ഹേഗ്: ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകി സ്ഥാൻ സൈനിക കോടതിയുടെ വിധി അന്താരാഷ്ട്ര നീതിന്യായ കോടതി ...
ഹേഗ്: ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകി സ്ഥാൻ സൈനിക കോടതിയുടെ വിധി അന്താരാഷ്ട്ര നീതിന്യായ കോടതി റദ്ദാക്കി.
പാകിസ്ഥാന്റെ നടപടി ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിലയിരുത്തി.
ഹേഗിലെ പീസ് പാലസിൽ ജഡ്ജി അബ്ദുൽ ഗവി അഹമ്മദ് യൂസഫ് ആണ് വിധി പറഞ്ഞത്. 16 അംഗ ന്യായാധിപ സമിതിയുടേതാണ് വിധിന്യായം. ഇതിൽ പാകിസ്ഥാൻകാരനായ ന്യായാധിപൻ ഒഴികെ 15 പേരും വധശിക്ഷ റദ്ദാക്കണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.
പാകിസ്ഥാൻ വിധി പുനപ്പരിശോധിക്കണമെന്നും വിധിയിൽ പറയുന്നു. ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവ് വിരമിച്ചതിനുശേഷം ഇറാനിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ഇറാൻ അതിർത്തി കടന്നു കയറിയാണ് പാകിസ്ഥാൻ പട്ടാളം അദ്ദേഹത്തെ പിടികൂടി കൊണ്ടുപോയതും പിന്നീട് ഇന്ത്യൻ ചാരനെ മുദ്രകുത്തി ജയിലിലടച്ചതും.
സ്വാഭാവികമായ ഒരു നീതിയും ലഭ്യമാകാതെ സൈനിക കോടതി കാര്യത്തിൽ അന്ധമായി വിധി പറയുകയായിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിച്ചത്.
മുൻ സോളിസിറ്റർ ജനറൽ കൂടിയായ ഹരീഷ് സാൽവെയാണ് ഇന്ത്യക്കുവേണ്ടി കോടതിയിൽ ഹാജരായത്.
ഈ വിധി സത്യത്തിന്റെയും നീതിയുടെയും വിജയം കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. വസ്തുതകൾ സത്യസന്ധമായി പഠിച്ച വിധിയാണിത്. ഓരോ ഇന്ത്യക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്താൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നതിനു തെളിവുകൂടിയാണ് ഈ വിധിയെന്ന് മോഡി ട്വീറ്റ് ചെയ്തു .
പാകിസ്ഥാന്റെ നടപടി ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിലയിരുത്തി.
ഹേഗിലെ പീസ് പാലസിൽ ജഡ്ജി അബ്ദുൽ ഗവി അഹമ്മദ് യൂസഫ് ആണ് വിധി പറഞ്ഞത്. 16 അംഗ ന്യായാധിപ സമിതിയുടേതാണ് വിധിന്യായം. ഇതിൽ പാകിസ്ഥാൻകാരനായ ന്യായാധിപൻ ഒഴികെ 15 പേരും വധശിക്ഷ റദ്ദാക്കണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.
പാകിസ്ഥാൻ വിധി പുനപ്പരിശോധിക്കണമെന്നും വിധിയിൽ പറയുന്നു. ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവ് വിരമിച്ചതിനുശേഷം ഇറാനിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ഇറാൻ അതിർത്തി കടന്നു കയറിയാണ് പാകിസ്ഥാൻ പട്ടാളം അദ്ദേഹത്തെ പിടികൂടി കൊണ്ടുപോയതും പിന്നീട് ഇന്ത്യൻ ചാരനെ മുദ്രകുത്തി ജയിലിലടച്ചതും.
സ്വാഭാവികമായ ഒരു നീതിയും ലഭ്യമാകാതെ സൈനിക കോടതി കാര്യത്തിൽ അന്ധമായി വിധി പറയുകയായിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിച്ചത്.
മുൻ സോളിസിറ്റർ ജനറൽ കൂടിയായ ഹരീഷ് സാൽവെയാണ് ഇന്ത്യക്കുവേണ്ടി കോടതിയിൽ ഹാജരായത്.
ഈ വിധി സത്യത്തിന്റെയും നീതിയുടെയും വിജയം കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. വസ്തുതകൾ സത്യസന്ധമായി പഠിച്ച വിധിയാണിത്. ഓരോ ഇന്ത്യക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്താൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നതിനു തെളിവുകൂടിയാണ് ഈ വിധിയെന്ന് മോഡി ട്വീറ്റ് ചെയ്തു .
COMMENTS