സിത്ഥാർത്ഥ് ശ്രീനിവാസ് കൊച്ചി: ലാവലിൻ കേസിൽ വേനലവധിക്കു ശേഷം വിധി പറയുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ, സംസ്ഥാന ഭരണ നേതൃത്വത്തിന് പുത...
സിത്ഥാർത്ഥ് ശ്രീനിവാസ്
കൊച്ചി: ലാവലിൻ കേസിൽ വേനലവധിക്കു ശേഷം വിധി പറയുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ, സംസ്ഥാന ഭരണ നേതൃത്വത്തിന് പുതിയൊരു തലവേദന കൂടിയായി.
കേസിൽ കൂറ്റപത്രം റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയനെ വെറുതേ വിട്ടതിനെതിരേ സിബിഐ ഫയൽ ചെയ്ത ഹർജിയിലാണ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്.
വേനലവധി കഴിഞ്ഞ് മേയ് 22ന് ശേഷം വിധിയുണ്ടാകുമെന്നാന് കോടതി പറഞ്ഞിരിക്കുന്നത്. പിണറായി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് നടന്ന ഇടപാടിൽ സംസ്ഥാന ഖജനാവിന് 374.5 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന കേസാണ് കോടതി തള്ളിയതും സിബിഐ ഇതിനെതിരേ വീണ്ടും കോടതിയെ സമീപിച്ചതും.
കേസുമായി മുന്നോട്ടു പോകാൻ സിബിഐക്ക് അനുമതി ലഭിച്ചാൽ മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായിക്ക് ഏറെ തലവേദനകൾ ഉണ്ടാവും. അദ്ദേഹത്തിന്റെ രാജിക്കും പല കോണുകളിൽ നിന്നും ആവശ്യമുയരും.
കോടതി വിധി കേസ് റദ്ദാക്കിയതിനെരെ ആണെന്നും തനിക്കെതിരേ വിധി വന്നിട്ടില്ലെന്നും മുൻഗാമിയായ ഉമ്മൻ ചാണ്ടി ഇതിലും ഗതികെട്ട അവസ്ഥയിലും രാജി വച്ചിരുന്നില്ലെന്നും പിണറായിക്കു ന്യായം പറയാനാവും.
പക്ഷേ, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനും മറ്റും വിളിച്ചുവരുത്തി സിബിഐക്ക് അദ്ദേഹത്തിന് തലവേദന പലതും ഉണ്ടാക്കാനാവും.
കൊച്ചി: ലാവലിൻ കേസിൽ വേനലവധിക്കു ശേഷം വിധി പറയുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ, സംസ്ഥാന ഭരണ നേതൃത്വത്തിന് പുതിയൊരു തലവേദന കൂടിയായി.
കേസിൽ കൂറ്റപത്രം റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയനെ വെറുതേ വിട്ടതിനെതിരേ സിബിഐ ഫയൽ ചെയ്ത ഹർജിയിലാണ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്.
വേനലവധി കഴിഞ്ഞ് മേയ് 22ന് ശേഷം വിധിയുണ്ടാകുമെന്നാന് കോടതി പറഞ്ഞിരിക്കുന്നത്. പിണറായി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് നടന്ന ഇടപാടിൽ സംസ്ഥാന ഖജനാവിന് 374.5 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന കേസാണ് കോടതി തള്ളിയതും സിബിഐ ഇതിനെതിരേ വീണ്ടും കോടതിയെ സമീപിച്ചതും.
കേസുമായി മുന്നോട്ടു പോകാൻ സിബിഐക്ക് അനുമതി ലഭിച്ചാൽ മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായിക്ക് ഏറെ തലവേദനകൾ ഉണ്ടാവും. അദ്ദേഹത്തിന്റെ രാജിക്കും പല കോണുകളിൽ നിന്നും ആവശ്യമുയരും.
കോടതി വിധി കേസ് റദ്ദാക്കിയതിനെരെ ആണെന്നും തനിക്കെതിരേ വിധി വന്നിട്ടില്ലെന്നും മുൻഗാമിയായ ഉമ്മൻ ചാണ്ടി ഇതിലും ഗതികെട്ട അവസ്ഥയിലും രാജി വച്ചിരുന്നില്ലെന്നും പിണറായിക്കു ന്യായം പറയാനാവും.
പക്ഷേ, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനും മറ്റും വിളിച്ചുവരുത്തി സിബിഐക്ക് അദ്ദേഹത്തിന് തലവേദന പലതും ഉണ്ടാക്കാനാവും.
COMMENTS