കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ശ്രീലങ്കൻ എയർലൈൻസ് വിമാനം ലാൻഡിംഗിനിടെ ട്രാക്ക് തെറ്റിയെങ്കിലും പൈലറ്റിന്റെ സാമർത്ഥ്യം നിമിത്തം വൻ ...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ശ്രീലങ്കൻ എയർലൈൻസ് വിമാനം ലാൻഡിംഗിനിടെ ട്രാക്ക് തെറ്റിയെങ്കിലും പൈലറ്റിന്റെ സാമർത്ഥ്യം നിമിത്തം വൻ ദുരന്തം ഒഴിവായി.
ഇന്നു വൈകുന്നേരം നാലു മണിക്കായിരുന്നു സംഭവം. കൊളംബോയിൽ നിന്നെത്തിയ വിമാനം ലാൻഡ് ചെയ്യുമ്പോൾ ശകതമായ കാറ്റും മഴയുമുണ്ടായിരുന്നു.
ലാൻഡ് ചെയ്ത വേളയിൽത്തന്നെ ശക്തമായ കാറ്റ് വീശിയടിച്ചു. ഇതോടെ വിമാനം ട്രാക്കിൽ നിന്നു തെന്നി സമീപത്തെ ചെളിയിലേക്കിറങ്ങി. ചെളിയിൽ പൂർണമായി പുതയുന്നതിനു മുൻപ് പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു
ഇത്രയുമൊക്കെ നടന്നിട്ടും യാത്രക്കാർ ഒന്നുമറിയാതിരുന്നത് പൈലറ്റിന്റെ മിടുക്കുകൊണ്ടാണെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
ഇന്നു വൈകുന്നേരം നാലു മണിക്കായിരുന്നു സംഭവം. കൊളംബോയിൽ നിന്നെത്തിയ വിമാനം ലാൻഡ് ചെയ്യുമ്പോൾ ശകതമായ കാറ്റും മഴയുമുണ്ടായിരുന്നു.
ലാൻഡ് ചെയ്ത വേളയിൽത്തന്നെ ശക്തമായ കാറ്റ് വീശിയടിച്ചു. ഇതോടെ വിമാനം ട്രാക്കിൽ നിന്നു തെന്നി സമീപത്തെ ചെളിയിലേക്കിറങ്ങി. ചെളിയിൽ പൂർണമായി പുതയുന്നതിനു മുൻപ് പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു
ഇത്രയുമൊക്കെ നടന്നിട്ടും യാത്രക്കാർ ഒന്നുമറിയാതിരുന്നത് പൈലറ്റിന്റെ മിടുക്കുകൊണ്ടാണെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
COMMENTS