ന്യൂഡൽഹി: അനുയായികൾ ഉൾപ്പെടെ, തന്നെ എതിർക്കുന്ന ആരെയും ആൾദൈവം ഗുർമീത് രാം റഹിം കൊന്നു തള്ളിയിരുന്നു എന്നതിനു തെളിവായി, ഗുർമീതിന്റെ ആശ്രമ...
ന്യൂഡൽഹി: അനുയായികൾ ഉൾപ്പെടെ, തന്നെ എതിർക്കുന്ന ആരെയും ആൾദൈവം ഗുർമീത് രാം റഹിം കൊന്നു തള്ളിയിരുന്നു എന്നതിനു തെളിവായി, ഗുർമീതിന്റെ ആശ്രമത്തിൽ നിന്ന് 14 മൃതദേഹങ്ങൾ മതിയായ രേഖകൾ ഇല്ലാതെയുപിയിലെ സ്വകാര്യ മെഡിക്കൽ കോളേജിന് പഠനാവശ്യത്തിനു കൊടുത്തതായി കണ്ടെത്തി.
യുപിയിലെ ജി സി ആ ജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസാണ് രേഖയില്ലാത്ത മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ നടത്തിയ പതിവ് പരിശോധനയിലാണ് വിവരം പുറത്തറിഞ്ഞത്.
അവർ ഈ വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു. കേന്ദ്രം നിജസ്ഥിതി അറിയിക്കാൻ യുപി സർക്കാരനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഡെത്ത് സർട്ടിഫിക്കറ്റോ മറ്റു രേഖകളോ ഇല്ലാതെ ആശുപത്രികൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങരുതെന്നാണ് നിയമം. എന്നാൽ, ബന്ധുക്കളുടെ അനുമതിപത്രം മാത്രം വച്ചാണ് മൃതദേഹങ്ങൾ കൈമാറിയിരിക്കുന്നത്. ഇതിൽ പല അൽമതിപത്രങ്ങളും വ്യാജ മോ ഭീഷണിപ്പെടുത്തി ഉണ്ടാക്കിയതോ ആണെന്നാണ് പുറത്തു വരുന്ന വിവരം.
എതിർക്കുന്നവരെ റം റഹിം വക വരുത്തിയിരുന്നു എന്നതിന് കൂടുതൽ തെളിവായിരിക്കുകയാണ് പുതിയ കണ്ടെത്തൽ. ഇതു കൂടാതെ നിരവധി പേരെ ആശ്രമ വളപ്പിൽ തന്നെ കൊന്നു കുഴിച്ചിട്ടതായും സംശയമുണ്ട്.
COMMENTS