കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മണിക്കൂറുകൾ കഴിയുംതോറും സസ്പെൻസ് ത്രില്ലർ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ വന്നുകൊണ്ടിരിക്കയാണ്. നടൻ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മണിക്കൂറുകൾ കഴിയുംതോറും സസ്പെൻസ് ത്രില്ലർ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ വന്നുകൊണ്ടിരിക്കയാണ്. നടൻ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ ക്ലിപ്പാണ് പുതിയ താരം.
അപ്പുണ്ണിയെ ഫോണിന്റെ മറുതലയ്ക്കുള്ളയാൾ ഭീഷണിപ്പെടുത്താൻ നോക്കുന്നതും അപ്പുണ്ണി കയർത്തു സംസാരിക്കുന്നതും കേൾക്കാം.
സംഭാഷണത്തിലുള്ളത് പൾസർ സുനിക്കു വേണ്ടി ബ്ളാക് മെയിലിനു ശ്രമിച്ച വിഷ്ണു ആണെന്ന് മനോരമ ചാനൽ പറയുമ്പോൾ, വിളിച്ചത് പൾസർ നേരിട്ടു തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചെന്നാണ് മാതൃഭൂമി ചാനൽ പറയുന്നത്. ജയിലിൽ യഥേഷ്ടം ഫോൺ ചെയ്യാൻ പൾസർ സുനിക്ക് അവസരം ഉണ്ടായിരുന്നെന്നും ഇതിലൂടെ വ്യക്തമാണെന്നും ചാനൽ പറയുന്നു.
തന്നെ വിളിക്കരുതെന്ന് പലവട്ടം പറഞ്ഞില്ലേയെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പൊലീസിനോട് പറയാനും അപ്പുണ്ണി പറയുന്നുണ്ട്..
വാഗ്ദാനം ചെയ്ത പണം തന്നില്ലെങ്കിൽ ദിലീപ് വിഷമിക്കേണ്ടി വരുമെന്നാണ് സംഭാഷണത്തിന്റെ സാരാംശം.
ഇരുൾപ്പെടെ അപ്പുണ്ണിയേയും നാദിർഷായെയും വിളിച്ച എട്ടു ക്ലിപ്പിംഗുകൾ ദിലീപാണ് പൊലീസിനു കൊടുത്തത്. ഇപ്പോൾ ഇതു പുറത്തുവിട്ടത് പൊലീസാണോ അതോ ദിലീപാണോ മറ്റാരെങ്കിലുമാണോ എന്നു വ്യക്തമല്ല.
അപ്പുണ്ണിയെ ഫോണിന്റെ മറുതലയ്ക്കുള്ളയാൾ ഭീഷണിപ്പെടുത്താൻ നോക്കുന്നതും അപ്പുണ്ണി കയർത്തു സംസാരിക്കുന്നതും കേൾക്കാം.
സംഭാഷണത്തിലുള്ളത് പൾസർ സുനിക്കു വേണ്ടി ബ്ളാക് മെയിലിനു ശ്രമിച്ച വിഷ്ണു ആണെന്ന് മനോരമ ചാനൽ പറയുമ്പോൾ, വിളിച്ചത് പൾസർ നേരിട്ടു തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചെന്നാണ് മാതൃഭൂമി ചാനൽ പറയുന്നത്. ജയിലിൽ യഥേഷ്ടം ഫോൺ ചെയ്യാൻ പൾസർ സുനിക്ക് അവസരം ഉണ്ടായിരുന്നെന്നും ഇതിലൂടെ വ്യക്തമാണെന്നും ചാനൽ പറയുന്നു.
തന്നെ വിളിക്കരുതെന്ന് പലവട്ടം പറഞ്ഞില്ലേയെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പൊലീസിനോട് പറയാനും അപ്പുണ്ണി പറയുന്നുണ്ട്..
വാഗ്ദാനം ചെയ്ത പണം തന്നില്ലെങ്കിൽ ദിലീപ് വിഷമിക്കേണ്ടി വരുമെന്നാണ് സംഭാഷണത്തിന്റെ സാരാംശം.
ഇരുൾപ്പെടെ അപ്പുണ്ണിയേയും നാദിർഷായെയും വിളിച്ച എട്ടു ക്ലിപ്പിംഗുകൾ ദിലീപാണ് പൊലീസിനു കൊടുത്തത്. ഇപ്പോൾ ഇതു പുറത്തുവിട്ടത് പൊലീസാണോ അതോ ദിലീപാണോ മറ്റാരെങ്കിലുമാണോ എന്നു വ്യക്തമല്ല.
COMMENTS