തിരുവനന്തുരം: തലസ്ഥാന നഗരത്തിൽ വീണ്ടും അക്രമ രാഷ്ട്രീയത്തിനു തുടക്കമിട്ടുകൊണ്ട്, കരിക്കകത്ത് രണ്ട് സി പി എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ...
തിരുവനന്തുരം: തലസ്ഥാന നഗരത്തിൽ വീണ്ടും അക്രമ രാഷ്ട്രീയത്തിനു തുടക്കമിട്ടുകൊണ്ട്, കരിക്കകത്ത് രണ്ട് സി പി എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് എറിഞ്ഞു തകർക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മേയർ വി.കെ പ്രശാന്ത് ആക്രമിക്കപ്പെട്ടതിന്റെ തുടർച്ചയാണ് ഇന്നത്തെ ആക്രമണം. മേയറെ ആക്രമിച്ചതിനെതിരേ കരിക്കകത്ത് പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ ബി ജെ പിയുടെ കൊടിമരം നശിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് സി പി എം പ്രവർത്തകർ ആക്രമിക്കപ്പെട്ടത്.
വെട്ടേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിക്കകത്തും ജനറൽ ആശുപത്രിയിലും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് ആർ എസ് എസ് പ്രവർത്തക കരാണെന്ന് സി പി എം ആരോപിച്ചു.
ആക്രമണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ആനാവൂർ നാഗപ്പനും ആരോപിച്ചു.
കഴിഞ്ഞ ദിവസം മേയർ വി.കെ പ്രശാന്ത് ആക്രമിക്കപ്പെട്ടതിന്റെ തുടർച്ചയാണ് ഇന്നത്തെ ആക്രമണം. മേയറെ ആക്രമിച്ചതിനെതിരേ കരിക്കകത്ത് പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ ബി ജെ പിയുടെ കൊടിമരം നശിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് സി പി എം പ്രവർത്തകർ ആക്രമിക്കപ്പെട്ടത്.
വെട്ടേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിക്കകത്തും ജനറൽ ആശുപത്രിയിലും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് ആർ എസ് എസ് പ്രവർത്തക കരാണെന്ന് സി പി എം ആരോപിച്ചു.
ആക്രമണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ആനാവൂർ നാഗപ്പനും ആരോപിച്ചു.
COMMENTS