ചെന്നൈ: ബംഗളൂരുവിനോടും തോറ്റ് പെട്ടിയും മടക്കി വീട്ടില്‍ പോകാനിരുന്ന കേരള ബ് ളാസ്റ്റേഴ്സിനെ ചെന്നൈയിന് എഫ്സി ഐഎസ്എലിന്റെ സൂപ്പര്‍ കപ്...
ചെന്നൈ: ബംഗളൂരുവിനോടും തോറ്റ് പെട്ടിയും മടക്കി വീട്ടില്‍ പോകാനിരുന്ന കേരള ബ് ളാസ്റ്റേഴ്സിനെ ചെന്നൈയിന് എഫ്സി ഐഎസ്എലിന്റെ സൂപ്പര്‍ കപ്പിലേക്കു കടത്തി. ഇന്നു നടന്ന ലീഗിലെ അവസാന മത്സരത്തില്‍ മുംബൈ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനു ചെന്നൈയിന് തോലിപിച്ചതോടെയാണ് പോയിന്റു നിലയുടെ ബലത്തില്‍ കേരളം സൂപ്പര്‍ സിക്സിലെത്തിയത്.
ഈ മത്സരത്തിലെ ജയത്തോടെ 32 പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്തെത്തി. കേരളത്തിന് 25 പോയിന്റായിരുന്നു ഉണ്ടായിരുന്നത്. മുംബയ് തോറ്റതോടെ 23 പോയിന്റില്‍ ഒതുങ്ങി ഏഴാം സ്ഥാനക്കാരായി. അങ്ങനെയാണ് മണ്ണും ചാരി നിന്ന കേരളത്തിനു ചെന്നൈയുടെ കനിവില്‍ സൂപ്പര്‍ ബെര്‍ത്ത് ഉറപ്പായത്.
അനാവശ്യമായി വരുത്തിയ തെറ്റിന്റെ ശിക്ഷ പെനാല്‍റ്റിയായി ഏറ്റുവാങ്ങിയാണ് മുംബയ് പുറത്തു പോകുന്നത്. 67 ാം മിനിറ്റില്‍ ബോക്സിനു പുറത്തുനിന്നുള്ള ക്ലിയറന്‍സ് പിടിച്ചെടുത്ത മുന്നേറുകയായിരുന്ന ചെന്നൈ ക്യാപ്റ്റന്‍ ജാമി ഗാവിലനെ പിന്നില്‍നിന്ന് വീഴ്ത്തിയതിന് മെഹ്രാജുദ്ദീന്‍ വാഡുവിനാണ് ശിക്ഷ കിട്ടിയത്.
റെനെ മിഹലിച്ചായിരുന്നു പെനാല്‍റ്റി കിക്ക് എടുത്തത്. കൃത്യതയോടെ റെനെ എതിരാളിയുടെ ഗോള്‍വല ചലിപ്പിച്ച നിമിഷത്തില്‍ കേരള ബ് ളാസ്റ്റേഴ്സിനാണ് ലഡു പൊട്ടിയത്. അങ്ങനെ ചെന്നൈ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയരുകയും ചെയ്തു.
ഈ മത്സരത്തിലെ ജയത്തോടെ 32 പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്തെത്തി. കേരളത്തിന് 25 പോയിന്റായിരുന്നു ഉണ്ടായിരുന്നത്. മുംബയ് തോറ്റതോടെ 23 പോയിന്റില്‍ ഒതുങ്ങി ഏഴാം സ്ഥാനക്കാരായി. അങ്ങനെയാണ് മണ്ണും ചാരി നിന്ന കേരളത്തിനു ചെന്നൈയുടെ കനിവില്‍ സൂപ്പര്‍ ബെര്‍ത്ത് ഉറപ്പായത്.
അനാവശ്യമായി വരുത്തിയ തെറ്റിന്റെ ശിക്ഷ പെനാല്‍റ്റിയായി ഏറ്റുവാങ്ങിയാണ് മുംബയ് പുറത്തു പോകുന്നത്. 67 ാം മിനിറ്റില്‍ ബോക്സിനു പുറത്തുനിന്നുള്ള ക്ലിയറന്‍സ് പിടിച്ചെടുത്ത മുന്നേറുകയായിരുന്ന ചെന്നൈ ക്യാപ്റ്റന്‍ ജാമി ഗാവിലനെ പിന്നില്‍നിന്ന് വീഴ്ത്തിയതിന് മെഹ്രാജുദ്ദീന്‍ വാഡുവിനാണ് ശിക്ഷ കിട്ടിയത്.
റെനെ മിഹലിച്ചായിരുന്നു പെനാല്‍റ്റി കിക്ക് എടുത്തത്. കൃത്യതയോടെ റെനെ എതിരാളിയുടെ ഗോള്‍വല ചലിപ്പിച്ച നിമിഷത്തില്‍ കേരള ബ് ളാസ്റ്റേഴ്സിനാണ് ലഡു പൊട്ടിയത്. അങ്ങനെ ചെന്നൈ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയരുകയും ചെയ്തു.
റെനേ മെഹെലികിന്റെ പെനാൽറ്റി ഗോളിൽ @MumbaiCityFC യെ തകർത്തു രണ്ടാം സ്ഥാനം ഉറപ്പിച്ചു @ChennaiyinFC.https://t.co/VCGiimwtnJ#ISLRecap #LetsFootball #HeroISL #CHEMUM pic.twitter.com/xvgsAvsi3D
— Indian Super League (@IndSuperLeague) March 3, 2018
COMMENTS