും കാവ്യാ മാധവന്‍ പറയുന്നു.

ഫലത്തില്‍ ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് വ്യക്തിവൈരാഗ്യമുണ്ടെന്ന് അടിവരയിടുന്നതാണ് കാവ്യാ മാധവന്റെ മൊഴി. ഇത് വിചാരണ വേളയില്‍ ദിലീപിനെതിരേ ഏറ്റവും വലിയ ആയുധമായി പ്രോസിക്യൂഷന്‍ ഉയര്‍ത്തിയേക്കാം. ഇതിന് ഉപോദ്ബലകമാണ് മഞ്ജു വാര്യര്‍ കൊടുത്തിരിക്കുന്ന മൊഴിയും.

ഒരുകാലത്ത് ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഉറ്റ ചങ്ങാതിയായിരുന്ന നടി സംയുക്താ വര്‍മ കൊടുത്തിരിക്കുന്ന മൊഴിയും പുറത്തുവന്നിട്ടുണ്ട്. ഇതും ദിലീപിനെ പ്രതിക്കൂട്ടില്‍ നിറുത്തുന്നതാണ്.

സംയുക്ത പറയുന്നു:

ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരുമായി എനിക്ക് അടുത്ത സുഹൃദ് ബന്ധമുണ്ട്. നാലഞ്ച് വര്‍ഷം മുന്‍പ് മഞ്ജു വാര്യരും ഗീതുവും എന്റെ വീട്ടില്‍ വന്നു. ദിലീപും കാവ്യയും തമ്മിലുള്ള മെസേജുകള്‍ മൊെബെല്‍ ഫോണില്‍ മഞ്ജു വാര്യര്‍ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു.

എന്റെ അമ്മയും അന്ന് വീട്ടിലുണ്ടായിരുന്നു. ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മറുപടി നല്‍കി. കാവ്യയെ മഞ്ജു ഫോണില്‍ വിളിച്ചു. പിന്നാലെ, ഞാനും മഞ്ജുവും ഗീതുവും ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലേക്കുല്‍ പോയി. നടിയുടെ അച്ഛനും അമ്മയും അപ്പോള്‍ വീട്ടിലുണ്ടായിരുന്നു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് നടിയുടെ അച്ഛന്‍ അവളോടു പറഞ്ഞു. കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നു നടി പറഞ്ഞുവെന്നും സംയുക്ത പറയുന്നു.

നടന്‍ കുഞ്ചാക്കോ ബോബന്‍ നല്കിയിരിക്കുന്ന മൊഴിയും ദിലീപിനെതിരാണ്.

അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റിയാണു ദിലീപ് ആ സ്ഥാനത്തെത്തിയത്. അപ്രതീക്ഷിതമായിരുന്നു ആ നീക്കം. മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ''ഹൗ ഓള്‍ഡ് ആര്‍ യു'' എന്ന സിനിമയില്‍ ഞാനായിരുന്നു നായകന്‍.

ആ സിനിമയില്‍ അഭിനയിക്കാമെന്നു വാക്കുകൊടുത്തതില്‍ പിന്നെ ഒരു ദിവസം രാത്രി െവെകി ദിലീപ് എന്നെ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ചു. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കരുതെന്നു പരോക്ഷമായി പറഞ്ഞു. സിനിമയില്‍ നിന്നു ഞാന്‍ സ്വയം പിന്മാറണമെന്നാണ് ദിലീപ് ഉദ്ദേശിച്ചത്. ആക്രമിക്കപ്പെട്ട നടിയെ  ''കസിന്‍സ്'' എന്ന സിനിമയില്‍നിന്നും മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ മൊഴികൊടുത്തിട്ടുണ്ട്.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5064,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11021,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ താരങ്ങളുടെ മൊഴി പുറത്ത്, മൊഴികളെല്ലാം ദിലീപിനെതിരേ പ്രോസിക്യൂഷന് ആയുധമാക്കാന്‍ പോന്നവ, കുരുക്കുകള്‍ മുറുകുന്നു
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ താരങ്ങളുടെ മൊഴി പുറത്ത്, മൊഴികളെല്ലാം ദിലീപിനെതിരേ പ്രോസിക്യൂഷന് ആയുധമാക്കാന്‍ പോന്നവ, കുരുക്കുകള്‍ മുറുകുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjs04klNF7ZxOH6NeoKTVg3-qhLi1NtzM7-9UpvRixwf2QycpjJhmqryXvWPCiQtLS-dVRoMn_0Bf5Uz83wNWW-Yce1sTG89ghl_IIaq6T39xJ6LFfYuAjJtIsXnCThbz2e2TngzK5NGnRT/s640/dileep+kavya+manju1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjs04klNF7ZxOH6NeoKTVg3-qhLi1NtzM7-9UpvRixwf2QycpjJhmqryXvWPCiQtLS-dVRoMn_0Bf5Uz83wNWW-Yce1sTG89ghl_IIaq6T39xJ6LFfYuAjJtIsXnCThbz2e2TngzK5NGnRT/s72-c/dileep+kavya+manju1.jpg
www.vyganews.com
https://www.vyganews.com/2017/12/movie-stars-gave-statement-against.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/12/movie-stars-gave-statement-against.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy