തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പുതിയ മന്ത്രിസഭാ രൂപീകരണത്തിനായുള്ള ചർച്ചകൾ സജീവമാക്കി നിയുക്ത മുഖ്യമന്ത്ര...
തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പുതിയ മന്ത്രിസഭാ രൂപീകരണത്തിനായുള്ള ചർച്ചകൾ സജീവമാക്കി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവരുമായി അദ്ദേഹം ഇന്ന് അന്തിമ ചർച്ചകൾ നടത്തും. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ 12.15ന് ചെന്നിത്തലയെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് മന്ത്രിസഭയിലെ വകുപ്പ് വിഭജനവും പുതിയ മന്ത്രിമാരെ നിശ്ചയിക്കുന്നതിനുമുള്ള നീക്കങ്ങൾ വേഗത്തിലാക്കിയത്. വരും ദിവസങ്ങളിൽ തന്നെ ഘടകകക്ഷികളുമായും കോൺഗ്രസ് നേതൃത്വവുമായും കൂടിയാലോചനകൾ നടത്തി അന്തിമ മന്ത്രിപ്പട്ടികയ്ക്ക് രൂപം നൽകുമെന്നാണ് സൂചന.
ലീഗ് യുഡിഎഫിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രധാന ഘടകകക്ഷിയാണ്. അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ്. അതിന്റെ ഗുണം വര്‍ഗീയശക്തികള്‍ക്കാണ്. അതിനെ ചെറുത്തു തോല്‍പിക്കാന്‍ ശക്തമായ നടപടിയെടുക്കും. വിദ്വേഷപ്രചാരണത്തോട് ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പും ഉണ്ടാകില്ല. ബിജെപിയാണ് വിദ്വേഷപ്രചാരണം നടത്തുന്നത്. കേരളത്തെ ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു.
Key Words : Cabinet Formation, VD Satheesan, KC Venugopal, Ramesh Chennithala

COMMENTS