തിരുവനന്തപുരം: സോളാർ കേസിലെ അന്വേഷണ കമ്മിഷൻ റിപ്പോര്ട്ട നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനു മുന്നിൽ നാളെ വയ്ക്കാനിരിക്കെ ഈ വിഷയത്തിലെ ...
തിരുവനന്തപുരം: സോളാർ കേസിലെ അന്വേഷണ കമ്മിഷൻ റിപ്പോര്ട്ട നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനു മുന്നിൽ നാളെ വയ്ക്കാനിരിക്കെ ഈ വിഷയത്തിലെ നിയമോപദേശം സംബന്ധിച്ച റിപ്പോർട്ട് ചോർന്നത് സർക്കാരിന് ക്ഷീണമായി.
സോളാർ കേസിൽ ലൈംഗിക പീഡനം നടന്നുവെന്ന വാദം നിലനിൽക്കാൻ സാധ്യതയില്ലെന്ന് സുപ്രീം കോടതി മുൻ ന്യായാധിപൻ ജസ്റ്റിസ് അരിജിത് പസായത് നല്കിയ നിയമോപദേശ റിപ്പോർട്ടാണ് ചോർന്ന് പുറത്തു വന്നിരിക്കുന്നത്.
കോൺ.ഗ്രസ് പാർട്ടിയെ മുൾമുനയിൽ നിറുത്താൻ പോന്ന ആയുധമാക്കി സോളാർ റിപ്പോർട്ടിനെ മാറ്റാനാണ് സർക്കാർ പദ്ധതിയിട്ടത്. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കില്ലെന്നാണ് നിയമോപദേശം വ്യക്തമാക്കുന്നത്.
ഇതേസമയം, നിയമോപദേശ റിപ്പോർട്ട് ചോർന്നത് എവിടെ നിന്നാണെന്നു കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നീക്കമാരംഭിച്ചിട്ടുണ്ട്.
മാറിയ സാഹചര്യത്തിൽ കേസെടുക്കലൊന്നും ഉടൻ ഉണ്ടാവാനിടയില്ല.
ഫലത്തിൽ യു ഡി എഫിനെ സംബന്ധിച്ച് മല പോലെ വന്നത് എലി പോലെ പോവുകയാണ്. കേരള രാഷ്ട്രീയത്തിലെ പതിവു കേസുകൾ പോലെ സോളാർ കേസും എങ്ങുമെത്താതെ അവസാനിക്കും.
ജസ്റ്റിസ് അരീജിത് പായതിന്റെ നിരീക്ഷണങ്ങൾ:
* സരിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നു കാട്ടി കേസെടുത്താൽ തുടക്കത്തിലേ കോടതി എഫ് ഐ ആർ തള്ളിക്കളഞ്ഞേക്കാം.
* ഈ കേസിൽ ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധം നടന്നതായി വിചാരണ വേളയിൽ സ്ഥാപിക്കാൻ എളുപ്പമാണ്.
* ഉഭയസമ്മതത്തോടെയുള്ള രതിയാണ് നടന്നതെന്നു മൊഴികളിൽ നിന്നു വ്യക്തമാകുന്നു.
* തുടരന്വേഷണം നടത്തി കുറ്റം ബോധ്യപ്പെട്ടാൽ മാത്രം കേസെടുക്കുക.
COMMENTS