സ്വന്തം ലേഖകന്‍ കൊച്ചി: കേരളത്തെ ഞെട്ടിച്ച, ചോറ്റാനിക്കരയില്‍ നാലുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ലൈംഗിക അതിക്രമത്തിനിരയാക്കി...
സ്വന്തം ലേഖകന്‍
കൊച്ചി: കേരളത്തെ ഞെട്ടിച്ച, ചോറ്റാനിക്കരയില്‍ നാലുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ലൈംഗിക അതിക്രമത്തിനിരയാക്കി കൊന്ന കേസിലെ മുഖ്യപ്രതി രഞ്ജിത്തിന് എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു.
കുട്ടിയുടെ അമ്മയും കൂട്ടു പ്രതിയുമായ റാണിക്കും രഞ്ജിത്തിന്റെ സഹായി ബേസിലിനും ഇരട്ട ജീവപര്യന്തമാണ് ശിക്ഷ.
ഇതിനു പുറമേ രഞ്ജിത്തിന് 50,000 രൂപയും മറ്റു രണ്ടു പ്രതികള്‍ക്കും 20,000 രൂപ വീതവും പിഴയും ചുമത്തിയിട്ടുണ്ട്.
സ്വന്തം അമ്മ തന്നെ കുട്ടിയെ ക്രൂരമായി കൊല്ലാന്‍ കൂട്ടുനിന്നത് ക്ഷമിക്കാവുന്ന കുറ്റമായി കാണാനാവില്ലെന്ന് പ്രത്യേക പോക്‌സോ കോടതി വിധിന്യായത്തില്‍ പറഞ്ഞു.
കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നിവയ്ക്കു പുറമേ പോക്‌സോ വകുപ്പുകള്‍ കൂടി പരിഗണച്ചാണ് ശിക്ഷ.
ഒന്നാം പ്രതി കഴിഞ്ഞ ബുധനാഴ്ച എറണാകുളം സബ് ജയിലില്‍ ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. തുടര്‍ന്ന് വിധി പ്രഖ്യാപനം മാറ്റിവച്ചിരുന്നു.
എറണാകുളം തിരുവാണിയൂരിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത് 2013 മാര്‍ച്ചിലാണ്. കുട്ടിയുടെ അച്ഛന്‍ ഒരു കേസില്‍ പെട്ട് ജയിലിലായിരുന്നു. തുടര്‍ന്നാണ് കാമുകന്‍ രഞ്ജിത്തുമായി റാണി അടുത്തത്.
അമ്മയുടെ അവിഹിതബന്ധത്തിന് കുട്ടി തടസ്സമായി വന്നപ്പോഴാണ് അതിനെ കൊല്ലാന്‍ പദ്ധതിയിട്ടത്.
ക്രൂരമായി പീഡിപ്പിച്ച ശേഷം കുട്ടിയെ രഞ്ജിത്തിന്റെയും ബേസിലിന്റെയും സഹായത്തോടെ കൊന്ന് മണ്ണെടുത്ത കുഴിയില്‍ മൂടി. കുട്ടിയുടെ തല ചുമരില്‍ പിടിച്ചിടിച്ചാണ് കൊന്നത്. അതിനു ശേഷം കുട്ടിയെ കാണാതായെന്ന് അമ്മ പൊലീസിനു പരാതി കൊടുത്തു.
പരാതിയില്‍ സംശയം തോന്നിയ പൊലീസ് റാണിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.
COMMENTS