ന്യൂഡൽഹി: ദേശീയ പൗരത്വ ബിൽ ചർച്ചക്കിടെ എ ഐ എം ഐ എം പാർട്ടി നേതാവ് അസദുദീൻ ഉവൈസി ബിൽ കീറിയെറിഞ്ഞു പ്രതിഷേധിച്ചു. ഇന്ത്യയെ വീണ്ടും വ...
ന്യൂഡൽഹി: ദേശീയ പൗരത്വ ബിൽ ചർച്ചക്കിടെ എ ഐ എം ഐ എം പാർട്ടി നേതാവ് അസദുദീൻ ഉവൈസി ബിൽ കീറിയെറിഞ്ഞു പ്രതിഷേധിച്ചു.
ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ദേശീയ പൗരത്വ ബിൽ എന്ന് ആരോപിച്ചായിരുന്നു ഉവൈസിയുടെ നടപടി. ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ് നിർദിഷ്ട ബിൽ എന്നും അദ്ദേഹം ആരോപിച്ചു.
ബിൽ പാർലമെൻറിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം കടുത്ത എതിർപ്പാണ് . എന്നാൽ വോട്ടെടുപ്പിലൂടെ പ്രതിപക്ഷ പ്രതിഷേധം സർക്കാർ മറികടക്കുകയായിരുന്നു.
ഇന്ത്യയുടെ ഭരണഘടനയ്ക്കു വിരുദ്ധവും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണ് ബിൽ എന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു.
293 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. ശിവസേനയും ബിജു ജനതാദളും ടി ഡി പി യും സർക്കാരിനെ അനുകൂലിച്ചു. കോൺഗ്രസും ഇടതുപാർട്ടികളും മുസ്ലിം ലീഗും ഉൾപ്പെടെ പ്രതിപക്ഷ നിരയിലെ 82 അംഗങ്ങൾ ബില്ലിനെ എതിർത്തു.
ഭരണഘടന രാജ്യത്തിന് ഉറപ്പുതരുന്ന തുല്യത എന്ന അവകാശത്തിന് എതിരാണ് ബിൽ എന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ അംഗങ്ങൾ ബില്ലിന് അവതരണാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ മത അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചവരാണ് കോൺഗ്രസെന്നും അവർക്ക് ബില്ലിനെതിരെ പ്രതികരിക്കാൻ അവകാശമില്ലെന്നും അമിത് ഷാ പറഞ്ഞു.
ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം അനുവദിക്കാൻ ലക്ഷ്യമിടുന്നതാണ് ബില്ലിലെ ഭേദഗതി.
മിസോറം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളിൽ ബാധകമായിരിക്കില്ല. മിസോറം, നാഗാലാൻഡ്, അരുണാചൽ എന്നീ സംസ്ഥാനങ്ങളിൽ പ്രവേശന പെർമിറ്റ് ആവശ്യമായിവരുന്ന മേഖലകളിലും ബിൽ ബാധകമാവില്ല.
എന്നാൽ, വലിയൊരു വിഭാഗം ജനങ്ങൾക്ക് ബില്ലിനെ ചൊല്ലി കടുത്ത ആശങ്കയുണ്ട്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരിൽ വലിയ വിവാദങ്ങളും തർക്കങ്ങളും നടക്കുകയുമാണ്.
ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ദേശീയ പൗരത്വ ബിൽ എന്ന് ആരോപിച്ചായിരുന്നു ഉവൈസിയുടെ നടപടി. ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ് നിർദിഷ്ട ബിൽ എന്നും അദ്ദേഹം ആരോപിച്ചു.
ബിൽ പാർലമെൻറിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം കടുത്ത എതിർപ്പാണ് . എന്നാൽ വോട്ടെടുപ്പിലൂടെ പ്രതിപക്ഷ പ്രതിഷേധം സർക്കാർ മറികടക്കുകയായിരുന്നു.
ഇന്ത്യയുടെ ഭരണഘടനയ്ക്കു വിരുദ്ധവും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണ് ബിൽ എന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു.
ബിൽ രാജ്യ സുരക്ഷ ലക്ഷ്യമിട്ടുള്ളതാണെന്നും പറയപ്പെടുന്നതുപോലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ ഉൾപ്പെടെ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
293 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. ശിവസേനയും ബിജു ജനതാദളും ടി ഡി പി യും സർക്കാരിനെ അനുകൂലിച്ചു. കോൺഗ്രസും ഇടതുപാർട്ടികളും മുസ്ലിം ലീഗും ഉൾപ്പെടെ പ്രതിപക്ഷ നിരയിലെ 82 അംഗങ്ങൾ ബില്ലിനെ എതിർത്തു.
ഭരണഘടന രാജ്യത്തിന് ഉറപ്പുതരുന്ന തുല്യത എന്ന അവകാശത്തിന് എതിരാണ് ബിൽ എന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ അംഗങ്ങൾ ബില്ലിന് അവതരണാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ മത അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചവരാണ് കോൺഗ്രസെന്നും അവർക്ക് ബില്ലിനെതിരെ പ്രതികരിക്കാൻ അവകാശമില്ലെന്നും അമിത് ഷാ പറഞ്ഞു.
ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം അനുവദിക്കാൻ ലക്ഷ്യമിടുന്നതാണ് ബില്ലിലെ ഭേദഗതി.
മിസോറം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളിൽ ബാധകമായിരിക്കില്ല. മിസോറം, നാഗാലാൻഡ്, അരുണാചൽ എന്നീ സംസ്ഥാനങ്ങളിൽ പ്രവേശന പെർമിറ്റ് ആവശ്യമായിവരുന്ന മേഖലകളിലും ബിൽ ബാധകമാവില്ല.
എന്നാൽ, വലിയൊരു വിഭാഗം ജനങ്ങൾക്ക് ബില്ലിനെ ചൊല്ലി കടുത്ത ആശങ്കയുണ്ട്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരിൽ വലിയ വിവാദങ്ങളും തർക്കങ്ങളും നടക്കുകയുമാണ്.
COMMENTS