അഭിനന്ദ് ന്യൂഡൽഹി: ബിജെപി ആറാം വട്ടവും ഗുജറാത്തിൽ അധികാരം നിലനിറുത്തുകയും ഹിമാചൽ പ്രദേശ് കോൺഗ്രസിൽ നിന്നു പിടിച്ചെടുക്കുകയും ചെയ്തുവെങ...
അഭിനന്ദ്
ന്യൂഡൽഹി: ബിജെപി ആറാം വട്ടവും ഗുജറാത്തിൽ അധികാരം നിലനിറുത്തുകയും ഹിമാചൽ പ്രദേശ് കോൺഗ്രസിൽ നിന്നു പിടിച്ചെടുക്കുകയും ചെയ്തുവെങ്കിലും, പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ലിറ്റ്മസ് പരീക്ഷണമായ ഈ നിയമസഭാ തിരഞ്ഞെടുപ്പുകൾ നരേന്ദ്ര മോഡിക്കും കൂട്ടർക്കും നല്കുന്നത് ശുഭസൂചനകളല്ല.
ഗുജറാത്തിൽ 150 സീറ്റിൽ വിജയിക്കുമെന്നു വീമ്പു പറഞ്ഞ ബി ജെ പി അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ളവരെ ഞെട്ടിപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പു ഫലം.
ഗുജറാത്ത്
ആകെ സീറ്റ് - 182
ബി ജെ പി- 99
കോൺഗ്രസ് + - 80
മറ്റുള്ളവർ - 3
ഹിമാചൽ പ്രദേശ്
ആകെ സീറ്റ് - 68
ബി ജെ പി- 44
കോൺഗ്രസ് + - 21
മറ്റുള്ളവർ - 3
കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധിക്കു പ്രതീക്ഷ പകരുന്നതുമാണ് ഫലം. രാഹുലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ഐക്യത്തോടെ നിന്നാൽ ബി ജെ പി യെ അട്ടിമറിക്കാനാവുമെന്ന വ്യക്തമായ സൂചന നല്കുന്നുണ്ട് തിരഞ്ഞെടുപ്പ് ഫലം.
ഗുജറാത്തിൽ 182 സീറ്റിൽ ബിജെപിക്ക് നേടാനായത് 99 സീറ്റാണ്.
കേവല ഭൂരിപക്ഷത്തിന് 92 സീറ്റ് മതിയെന്നിരിക്കെ, 99 ന്റെ ജയം ആശ്വാസകരം തന്നെ.
പക്ഷേ, മുൻ തവണത്തേതിനെ അപേക്ഷിച്ച് 16 സീറ്റിന്റെ കുറവുണ്ട് ബി ജെ പി ക്ക്. ഇതിലും വലിയ ദുരന്തം പാർലമെന്റ് സീറ്റുകളിൽ 66 നിയമസഭാ മേഖലകളിലാണ് ബി ജെ പി താഴെപ്പോയത്.
80 സീറ്റ് നേടിയ കോൺഗ്രസ് മുൻ തവണത്തേതിനെ അപേക്ഷിച്ച് 19 സീറ്റ് അധികം നേടി. പാർലമെന്റ് സീറ്റുകളിൽ 63 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയെ പിന്നോട്ടടിക്കാനും കോൺഗ്രസിനായി.
ഹിമാചൽ പ്രദേശ് പിടിച്ചെടുക്കാനായതിൽ ബിജെപിക്ക് ആശ്വസിക്കാം. കോൺഗ്രസ് ഭരണം അഴിമതിയിൽ മുങ്ങിയതാണ് ബി ജെ പി ക്ക് സഹായകമായത്.
ക്ക് തന്നെയായാലും ബി ജെ പി യെ അവരുടെ തട്ടകത്തിൽ പിടിച്ചു കെട്ടാനായത് കോൺഗ്രസിനു പകരുന്ന ആത്മവിശ്വാസം ചെറുതല്ല.
COMMENTS