തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഇടപെട്ട് കൈപൊള്ളിയതിൻറെ പശ്ചാത്തലത്തിൽ അണികളെയും പ്രവർത്തകരെയും ക്ഷേത്രങ്ങളിലേക്ക് തിരിച്ചു വിട്ടുകൊണ്ട...
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഇടപെട്ട് കൈപൊള്ളിയതിൻറെ പശ്ചാത്തലത്തിൽ അണികളെയും പ്രവർത്തകരെയും ക്ഷേത്രങ്ങളിലേക്ക് തിരിച്ചു വിട്ടുകൊണ്ട് നയം മാറ്റാൻ സിപിഎം തയ്യാറെടുക്കുന്നു.
സിപിഎം പ്രവർത്തകരും അനുഭാവികളും ക്ഷേത്രങ്ങളിൽ നിന്ന് അകന്നു നിന്നപ്പോൾ വർഗീയ ശക്തികൾ കേരളത്തിലെ ക്ഷേത്രങ്ങൾ കൈയ്യടക്കിയെന്നും ഇത് തിരിച്ചറിഞ്ഞ് പ്രവർത്തന രീതി മാറ്റണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിപിഎം വിശ്വാസികൾക്ക് എതിരല്ല. കേവലം അഞ്ച് ലക്ഷം അംഗങ്ങൾ മാത്രമാണ് പാർട്ടിക്കുള്ളത്. എന്നാൽ 71 ലക്ഷം വോട്ട് ശരാശരി കിട്ടുന്നുണ്ട്. ഇതിനർത്ഥം പാർട്ടിയെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം വിശ്വാസികൾ ഉണ്ടെന്നാണ്.
ശബരിമല വിഷയത്തിൽ കോൺഗ്രസും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സുപ്രീം കോടതി വിധി തിരുത്തിനിയമനിർമാണം നടത്താൻ ആകില്ലെന്ന് കേന്ദ്രമന്ത്രി പാർലമെൻറിൽ പ്രസ്താവന നടത്തിയിരുന്നു.
അതിനർത്ഥം സിപിഎം തന്നെയായിരുന്നു ശരി എന്നാണ്. സിപിഎം ഒരു സ്ത്രീയേയും ശബരിമലയിൽ കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ല. എന്നാൽ ശബരിമലയിൽ പ്രവേശിക്കാൻ വന്നവരെ തടയാനും നിന്നില്ല. അങ്ങനെ തടഞ്ഞാൽ അതു കോടതിയലക്ഷ്യം ആകും. അതുകൊണ്ടാണ് ഇത്തരമൊരു നിലപാടെടുത്തത് .
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി നിലപാട് എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
സിപിഎം പ്രവർത്തകരും അനുഭാവികളും ക്ഷേത്രങ്ങളിൽ നിന്ന് അകന്നു നിന്നപ്പോൾ വർഗീയ ശക്തികൾ കേരളത്തിലെ ക്ഷേത്രങ്ങൾ കൈയ്യടക്കിയെന്നും ഇത് തിരിച്ചറിഞ്ഞ് പ്രവർത്തന രീതി മാറ്റണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിപിഎം വിശ്വാസികൾക്ക് എതിരല്ല. കേവലം അഞ്ച് ലക്ഷം അംഗങ്ങൾ മാത്രമാണ് പാർട്ടിക്കുള്ളത്. എന്നാൽ 71 ലക്ഷം വോട്ട് ശരാശരി കിട്ടുന്നുണ്ട്. ഇതിനർത്ഥം പാർട്ടിയെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം വിശ്വാസികൾ ഉണ്ടെന്നാണ്.
ശബരിമല വിഷയത്തിൽ കോൺഗ്രസും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സുപ്രീം കോടതി വിധി തിരുത്തിനിയമനിർമാണം നടത്താൻ ആകില്ലെന്ന് കേന്ദ്രമന്ത്രി പാർലമെൻറിൽ പ്രസ്താവന നടത്തിയിരുന്നു.
അതിനർത്ഥം സിപിഎം തന്നെയായിരുന്നു ശരി എന്നാണ്. സിപിഎം ഒരു സ്ത്രീയേയും ശബരിമലയിൽ കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ല. എന്നാൽ ശബരിമലയിൽ പ്രവേശിക്കാൻ വന്നവരെ തടയാനും നിന്നില്ല. അങ്ങനെ തടഞ്ഞാൽ അതു കോടതിയലക്ഷ്യം ആകും. അതുകൊണ്ടാണ് ഇത്തരമൊരു നിലപാടെടുത്തത് .
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി നിലപാട് എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
COMMENTS