ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 60 ൽ 43 സീറ്റിൽ വിജയം ഉറപ്പിച്ച് ബിജെപി മുന്നേറുന്നു. ഇവിടെ 10 സീറ്റിൽ ബിജെപി നേരത്തെ ത...
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 60 ൽ 43 സീറ്റിൽ വിജയം ഉറപ്പിച്ച് ബിജെപി മുന്നേറുന്നു. ഇവിടെ 10 സീറ്റിൽ ബിജെപി നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി പൗന മേനും നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സിക്കിമിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ സിക്കിം ക്രാന്തികാരി മോർച്ച 32 ൽ മ 31 സീറ്റിലും മുന്നിട്ടു നിൽക്കുന്നു. പ്രതിപക്ഷമായ സെക്കൻഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റിൽ മുന്നിലാണ്.
അരുണാചൽ പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്താന്‍ ഒരുങ്ങുകയാണ്.
ബിജെപി ട്രന്‍ഡിനൊപ്പമാണ് അരുണാചലും നീങ്ങിക്കൊണ്ടിരിക്കുന്നത്.
അരുണാചലിലെ 50 സീറ്റുകളില്‍ 33ലും ബിജെപി മുന്നിട്ടുനില്‍ക്കുന്നുണ്ട്. ഇതിനകം 10 സീറ്റുകളില്‍ വിജയിച്ചിട്ടുമുണ്ട്. 60 നിയമസഭാ മണ്ഡലങ്ങളാണ് അരുണാചലിലുള്ളത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിഇപി) ആറ് സീറ്റുകളിലും മറ്റുള്ളവര്‍ ഒമ്പത് സീറ്റുകളിലും ലീഡ് ചെയ്യുന്നു.
അതേസമയം സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) മികച്ച വിജയത്തിലേക്കാണ് കുതിക്കുന്നത്. സിക്കിം തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ് എസ്‌കെഎം.
COMMENTS