തിരുവനന്തപുരം: പിടിച്ചു നിൽക്കാൻ പതിനെട്ടടവും പയറ്റുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി, താൻ നികത്തിയതായി പറയുന്ന സ്ഥലത്തെ മണ്ണുമാറ്റാൻ ഒരുക്ക...
തിരുവനന്തപുരം: പിടിച്ചു നിൽക്കാൻ പതിനെട്ടടവും പയറ്റുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി, താൻ നികത്തിയതായി പറയുന്ന സ്ഥലത്തെ മണ്ണുമാറ്റാൻ ഒരുക്കമാണെന്നു വ്യക്തമാക്കി.
തനിക്കെതിരേ ഉയർന്നിരിക്കുന്നത് നിസ്സാര ആരോപണമാണെന്നും അതിന്റെ പേരിൽ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും ചാണ്ടി പറഞ്ഞു.
കരഭൂമിയായി തന്റെ പേരിൽ തീറാധാരം ഉള്ള സ്ഥലത്ത് മണ്ണിട്ടിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ അവിടെ ഒരു ചാൽ രൂപപ്പെടുമായിരുന്നെന്നും മന്ത്രി പറയുന്നു.
മാത്തൂർ ദേവസ്വത്തിന്റെ ഭൂമി വാങ്ങിയത് ദേവസ്വം ഭൂമിയാണെന്ന് അറിയാതെയാണെന്നും ആലപ്പുഴ കളക്ടറേറ്റിൽ തന്റെ ഭൂമിയുടെ രേഖകൾ അടങ്ങിയ ഫയൽ കാണാതായതിനെക്കുറിച്ച് അറിയില്ലെന്നും ഫയൽ സൂക്ഷിക്കേണ്ടത് തന്റെ ജോലി അല്ലെന്നും ചാണ്ടി പറഞ്ഞു.
ഇതേ സമയം, ചാണ്ടിയെ ചുമക്കുന്നത് ചിലർക്ക് ഭൂഷണമായി തോന്നുന്നുവെന്നും മന്ത്രിയുടെ രാജിക്കാര്യം മന്ത്രിസഭയിലെ പ്രമാണിമാരോടു ചോദിക്കാനും വി എസ് അച്യുതാനന്ദൻ പറഞ്ഞു.
തനിക്കെതിരേ ഉയർന്നിരിക്കുന്നത് നിസ്സാര ആരോപണമാണെന്നും അതിന്റെ പേരിൽ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും ചാണ്ടി പറഞ്ഞു.
കരഭൂമിയായി തന്റെ പേരിൽ തീറാധാരം ഉള്ള സ്ഥലത്ത് മണ്ണിട്ടിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ അവിടെ ഒരു ചാൽ രൂപപ്പെടുമായിരുന്നെന്നും മന്ത്രി പറയുന്നു.
മാത്തൂർ ദേവസ്വത്തിന്റെ ഭൂമി വാങ്ങിയത് ദേവസ്വം ഭൂമിയാണെന്ന് അറിയാതെയാണെന്നും ആലപ്പുഴ കളക്ടറേറ്റിൽ തന്റെ ഭൂമിയുടെ രേഖകൾ അടങ്ങിയ ഫയൽ കാണാതായതിനെക്കുറിച്ച് അറിയില്ലെന്നും ഫയൽ സൂക്ഷിക്കേണ്ടത് തന്റെ ജോലി അല്ലെന്നും ചാണ്ടി പറഞ്ഞു.
ഇതേ സമയം, ചാണ്ടിയെ ചുമക്കുന്നത് ചിലർക്ക് ഭൂഷണമായി തോന്നുന്നുവെന്നും മന്ത്രിയുടെ രാജിക്കാര്യം മന്ത്രിസഭയിലെ പ്രമാണിമാരോടു ചോദിക്കാനും വി എസ് അച്യുതാനന്ദൻ പറഞ്ഞു.
COMMENTS