തിരുവനന്തപുരം: എം വിൻസെന്റ് എം എൽ എ പ്രതിയായ ബലാത്സംഗ കേസിന് ആന്റി ക്ലൈമാക്സ് സൃഷ്ടിച്ചുകൊണ്ട് പരാതിക്കാരിക്കെതിരേ സ്വന്തം സഹോദരി രംഗത്...
തിരുവനന്തപുരം: എം വിൻസെന്റ് എം എൽ എ പ്രതിയായ ബലാത്സംഗ കേസിന് ആന്റി ക്ലൈമാക്സ് സൃഷ്ടിച്ചുകൊണ്ട് പരാതിക്കാരിക്കെതിരേ സ്വന്തം സഹോദരി രംഗത്ത്. ഇരയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും അവരുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നുമാണ് സഹോദരിയുടെ ആരോപണം.
പത്തു വർഷമായി മാനസിക രോഗത്തിനു സഹോദരി മരുന്നു കഴിക്കുന്നുണ്ട്. തങ്ങളുടെ സഹോദരനാണ് ആരോപണങ്ങൾ സഹോദരിയെക്കൊണ്ട് ഉന്നയിപ്പിക്കുന്നത്.
എം എൽ എ സർക്കാർ ജോലി വാങ്ങിക്കൊടുക്കാത്തതാണ് സഹോദരനെ ചെടിപ്പിച്ചത്.
അയൽവാസിയായ എം എൽ എ യെ വർഷങ്ങളായി അറിയാം. അദ്ദേഹത്തിനെതിരേ സ്ത്രീ വിഷയത്തിൽ ആരോപണങ്ങൾ ആരും ഉന്നയിച്ചിട്ടില്ല, അവർ പറയുന്നു.
ഇതേസമയം, ഇരുപതു വർഷം മുൻപ് മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചിരുന്നതായി ആരോപണം. ഇതിനെക്കുറിച്ചും പൊലീസ് അനൗദ്യോക അന്വേഷണം ആരംഭിച്ചു.
കന്യാസ്ത്രീ മഠത്തിൽ ചേരാനെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം ഒഴിവാക്കിയെന്നാണ് ആരോപണം.
ഉന്നത ഇടപെടലിനെ തുടർന്ന് അന്ന് കേസ് ഒതുക്കുകയായിരുന്നത്രേ.
ഈ സംഭവം വീണ്ടും കേസായി വന്നാൽ വിൻസെൻറിന്റെ നില പരുങ്ങലിലാവും.
COMMENTS