ഏറ്റുമാനൂർ: വിഴിഞ്ഞം തുറമുഖത്തിനായി 217.08 കോടി രൂപ വായ്പയായി മാത്രമേ അനുവദിക്കൂ എന്നാണ് കേന്ദ്ര നിലപാട്. വിഷയത്തിൽ കേന്ദ്രം കേരളത്തോട് മാത...
ഏറ്റുമാനൂർ: വിഴിഞ്ഞം തുറമുഖത്തിനായി 217.08 കോടി രൂപ വായ്പയായി മാത്രമേ അനുവദിക്കൂ എന്നാണ് കേന്ദ്ര നിലപാട്. വിഷയത്തിൽ കേന്ദ്രം കേരളത്തോട് മാത്രം വിവേചനം കാണിക്കുകയാണെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഏറ്റുമാനൂരിൽ പറഞ്ഞു. വി ജി എഫ് ഫണ്ട് ഗ്രാൻ്റായി നൽകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതായും, കത്തിൻ്റെ മറുപടി പ്രതീക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൻ്റെ ഔദ്യോഗീക ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ തീയതി അനുസരിച്ച് പദ്ധതി കമ്മീഷൻ ചെയ്യുമെന്നും മന്ത്രി കൂട്ടി ചേർത്തു.
ശബരിമല കാനന പാതയിൽ മരണമടഞ്ഞ തീർത്ഥാടകൻ്റെ ആശ്രീതർക്ക് സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് തുക നൽകുമെന്നു മന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് തീർത്ഥാടകരുടെ പ്രവാഹമാണ്. വരുമാനവും മുൻ വർഷത്തെക്കാൾ വർധിച്ചു.
സുഗമായി ദർശനം നടത്താൻ കഴഞ്ഞത് കൊണ്ട് കൂടുതൽ തീർത്ഥാടകർ എത്തുന്നുണ്ട്. സർക്കാരിൻ്റെയും ദേവസ്വം ബോർഡിൻ്റെ യും മുന്നൊരുക്കങ്ങൾ കൊണ്ടാണിതെന്നും മന്ത്രി പറഞ്ഞു.
Key Words: Vizhinjam Port, VN Vasavan
COMMENTS