എറണാകുളം: രാവിലെ 10 മുതൽ രാത്രി എട്ടു വരെ ഏകീകൃത കുർബാന ആവശ്യപ്പെടുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മയായ വൺ കുർബാന വൺ ചർച്ചിന്റെ നേതൃത്വത്തിൽ എറ...
എറണാകുളം: രാവിലെ 10 മുതൽ രാത്രി എട്ടു വരെ ഏകീകൃത കുർബാന ആവശ്യപ്പെടുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മയായ വൺ കുർബാന വൺ ചർച്ചിന്റെ നേതൃത്വത്തിൽ എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരിയെ അരമനയിൽ തടഞ്ഞുവച്ച ശേഷം മാർ ജോസഫ് പാംപ്ലാനി വിശ്വാസികളുടെ ആവശ്യങ്ങളിൽ ഉറപ്പ് എഴുതി നൽകിയതോടെ ഉപരോധ സമരം അവസാനിച്ചു.
സഭയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുത്ത് ഏകീകൃത കുർബാന അട്ടിമറിക്കാനും കുറ്റക്കാരായ വൈദികരെ സംരക്ഷിക്കാനുള്ള രഹസ്യ നീക്കങ്ങൾക്കെതിരെ പാംപ്ലാനിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടാണ് വിശ്വാസികൾ ഉപരോധ സമരം നടത്തിയത്.
ആവശ്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ മെത്രാപ്പോലീത്തൻ വികാരിയെ പുറത്തുവിടില്ലെന്ന് വിശ്വാസികൾ നിലപാടെടുത്തതോടെ എഴുതി നൽകിയ ആവശ്യങ്ങളിൽ ഒപ്പുവയ്ക്കുകയായിരുന്നു.
അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന നടപ്പിലാക്കുക, നിലവിലെ കൂരിയ പിരിച്ചുവിടാൻ പാടില്ല, സസ്പെൻഷനിലുള്ള ബെസലിക്ക, പാലാരിവട്ടം, മാതാ നഗർ, തൃപ്പൂണിത്തറ പള്ളികളിലെ മുൻ വികാരിമാരുടെ തെറ്റായ പ്രവർത്തനങ്ങൾ അപലപിച്ചു കൊണ്ട് പ്രസ്താവന ഇറക്കുക, അതിരൂപതയിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ സിനഡ് അംഗങ്ങളുടെ അനുമതി വാങ്ങിയിരിക്കണം എന്നിവയാണ് വ്യവസ്ഥകൾ.
സ്ത്രീകൾ ഉൾപ്പടെ150-ൽ പരം ആളുകൾ സമര പരിപാടികളിൽ പങ്കെടുത്തു. ഭാരവാഹികളായ മത്തായി മുതിരേന്തി, ജോസഫ് പി എബ്രഹാം, ചെറിയാൻ കാവലക്കൽ, കുര്യാക്കോസ് പഴയമഠം, ആന്റണി പുതുശ്ശേരി, ടെൻസൻ പുളിക്കൽ, സീലിയ ആന്റണി എന്നിവർ നേതൃത്വം നൽകി.
Key Words: Mar Pamplani
COMMENTS